പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാനികൾക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചു

April 24, 2025, 5:27 p.m.

ന്യൂഡൽഹി :പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിനെതിരായ പ്രതികാര നടപടികളുടെ ഭാഗമായി പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ അടിയന്തരമായി നിർത്തിവെച്ചു. പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ നൽകിയിട്ടുള്ള നിലവിലുള്ള എല്ലാ വിസകളുടെയും കാലാവധി ഏപ്രിൽ 27 ന് അവസാനിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാൻ പൗരന്മാർക്കുള്ള മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെ മാത്രമേ സാധുതയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിലവിൽ അവിടെയുള്ളവർ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിന് അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ബുധനാഴ്ച ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. പാകിസ്ഥാൻ സൈനിക അറ്റാഷെമാരെ പുറത്താക്കുക, 1960 ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുക, അട്ടാരിയിലെ കര അതിർത്തി അടച്ചിടുക തുടങ്ങിയ സുപ്രധാന നടപടികളാണ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതിയുടെ യോഗത്തിലാണ് പാകിസ്ഥാനെതിരായ ഈ ശിക്ഷാ നടപടികൾ തീരുമാനിച്ചത്.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.

ഭീകരാക്രമണത്തിന് കടുത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 1971ലെ യുദ്ധത്തിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഷിംല കരാർ ഒപ്പിടുന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് കരാറിൽ പറയുന്നത്. ഇന്ത്യ നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നാണ് പാകിസ്താൻ പ്രതികരിച്ചത്.

ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചത്.

48 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് പാക് പൗരന്മാർക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.

ഭീകരാക്രമണത്തിന് കടുത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 1971ലെ യുദ്ധത്തിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഷിംല കരാർ ഒപ്പിടുന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് കരാറിൽ പറയുന്നത്. ഇന്ത്യ നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നാണ് പാകിസ്താൻ പ്രതികരിച്ചത്.

ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചത്.

48 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് പാക് പൗരന്മാർക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.


MORE LATEST NEWSES
  • കോടതി മുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ
  • മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍.
  • രാവിലെ ഉയർന്ന സ്വര്‍ണ വില വീണ്ടും താഴോട്ട് ; പവന് ഉച്ചയോടെ കുറഞ്ഞത് 1,600 രൂപ
  • മരണ വാർത്ത
  • രാഷ്ട്രപതി ഇന്ന്​ കേ​ര​ള​ത്തി​ലെ​ത്തും; ശബരിമല ദർശനംനാളെ
  • ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി രൂക്ഷം; ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
  • ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല; അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്
  • സിപിഐയുടെ എതിർപ്പ് മറികടന്ന് മദ്യപ്ലാന്റ് പുനരുജ്ജീവിപ്പിക്കാൻ നീക്കം; ഒയാസിസിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും
  • അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ്‌ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
  • കമ്യൂണിസമൊക്കെ വീടിന് പുറത്ത്, അനുസരിച്ചില്ലേൽ കൊന്നുകളയും; ക്രൂര പീഡനമെന്ന് സി.പി.എം നേതാവിന്റെ മകൾ
  • യുവാവിനെ അമ്പല കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് നാല് മരണം; മരിച്ചവരിൽ മൂന്ന് പേർ മലയാളികൾ
  • ഇടവേളക്ക് ശേഷം വീണ്ടും സ്വര്‍ണവിലയിൽ വര്‍ധന
  • മദ്യമാണെന്ന് കരുതി കളനാശിനി കുടിച്ച അമ്പതുകാരൻ ഐസിയുവില്‍
  • മുഖ്യമന്ത്രി ഉ​ദ്ഘാടനത്തിന് എത്താനിരിക്കെ പാളയത്ത് വൻസംഘർഷം,
  • ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 
  • പേരാമ്പ്രയിൽ 90 കാരിക്ക് പീഡനം. സംഭവത്തിൽ അയൽവാസിക്കെതിരെ കേസെടുത്തു.
  • പേരാമ്പ്ര യിൽ മുഖംമൂടി സംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തായി പരാതി
  • സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍
  • തലസ്ഥാനം ഒരുങ്ങി: 67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം
  • വൈത്തിരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്നു പേർക്ക് പരിക്ക്*
  • ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെ; പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി, അനന്ത സുബ്രമണ്യത്തെ വീണ്ടും ചോദ്യം ചെയ്യും
  • അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ
  • വയറിങ്‌ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • പന്ത് എടുക്കുന്നതിനിടെ അബദ്ധത്തിൽ മലിനജല ടാങ്കിൽ വീണു; 15കാരൻ അതീവ​ ഗുരുതരാവസ്ഥയിൽ.
  • ഉയർന്ന ലെവലിൽ കേരള തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു; അടുത്ത 24 മണിക്കൂർ നിർണായകം
  • അബുദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളായി രണ്ട് മലയാളികൾ; സമ്മാനമായി 24-കാരറ്റ് സ്വർണം
  • ചുരത്തിൽ ഗതാഗത തടസ്സം
  • ചുരത്തിൽ ഗതാഗത തടസ്സം
  • മൊസാംബിക് കപ്പല്‍ അപകടം: കാണാതായ തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
  • ബസ്സ്‌ കയറി സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ടു
  • റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള ഉയർന്ന തീരുവ തുടരും:ട്രംപ്
  • പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
  • ബൈക്കിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു; 12 കാരനു ദാരുണാന്ത്യം
  • തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ കൂട്ടുന്നു
  • തൊഴിലുറപ്പു പദ്ധതി അഴിമതി; മാനന്തവാടി ബ്ലോക്ക് ഓഫീസിലേക്ക് ബഹു ജന മാർച്ച് നടത്താൻ യു.ഡി.എഫ്. തീരുമാനം
  • സ്വർണവില ഇന്നും കുറഞ്ഞു; വെള്ളിക്ക് വൻ ഇടിവ്
  • തിരുവനന്തപുരം നെടുമങ്ങാട് എസ്‌ഡിപിഐ സിപിഎം സംഘർഷം
  • മദ്യപാനത്തിനിടെ വാക്കുതർക്കം; അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
  • ഒടുങ്ങാക്കാട് SKSSF യൂണിറ്റ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉത്ഘാടനവും വിഖായ സമർപ്പണവും ഇന്ന്
  • ഹിജാബ് വിലക്ക്, മൗലികാവകാശ ലംഘനം : മുജാഹിദ് പ്രതിനിധി സമ്മേളനം
  • ഹിജാബ് വിലക്ക്, മൗലികാവകാശ ലംഘനം : മുജാഹിദ് പ്രതിനിധി സമ്മേളനം
  • കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്
  • ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം
  • പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
  • മൂന്ന് വയസുകാരൻ ഷോപ്പിലെ ഡ്രസിംഗ് റൂമിൽ കുടുങ്ങി ,ഡോർ ബ്രേക്കിം​ഗിലൂടെ രക്ഷകരായി വടകര ഫയർഫോഴ്സ്
  • മരണ വാർത്ത
  • ദീപാവലി ആഘോഷ നിറവിൽ രാജ്യം
  • ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ‌ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
  • ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ കുപ്പി മുഖത്ത് പതിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.