പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു

May 8, 2025, 6:52 a.m.

പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പാക് പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാൻ സുരക്ഷാ സേനക്ക് നിർദേശം നൽകി കരസേന മേധാവി. അതിർത്തി മേഖലകളിൽ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് സൈന്യം. ഇന്ത്യൻ തിരിച്ചടിയിൽ ഭയന്ന് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.

അതിർത്തി പ്രദേശങ്ങളിൽ പാക് പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടിക്കാമെന്നാണ് കരസേന മേധാവി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാക് പ്രകോപനത്തിനെതിരെ തിരിച്ചടിക്കാൻ സജ്ജമാണെന്ന് സേന നേരത്തെ അറിയിച്ചിരുന്നു.

അതേ സമയം ഇന്ത്യൻ ഓപ്പറേഷൻ സിന്ദൂറിൽ നടുങ്ങിയ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ പ്രദേശവാസികളായ 15 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരുക്കേറ്റു. രണ്ട് സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ജമ്മു കാശ്മീരിലെ വിവിധ ആശുപത്രികളിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിൽ മേഖലയിലെ 5 ലധികം വീടുകൾ പൂർണമായി തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. സുരക്ഷയുടെ ഭാഗമായി പൂഞ്ച് , രജൗരി തുടങ്ങിയ അതിർത്തി അതിർത്തി പ്രദേശങ്ങളിൽ നിന്നും നൂറോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മാറ്റിപ്പാർപ്പിച്ച് അവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ജമ്മു കാശ്മീർ സർക്കാർ വ്യക്തമാക്കി.

അതേസമയം ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള ക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ യുദ്ധഭീഷണി

ഇന്ത്യയാണ് പ്രകോപനത്തിന് തുടക്കിട്ടതെന്നും അയല്‍രാജ്യത്തിനെതിരെ ഏത് നീക്കത്തിനും തയ്യാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആക്രണത്തില്‍ നാട്ടുകാര്‍ കൊല്ലപ്പെട്ടന്നാണ് പാകിസ്ഥാന്റെ അവകാശ വാദം.

ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാകിസ്ഥാൻ്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധ‍ർ ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ സമ്പർക്കത്തിലെന്നാണ് പ്രതികരണം. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്‌മീരിലെ അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്‌വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിയോടെ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് യോഗം നടക്കുക.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുക്കും. ഇതിനു പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുക്കും.


MORE LATEST NEWSES
  • സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
  • ജെയ്ഷെ മുഹമ്മദിന്റെ തലവൻ അബ്ദുൽ റഊഫ് അസ്ഹർ ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
  • മരണവാർത്ത
  • മലപ്പുറം സ്വദേശി അജ്‌മാനിൽ ഹൃദയാഘാതംമൂലം മരണപെട്ടു
  • സൈക്കിളിൽ ലോകംചുറ്റി പ്രസിദ്ധനായ മലയാളി അയ്യാരിൽ എ.കെ. അബ്ദുറഹ്മാൻ അന്തരിച്ചു
  • ഇന്ത്യയുടെ തിരിച്ചടി പൂർണത്തെ വിട്ടയച്ച ശേഷം മതിയായിരുന്നു; ആശങ്കയറിയിച്ച് പാക് കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യ
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
  • അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; കുപ് വാര അടക്കം നാലിടത്ത് ഷെല്ലാക്രമണം;
  • ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ഡ്രെെവര്‍ക്ക് രക്ഷകരായി ചുരം ബ്രിഗേഡ് പ്രവര്‍ത്തകര്‍*
  • മകൻ പിതാവിനെ വെട്ടിക്കൊന്നു
  • പതങ്കയത്ത് ഇതുവരെ പൊലിഞ്ഞത് ഇരുപത്തിനാലുപേരുടെ ജീവനെന്ന് കണക്ക്.
  • വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല
  • രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
  • ഇനി ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചിടിക്കും, നിലപാട് അറിയിച്ച് ഇന്ത്യ
  • വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്
  • യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു
  • സംസ്ഥാനത്തെ മോക് ഡ്രിൽ അവസാനിച്ചു കോഴിക്കോട് കോർപ്പറേഷനിൽ ആശയകുഴപ്പം
  • വടകരയിൽ കുറുക്കന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • ഇന്ത്യ-പാക്ക് സംഘർഷം: ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി
  • വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മുൻ സുഹൃത്ത് കസ്റ്റഡിയിൽ
  • ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി
  • ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ച യുവാവി നെ ചോദ്യം ചെയ്‌ത കൗൺസിലർക്ക് ക്രൂരമർദ്ദനം.
  • ഭീകരതയ്ക്കെ‌തിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ഖത്തർ
  • കാശ്മീർ കാണാൻ പോയ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
  • തൃശൂർ പൂരം എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി
  • കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പിന് വെള്ളിയാഴ്ച തുടക്കം
  • ഇന്ത്യ പാക് ഏറ്റുമുട്ടല്‍; ലോകത്തിന് താങ്ങാനാവില്ല;യു എന്‍
  • സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി ; ഓപ്പറേഷൻ സിന്ദൂരിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് പ്രതിപക്ഷം
  • ചിരട്ട വെറുതെ കളയേണ്ട; മൊത്ത വില 31 രൂപയായി
  • നിയന്ത്രണരേഖയിൽ പാക് വെടിവെപ്പ്, മൂന്ന് സിവിലിയന്മാർ കൊല്ലപ്പെട്ടു; വിമാനത്താവളങ്ങൾ അടച്ചു; സർവീസുകൾ റദ്ദാക്കി, കനത്ത ജാഗ്രതയിൽ ഇന്ത്യ
  • നിയന്ത്രണരേഖയിൽ കനത്ത ഏറ്റുമുട്ടൽ; പാക് പ്രകോപനത്തിൽ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
  • 602 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനത്ത് വനിതകള്‍; സംവരണ സീറ്റുകളില്‍ ഉത്തരവായി
  • ഡ്രൈവർ ഉറങ്ങിപ്പോയി. ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്
  • മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം പ്രതി പിടിയിൽ
  • പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആക്രമണം
  • തെരുവുവിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.
  • ആക്രി ഗോഡൗണിന് തീപിടിച്ചു
  • താമരശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട.
  • കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു
  • പഹൽഗാം ഭീകരാക്രമണം; ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ.
  • വിശ്വാസ വൈകൃതങ്ങൾക്കും ലഹരിവ്യാപനത്തിനുമെതിരെ ചേർന്നു നിന്ന് മുന്നേറുക കെ എൻ എം
  • പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ ഓൺലൈനായി മേയ് 14 മുതൽ
  • കേന്ദ്ര നിർദേശപ്രകാരം 14 ജില്ലകളിലും നാളെ മോക്ഡ്രിൽ
  • ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു.