നാട്ടിലെത്തിക്കാൻ ആരുമില്ലെന്ന് ജമ്മുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥിനി

May 10, 2025, 11:54 a.m.

രാത്രിയായാൽ വൈദ്യുതിയുണ്ടാവില്ല, തുള്ളിവെളിച്ചമില്ലാതെ ഇരുട്ടിലാണ് നേരംപുലരുവോളം, വെടിയൊച്ചപോലെയുള്ള ശബ്‌ദങ്ങൾ കേൾക്കും. പേടികൊണ്ട് ഉറങ്ങിയിട്ട് നാലുദിവസമായി, എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാൽ മതി. തമിഴ്‌നാട്ടുകാരായ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണെന്ന് പറയുന്നു. പക്ഷേ, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല" -ജമ്മു-കശ്‌മീർ ബാരാമുള കാർഷികസർവകലാശാലയിലെ എംഎസ്സി വിദ്യാർഥിനി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാത്തിമ തജ്വ സംസാരിക്കുമ്പോൾത്തന്നെ ഭയപ്പാടിലാണ്.പാകിസ്ത‌ാൻ അതിർത്തിക്കടുത്തുള്ള ബാരാമുളയിലെ സോപ്പൂരിലാണ് ഫാത്തിമ പഠിക്കുന്ന കാർഷികസർവകലാശാലയുടെ ഓഫ് കാംപസ്. രാത്രിയായാൽ വൈദ്യുതിബന്ധം വിച്ഛേദിക്കും. പിന്നെ വെള്ളംപോലുമുണ്ടാവില്ല.

"കുപ്വാരയിലടക്കം ഷെല്ലാക്രമണങ്ങൾ നടക്കുന്നു എന്നുകേൾക്കുന്നുണ്ട്. അത് ഇവിടെനിന്ന് അധികംദൂരെയല്ല. ഓപ്പറേഷൻ സിന്ദൂർ നടന്ന ദിവസം പുലർച്ചെ മൂന്നുമണിയോടെ എന്തോ വന്ന് വീഴുന്ന രീതിയിലുള്ള കനത്തശബ്ദംകേട്ടിരുന്നു. പിറ്റേദിവസമാണ് എന്താണെന്ന് മനസ്സിലായത്. കശ്മീരികളായ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി. ഇപ്പോൾ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ളവർ മാത്രമാണ് ശേഷിക്കുന്നത്.

ഞാനടക്കം 22 മലയാളികളുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഹോസ്റ്റലിൽ കഴിച്ചുകൂട്ടുകയാണ്. ഭീതിയുള്ള സാഹചര്യത്തിൽ തുടരേണ്ടിവരുന്നതുകൊണ്ട് എല്ലാവരും മാനസികമായി തകർന്നിരിക്കുകയാണ്. ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്" -ഫാത്തിമയുടെ വാക്കുകളിൽ നിസ്സഹായത നിറയുന്നു.താരതമ്യേന സുരക്ഷിതമായ ശ്രീനഗറിലാണെങ്കിലും നാട്ടിലെത്താനുള്ള വഴിതേടുകയാണെന്നാണ് ഷാലിമാറിലെ ഷേർ ഇ കശ്‌മീർ അഗ്രികൾച്ചറൽ സർവകലാശാലയിലെ എംഎസ്സി ഹോർട്ടികൾച്ചർ വിദ്യാർഥിനി കോഴിക്കോട് മടവൂർ സ്വദേശി ഫാത്തിമ നേഹ പറയുന്നത്. 20 മലയാളിവിദ്യാർഥികൾ നേഹയ്ക്കൊപ്പമുണ്ട്.

"രാത്രിയിൽ ഇവിടെയും വൈദ്യുതി വിച്ഛേദിക്കും. വ്യോമാക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ പേടിതോന്നും. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ദേഹാസ്റ്റലിൽത്തന്നെ തുടരുകയാണ്. തെലങ്കാന, തമിഴ്‌നാട് സർക്കാരുകൾ അവരുടെ കുട്ടികളെ കൊണ്ടുപോവാൻ ശ്രമം നടത്തുന്നുണ്ട്. നോർക്ക റൂട്ട്സിൽനിന്ന് വിളിച്ച് വിവരങ്ങൾ ചോദിച്ചിരുന്നു. അതിനപ്പുറത്തേക്ക് ഒന്നുമറിയില്ല.

