പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാനികൾക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചു

April 24, 2025, 5:27 p.m.

ന്യൂഡൽഹി :പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിനെതിരായ പ്രതികാര നടപടികളുടെ ഭാഗമായി പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ അടിയന്തരമായി നിർത്തിവെച്ചു. പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ നൽകിയിട്ടുള്ള നിലവിലുള്ള എല്ലാ വിസകളുടെയും കാലാവധി ഏപ്രിൽ 27 ന് അവസാനിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാൻ പൗരന്മാർക്കുള്ള മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെ മാത്രമേ സാധുതയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിലവിൽ അവിടെയുള്ളവർ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിന് അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ബുധനാഴ്ച ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. പാകിസ്ഥാൻ സൈനിക അറ്റാഷെമാരെ പുറത്താക്കുക, 1960 ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുക, അട്ടാരിയിലെ കര അതിർത്തി അടച്ചിടുക തുടങ്ങിയ സുപ്രധാന നടപടികളാണ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതിയുടെ യോഗത്തിലാണ് പാകിസ്ഥാനെതിരായ ഈ ശിക്ഷാ നടപടികൾ തീരുമാനിച്ചത്.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.

ഭീകരാക്രമണത്തിന് കടുത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 1971ലെ യുദ്ധത്തിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഷിംല കരാർ ഒപ്പിടുന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് കരാറിൽ പറയുന്നത്. ഇന്ത്യ നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നാണ് പാകിസ്താൻ പ്രതികരിച്ചത്.

ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചത്.

48 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് പാക് പൗരന്മാർക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.

ഭീകരാക്രമണത്തിന് കടുത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 1971ലെ യുദ്ധത്തിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഷിംല കരാർ ഒപ്പിടുന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് കരാറിൽ പറയുന്നത്. ഇന്ത്യ നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നാണ് പാകിസ്താൻ പ്രതികരിച്ചത്.

ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചത്.

48 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് പാക് പൗരന്മാർക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.


MORE LATEST NEWSES
  • കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കിണറ്റിൽ വീണുള്ള മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
  • കൊടുവള്ളി ഉപജില്ലാ കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള പോസ്റ്റര്‍ വെച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി മുഹമ്മദ് ഷുഹൈബ്
  • സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന്‍ വില 80,000ത്തിലേക്ക് 
  • മെഡിക്കൽ കോളേജുകളിൽ ഇന്നും ഡോക്ടർമാരുടെ സമരം
  • വിവാഹം മുസ്‌ലിം വ്യക്തിനിയമ പ്രകാരം ആയാലും തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്ട്രേഷന് പൊതുനിയമം ബാധകമാണെന്ന് ഹൈകോടതി
  • ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.
  • കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
  • ശബരിമല സ്വ‍ർണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍
  • അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു
  • ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
  • താമരശ്ശേരി ഉപജില്ലാ കലാമേളക്ക് ഉജജ്വല തുടക്കം
  • ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
  • സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം
  • പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്
  • വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വാഹനാപകടം; യുവതി മരിച്ചു
  • നവംബറിലും സര്‍ചാര്‍ജ് പിരിക്കാനുള്ള നീക്കവുമായി കെ.എസ്.ഇ.ബി
  • കണ്ണൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം; മാതാവ് കുറ്റം സമ്മതിച്ചു
  • ശബരിമല സീസൺ പ്രമാണിച്ച്‌ ചെന്നൈ സെന്‍ട്രലില്‍ നിന്നും എഗ്മൂരില്‍ നിന്നും കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍
  • കണ്ണൂരിൽ റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
  • സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
  • വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ ഗ്രാമ യാത്ര വെള്ളമുണ്ട സിറ്റിയിൽ സമാപിച്ചു
  • എസ്ഐആര്‍; എന്യുമറേഷൻ ഫോം പൂരിപ്പിക്കാൻ എന്തൊക്കെ വിവരങ്ങൾ ആവശ്യമാണ്? സമര്‍പ്പിക്കേണ്ട രേഖകൾ
  • പൊലിസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും നീക്കങ്ങൾ ചോർത്തി; സഹോദരങ്ങൾ പിടിയിൽ
  • കണ്ണൂരിൽ പ്ലാറ്റ്‌‌ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്തതിന് ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം
  • വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച പരിശോധന; ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച് കൊടുവള്ളി നഗരസഭ ഉദ്യോഗസ്ഥർ
  • വൃദ്ധസദനത്തിൽ വയോധികയായ താമസക്കാരിക്ക്​ ക്രൂരമർദനം
  • കോഴിക്കോട് സ്വദേശിയെ സഊദിയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • എസ്ഐആറിന്‍റെ ഭാഗമായി ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിലേക്ക്
  • തൃശൂരിൽ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട
  • ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി
  • പള്ളിപ്പുറം ജി എം യു പി സ്കൂൾ ഗ്രൗണ്ട് നവീകരണം ഉത്ഘാടനം ചെയ്തു
  • ഫാം ടൂറിസം, പഞ്ചായത്തിന്റെ അഭിമാന പദ്ധതി: പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ
  • തദ്ദേശ തിരഞ്ഞെടുപ്പ്;രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു
  • ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കറുടെ ഇടപെടൽ; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി
  • കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ
  • ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു
  • വയനാട്ടിൽ തേനീച്ചയുടെ ആക്രമണം നിരവധി പേർക്ക് പരിക്ക്
  • സ്വർണാഭരണം ഉരുക്കുന്നതിനിടെ ജ്വല്ലറിയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു; ഒഴിവായത് വൻദുരന്തം
  • താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ സ്പോർട്സ് റൂം ഉദ്ഘാടനം ചെയ്തു*
  • 55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു,മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്
  • ജനങ്ങളെ ദുർ​ഗന്ധത്തിൽ നിന്ന് രക്ഷിക്കണം,വേട്ടയാടിയിട്ട് കാര്യമില്ല; ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി
  • മൂന്നാറിൽ മുംബൈ സ്വദേശിനിക്കു ടാക്‌സി ഡ്രൈവർമാരിൽ നിന്നു ദുരനുഭവം നേരിട്ട സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
  • പെണ്‍കുട്ടിയെ ട്രെയിനില്‍നിന്ന് ചവിട്ടിത്തള്ളിയിട്ടതു കൊല്ലാന്‍; സുരേഷ്‌കുമാറിനെതിരേ എഫ്‌ഐആറിൽ ഗുരുതര പരാമർശങ്ങൾ
  • റോഡ് ഇടിഞ്ഞ് സിമൻ്റ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; ഫറോക്ക് നഗരസഭ ചെയർമാൻ്റെ വീട് തകർന്നു
  • എട്ടുവയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസ് ; പ്രതിക്ക് എട്ടുവർഷം കഠിന തടവും പിഴയും
  • മെസ്സി മാർച്ചിൽ തന്നെ വരും; അർജന്റീന ഫുട്ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു; വീണ്ടും അവകാശ വാദവുമായി കായിക മന്ത്രി
  • കണ്ണൂരിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കുളിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ വീണെന്ന് മാതാവിന്‍റെ മൊഴി
  • പേരാമ്പ്രയിലെ സംഘർഷം; കൊയിലാണ്ടി സബ് ജയിലിൽ ഉപവാസം ആരംഭിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
  • പേരാമ്പ്രയിലെ സംഘർഷം; കൊയിലാണ്ടി സബ് ജയിലിൽ ഉപവാസം ആരംഭിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
  • MORE FROM OTHER SECTION
  • ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി. യുവിൽ
  • INTERNATIONAL NEWS
  • കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കിണറ്റിൽ വീണുള്ള മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
  • KERALA NEWS
  • കോഴിക്കോട് സ്വദേശിയെ സഊദിയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • GULF NEWS
  • കൊടുവള്ളി ഉപജില്ലാ കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള പോസ്റ്റര്‍ വെച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി മുഹമ്മദ് ഷുഹൈബ്
  • LOCAL NEWS
  • ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.
  • SPORTS NEWS
  • അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു
  • MORE NEWS