സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ

April 25, 2025, 7:07 a.m.

സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ ഒദ്യോഗികമായി അറിയിച്ച് ഇന്ത്യ. കേന്ദ്ര ജലശക്തി മന്ത്രാലയം പാകിസ്താൻ ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നത്. ഇന്ത്യയുടെ തീരുമാനം അം​ഗീകരിക്കാനാവില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.

സിന്ധു നദീജല കരാർ നിർത്തിവെച്ച നടപടിയെ യുദ്ധമായി കണക്കാക്കും എന്നായിരുന്നു പാകിസ്താൻ അറിയിച്ചത്. അട്ടാരി അതിര്‍ത്തി അടയ്ക്കുക. പാക് പൗരന്‍മാര്‍ക്ക് യാത്ര വിലക്ക്. പാക്ക് പൗരന്‍മാര്‍ 48 മണിക്കൂറില്‍ ഇന്ത്യവിടുക. നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുക എന്നിവയ്ക്ക് ഒപ്പമായിരുന്നു പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചത്.

കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതോടെ പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തുലുകള്‍. പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ജലലഭ്യത പൂര്‍ണമായും ബാധിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതായിരിക്കും ഈ തീരുമാനം. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ പാകിസ്ഥാന്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും

ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട ഏഴോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. ഏപ്രിൽ 27 നകം എല്ലാ പാകിസ്ഥാൻ പൗരന്മാരും ഇന്ത്യ വിടണമെന്നടക്കമുള്ള തീരുമാനങ്ങളാണ് ഇതിലുള്ളത്. 

1. 1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ഇന്നലെ മരവിപ്പിച്ചിരുന്നു.അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ 
പാകിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ ഇതേ നിലയിൽ തുടരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.

2. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചു. അമൃത്സറില്‍ നിന്ന് വെറും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അട്ടാരി, ഇന്ത്യയിലെ ആദ്യത്തെ ലാന്‍ഡ് തുറമുഖവും പാകിസ്ഥാനുമായുള്ള വ്യാപാരത്തിനുള്ള ഏക കരമാര്‍ഗ്ഗവുമാണ്. 120 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ചെക്ക് പോസ്റ്റ്, അതിര്‍ത്തി കടന്നുള്ള വ്യാപാരത്തില്‍, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. 

3. സാർക്ക് വിസ ഇളവ് പദ്ധതി (എസ്‌വി‌ഇ‌എസ്) പ്രകാരം  പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ  ഇനി സർക്കാർ അനുവാദമില്ല. പാകിസ്ഥാൻ പൗരന്മാർക്ക് നേരത്തെ നൽകിയിരുന്ന എസ്‌വി‌ഇ‌എസ് വിസകൾ റദ്ദാക്കി. എസ്‌വി‌ഇ‌എസ് വിസ കൈവശമുള്ള എല്ലാ പാകിസ്ഥാനികളോടും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

4. ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ/സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കുകയും രാജ്യം വിടാൻ  ഒരാഴ്ചത്തെ സമയം നൽകുകയും ചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് പ്രതിരോധ ജീവനക്കാരെ തിരിച്ചു വിളിക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചു.

5. മെയ് ഒന്നിനകം കൂടുതൽ വെട്ടിച്ചുരുക്കലുകൾ നടത്തി ഹൈക്കമ്മീഷനുകളുടെ ആകെ എണ്ണം നിലവിലുള്ള 55 ൽ നിന്ന് 30 ആയി കുറയ്ക്കുമെന്ന് ഇന്ത്യ അറിയിച്ചു.

6. പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ അടിയന്തരമായി നിർത്തിവച്ചതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ 27 നകം എല്ലാ പാകിസ്ഥാൻ പൗരന്മാരും ഇന്ത്യ വിടണമെന്ന് സർക്കാർ താക്കീത് നൽകി. എന്നാൽ മെഡിക്കൽ വിസ കൈവശമുള്ളവർക്ക് ഏപ്രിൽ 29 വരെ മാത്രമേ ഇന്ത്യയിൽ താമസിക്കാവുന്നതാണ്.

7. പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് അട്ടാരി അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളിൽ മാറ്റം വരുത്താൻ തീരുമാനം. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങിലാണ് മാറ്റം വരുത്തുക. ചടങ്ങിനിടെ ഗേറ്റുകൾ അടച്ചിടാനും ഗാർഡ് കമാൻഡർമാർ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. വാഗ അട്ടാരി അതിർത്തിയിൽ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിങ് റിട്രീറ്റ് അഥവാ, സൂര്യാസ്തമയത്തിലുള്ള പതാക താഴ്ത്തൽ ചടങ്ങ്.


MORE LATEST NEWSES
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ അന്തരിച്ചു
  • വൈദ്യുതി ബില്ല്; ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം
  • കോഴിക്കോട് വനിതകൾ നടത്തുന്ന ഹോട്ടലിൽ തീപിടുത്തം
  • നബിദിനം: ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ നിരവധി പേർക്കെതിരേ കേസെടുത്ത് യു.പി പോലീസ്
  • ജയിലിൽ ക്രൂരമർദനം; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ‍
  • സ്പോർട്സ് കിറ്റ് വിതരണം
  • പെരിക്കല്ലൂർ സംഭവം: മുഖ്യപ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
  • വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സെക്ഷന്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു
  • തനിയലത്ത് റോഡ് ഉദ്ഘാടനം ചെയ്തു
  • പുതുപ്പാടിയില്‍ ''പോത്തുകുട്ടി വിതരണ'' ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു
  • മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറു പേർ അറസ്റ്റിൽ.
  • പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ
  • എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
  • യുവതിയെ പീഡിപ്പിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
  • എംഡിഎംഎയുമായി തിരൂരങ്ങാടി സ്വദേശികൾ പിടിയിൽ
  • സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ബ്ളോക്ക് കൗൺസിൽ സംഗമം നടത്തി
  • ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവം; പ്രതി തൊട്ടില്‍പ്പാലത്ത് പിടിയിൽ
  • രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്.
  • വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പാലക്കാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു
  • കായിക ഉപകരണ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
  • ഈങ്ങാപ്പുഴയിൽ ആക്ടീവയടക്കം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
  • കസ്റ്റഡി മര്‍ദനത്തില്‍ നടപടി വേണം'; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം
  • വടകര ആർജെഡി നേതിന് വെട്ടേറ്റ സംഭവം; അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
  • കൊല്ലത്ത് മധുര സ്വദേശിനിയായ കന്യാസ്ത്രീ ജീവനൊടുക്കി
  • പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • കേരളത്തില്‍ എസ്‌ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
  • ഒമ്പതാംക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു; രക്ഷിതാക്കൾ പോലിസിൽ പരാതി നൽകി
  • കയ്യിൽ കരിങ്കല്ലുമായി പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി; മലപ്പുറം സ്വദേശി അറസ്റ്റിൽ
  • പൊലീസ് കസ്റ്റഡി മര്‍ദനം: അടിയന്തര പ്രമേയത്തിന് അനുമതി
  • മരണ വാർത്ത
  • ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
  • ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍
  • സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ, പവന് ഒറ്റയടിക്ക് 640 രൂപ കൂടി
  • പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി കെ എം സി.സി
  • ജയേഷ് പോക്സോ കേസിലും പ്രതി
  • സനാതന ധർമ്മത്തിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ല: മൗനയോഗി സ്വാമി ഹരിനാരായണൻ
  • ഭര്‍ത്താവിനെ തലയ്‌ക്ക് അടിച്ചുകൊന്ന ഭാര്യ അറസ്റ്റില്‍
  • കെഎസ്ആർടിസി ബസ് അടിപ്പാത നിർമാണ സ്ഥലത്തേക്ക് ഇടിച്ചു കയറി അപകടത്തിൽ 28 ഓളം പേർക്ക് പരിക്ക്. ഒൻപതുപേരുടെ നില ഗുരുതരം.
  • ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്.
  • കാട്ടുപന്നി ബൈക്കിലിടിച്ച് പോലീസുകാരന് പരിക്ക്
  • അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് രണ്ട് മരണം കൂടി, ചികിത്സക്കിടെ മരിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്
  • പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രവും സഞ്ചാരികൾക്കായി സമർപ്പിച്ചു.
  • മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ദൈവത്തിന്റെ പകിട കളിയല്ല; മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിക്കപ്പെട്ട ‘ഗ്രേ റിനോ’ സംഭവമെന്ന് ജനകീയ ശാസ്ത്ര പഠനം
  • ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
  • മദ്യലഹരിയിൽ മകൻ അച്ഛനെ തള്ളിയിട്ടു, തലയിടിച്ചു വീണ അച്ഛന് ദാരുണാന്ത്യം; പ്രതി പൊലിസ് കസ്റ്റഡിയില്‍
  • പെരുവണ്ണാമൂഴിയിൽ വയോധികയുടെ മാല കവര്‍ന്ന യുവാവ് പിടിയിൽ
  • ഡോ.എം.കെ.മുനീറിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
  • റീല്‍സിനായി ലൈറ്റ് ഹൗസിന് മുകളില്‍ ഗുണ്ട് പൊട്ടിച്ചു; സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
  • ബാലുശ്ശേരിയില്‍ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