മണ്ണിടിഞ്ഞ് ജമ്മു-ശ്രീനഗർ റോഡ് അടച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് രണ്ടുമണിക്കൂർ യാത്രചെയ്യണം. നാട്ടുകാർക്ക് പ്രശ്നമില്ല. അവർക്ക് ഇതെല്ലാം പരിചിതമാണ്. ഞങ്ങളാണ് പേടിച്ചുകഴിയുന്നത്. ശ്രീനഗർ നിലവിൽ സുരക്ഷിതമാണെന്നത് മാത്രമാണ് ആകെ ഒരാശ്വാസം" -നേഹ പറയുന്നു.


MORE LATEST NEWSES
  • ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ച മലയാളിയായ യുവാവും സുഹൃത്തും അറസ്റ്റിൽ
  • മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാറ്റി വെച്ച
  • നവവധുവിൻ്റെ സ്വർണാഭരണങ്ങൾ കവർന്ന കേസ്; പ്രതിയായ വരന്റെ ബന്ധുവിനെ കോടതി റിമാൻഡ് ചെയ്തു
  • യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • ഹൃദയാഘാതത്തെ തുടർന്ന് കീഴൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു.
  • സംസ്ഥാനത്തും കനത്ത ജാഗ്രത, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി
  • കുറ്റ്യാടിയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • ആവ​ശ്യ​വ​സ്തു​ക്ക​ൾ പൂ​ഴ്ത്തി​വെ​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ്
  • ഇന്ത്യ - പാകിസ്ഥാൻ യുദ്ധം-സൗദിയുടെ നി‍ർണായക ഇടപെടൽ
  • സലാൽ, ബഗ്ലിഹാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ; പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി
  • കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
  • താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസ് എഴുതിയത് ഒരേയൊരു പരീക്ഷ, അതിൽ എ പ്ലസ് 
  • വാഴ കുലച്ചില്ല; കർഷകന് നഴ്സറി ഉടമ നഷ്ടപരിഹാരം നൽകാൻ വിധി
  • മലപ്പുറത്തെ നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 58 പേർ; ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി
  • തിരിച്ചടിച്ച് ഇന്ത്യ; ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം, പാകിസ്ഥാനിലെ നൂർ ഖാൻ എയർബേസ് തകർത്ത് സൈന്യം
  • പാകിസ്ഥാനില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി,
  • മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ
  • മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ
  • ഇരുട്ടിന്റെ മറവിൽ വീണ്ടും പ്രകോപനം; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യൻ സേന
  • യാത്രക്കാർ നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് നിർദേശം
  • ദുരന്തം നാശം വിതച്ചെങ്കിലും വെള്ളാർമലയിലെ കുട്ടികൾ നേടിയത് നൂറുമേനി വിജയം.
  • യുവതിയുടെ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ
  • ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്എസ്എൽസി ഫലം തടഞ്ഞതുതന്നെ
  • സ്വർണ്ണം പൂശിയ വള പണയം വെച്ച് തട്ടിപ്പ് നടത്തിയകേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
  • ഓപ്പറേഷൻ സിന്തൂർ ;പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു
  • പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.
  • ഷഹബാസ് വധം; പ്രതികളുടെ എസ് എസ് എൽ സി പരീക്ഷ ഫലം തടഞ്ഞുവെച്ചു
  • എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു
  • ഐ.പി.എൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി റിപ്പോർട്ട്
  • രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
  • നിപ ബാധിച്ച യുവതി ഗുരുതരാവസ്ഥയിൽ; സമ്പർക്കപ്പട്ടികയിൽ 49 പേർ, റൂട്ട്മാപ്പ് പുറത്ത് വിട്ടു
  • സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം.
  • കൺട്രോൾ റൂം തുറന്നു.
  • ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു
  • സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു.
  • ജമ്മുവിൽ വീണ്ടും പാകിസ്താൻ പ്രകോപനം; ഡ്രോണുകൾ തകർത്തു
  • അയല്‍വാസികളായ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
  • കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ
  • എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം
  • സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
  • അപകടം തുടർക്കഥ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ
  • യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു; മുങ്ങിയ യുവാവ് പിടിയിലായി
  • ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം
  • യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകം'; ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
  • ജമ്മുകശ്മീരിൽ വീണ്ടും പാക് പ്രകോപനം; സാംബയിൽ രൂക്ഷമായ ഷെൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
  • വേട്ടക്ക് പോയ യുവാവിന് വേടിയേറ്റു
  • എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ബ്രേക്ക് നഷ്ടപ്പെട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം
  • നിപ; മലപ്പുറത്ത് എല്ലാവരും മാസ്ക് ധരിക്കണം
  • സൗദിയിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുബം
  • മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ.