പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി

April 24, 2025, 4 p.m.

കൊച്ചി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. സഞ്ചാരികൾ വിവിധങ്ങളായ റെയ്ഡുകളിൽ സന്തോഷത്തോടെ ഉല്ലസിക്കുന്ന സമയത്താണ് വെടിയൊച്ച കേൾക്കുന്നതെന്നും അധികം വൈകാതെ ഭീകരൻ തന്റെയും മക്കളുടെയും മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണങ്ങളെ തുടർന്ന് ഓടി രക്ഷപ്പെടുമ്പോൾ തന്റെ ഡ്രൈവർ ഉൾപ്പെടെ കശ്മീരിലെ മനുഷ്യർ കാണിച്ച കാരുണ്യമാണ് തന്നെ അദ്ഭുതപ്പെടുത്തിയതെന്നും ആരതി കൂട്ടിച്ചേർത്തു.

"മിനി സ്വിറ്റ്സർലാൻഡ് എന്ന് പറയുന്ന ഏരിയയിലായിരുന്നു. നിരവധി ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. രണ്ടാമതും വെടിയൊച്ച കേട്ടതോടെ ആക്രമണമാണെന്ന് മനസിലായി. ഞങ്ങളെല്ലാരും ആദ്യം നിലത്ത് കിടന്നു. തുടർന്ന് എല്ലാവരുടെയും കൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ചുറ്റും കാടായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദി ഓടുന്നവരുടെ മുന്നിലേക്ക് തോക്കുമായി വരുന്നത്.

പല ഭാഗത്തേക്കായി ചെറു സംഘങ്ങളായാണ് എല്ലാവരും ഓടിയിരുന്നത്. ആളുകളോട് എന്തൊക്കെയോ ചോദിക്കുന്നു. ഷൂട്ട് ചെയ്യുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്കും വന്നു. അവർ കലിമ കലിമ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മനസിലായില്ലായെന്ന് പറഞ്ഞെതേയുള്ളൂ... അപ്പോഴേക്കും അച്ഛനെ അവർ ഷൂട്ട് ചെയ്തു. അച്ഛൻ മരിച്ചുവെന്ന് ഉറപ്പായി. അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ തലയിലും അവർ തോക്കുവെച്ചു. വെടിവെക്കാനാണോ പേടിപ്പിക്കാനാ​ണോ എ​ന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മക്കൾ രണ്ടും കരഞ്ഞതോടെ അവർ ഇട്ടിട്ടുപോയി.

അവിടെ നിന്ന് ഒരു മണിക്കൂറോളം ഓടി എങ്ങനെയൊക്കെയോ മൊബൈലിന് റേഞ്ചുള്ള സ്ഥലത്തെത്തി. മൊബൈലിൽ ഞങ്ങളുടെ ഡ്രൈവർ ലോക്കൽ കശ്മീരിയായ മുസാഫിറിനെ വിളിച്ചു. അയാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും അഞ്ചോ ഏഴോ മിനിറ്റിനകം മിലിറ്ററിയും നാട്ടുകാരായ ആളുകളും എത്തിയിരുന്നു. ഇതിനിടെ, നാട്ടുകാരുടെ സഹായത്തിൽ അമ്മയെ സുരക്ഷിതമായി റൂമിലാക്കിയിരുന്നു.

എന്റെ കൂടെ ഡ്രൈവർ മുസാഫിറും മറ്റൊരു ഡ്രൈവർ ഷമീറും എന്നെ അനിയത്തിയപ്പോലെ കൂടെ കൊണ്ടുനടന്നു. ഐഡന്റിഫിക്കേഷനും മറ്റുമായി മോർച്ചറിയിൽ കൊണ്ടുപോകാനും പുലർച്ചെ മൂന്ന് മണിവരെ കൂടെയുണ്ടായിരുന്നു. കശ്മീരിൽ വെച്ച് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ വെച്ച് ബൈ പറഞ്ഞപ്പോൽ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്നും പറഞ്ഞു."

ഭീകരർ സൈനിക വേഷത്തിലാണോ എത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അച്ഛനെ വെടിവെച്ചിട്ടയാൾ സൈനിക വേഷത്തിലൊന്നുമായിരുന്നില്ലെന്ന് ആരതി കൂട്ടിച്ചേർത്തു.


MORE LATEST NEWSES
  • സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു.
  • സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് പെൺകുട്ടി രക്ഷപെട്ട സംഭവം; പ്രതി പിടിയിൽ.
  • ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
  • സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലി
  • കിടത്തി ചികിത്സ തേടിയ രോഗിയുടെ പണവുമായി മോഷ്ടാവ് കടന്നു കളഞ്ഞു
  • കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
  • വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ കർശന മുന്നറിയിപ്പ്
  • ഇടവമാസ പൂജ; ശബരിമല നട നാളെ തുറക്കും
  • ഇന്ന് ഇന്ത്യയിലെ 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി ഇൻഡിഗോ
  • തിരുവനന്തപുരം സ്വദേശിനി ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ
  • അതിർത്തി ശാന്തം; ഇന്നലെ രാത്രി പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കരസേന
  • ലഹരിയിടപാടുമായുള്ള തർക്കത്തിനിടെ യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ.
  • അനുശോചന യോഗം നടത്തി
  • മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
  • നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു.രണ്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
  • പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം.
  • തെരുവുനായയുടെ ആക്രമണം;ഏഴുപേർക്ക് കടിയേറ്റത്
  • തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം
  • തിരുവമ്പാടി മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനം ചെയ്തു
  • സി.ഐ.ടിയു പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; ആറു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം
  • ഹൃദയാഘാതം;സിവിൽ പോലീസ് ഓഫീസർ മരിച്ചു
  • പ്രതിഷേധമാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
  • ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാകില്ല’; ഹർജി തള്ളി സുപ്രീംകോടതി
  • ഉച്ചയോടെ വീണ്ടും കുത്തനെ ഇടിഞ്ഞ് സ്വർണവില.
  • ചുരം ഗ്രീൻ ബ്രിഗേഡിന് പ്രവർത്തകർക്ക് യൂണിഫോം കൈമാറി.
  • മദ്യപിച്ചെത്തിയ യുവാവ് കട അടിച്ചുപൊളിച്ചു.
  • ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
  • ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു.
  • വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
  • പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
  • കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു
  • നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു.
  • പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു.
  • വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴക്ക് സാധ്യത
  • ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
  • ഇന്ത്യ- പാക് നിർണായക സൈനികതല ചർച്ച ഇന്ന്
  • പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റു; ചാടിപോയ പ്രതി പിടിയില്‍
  • നാലുപേരുടെ ജീവനെടുത്തത് മറുവശമെത്താൻ കാറിന്റെ ദിശ തെറ്റിയുള്ള ഓട്ടം
  • മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍; വയനാട്ടില്‍ രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം
  • കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷാ തിയതി 15 വരെ നീട്ടി
  • നെടുമങ്ങാട് മാർക്കറ്റിൽ സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു.
  • സൈക്കിൾ പമ്പിൽ കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി
  • തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ് സോണായി പ്രഖ്യാപിച്ചു.
  • ഇന്ത്യ പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ.
  • ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 86 പേരെ അറസ്റ്റ് ചെയ്‌തു
  • നിപ ബാധിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
  • മരണ വാർത്ത
  • ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് - ആറു മാസം സമയപരിധി നിശ്ചയിച്ച് മാനവ ശേഷി മന്ത്രാലയം
  • വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിന്റെ കാറില്‍ നിന്നിറങ്ങി കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി