കനത്ത ജാഗ്രതയിൽ സൈന്യം; പാകിസ്ഥാന്‍റെ തുടർനീക്കം നിരീക്ഷിച്ച് ഇന്ത്യ

May 11, 2025, 7:14 a.m.

ദില്ലി: വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിലെ പട്ടണങ്ങളെല്ലാം രാത്രി മുഴുവൻ കനത്ത ജാഗ്രത തുടര്‍ന്നു. അതിര്‍ത്തി മേഖലയിലടക്കം സൈന്യം കനത്ത ജാഗ്രത തുടരുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്.

രാത്രി വൈകി നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിവെയ്പ്പ് നടന്നതൊഴിച്ചാൽ ജമ്മുവിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും തന്നെ രാത്രി ഉണ്ടായില്ല. സൈന്യം മേഖലയിൽ ജാഗ്രതയിലാണ്. നഗ്രോത്ത കരസേന ക്യാമ്പിനുനേര നടന്ന ആക്രമണത്തിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പൂഞ്ച് മേഖലയിലും ജനജീവിതം സാധാരണനിലയിലേക്ക് പോവുകയാണ്. രാത്രി വെടിവെയ്പ്പോ ഡ്രോൺ ആക്രമണമോ ഉണ്ടായില്ല.

പഞ്ചാബിലെ പഠാൻകോട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ച് തുടങ്ങി. ഗുജറാത്തിലെ പാകിസ്ഥാനിലെ അതിർത്തിയിലും സ്ഥിതി ശാന്തമാണ്. ഇന്നലെ രാത്രി ഒരുമണിക്ക് ശേഷം അനിഷ്ട സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊച്ചു ജില്ലയിലെ സൈനിക കേന്ദ്രങ്ങൾക്കുള്ള അതീവ സുരക്ഷ ഇപ്പോഴും തുടരുകയാണ്. രാജസ്ഥാനിലെ അതിർത്തി ജില്ലകളിൽ പുലർച്ചെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചിരുന്ന ബാർമർ, ജയ്സാൽമീർ എന്നിവിടങ്ങളിൽ ജാഗ്രത തുടരുകയാണ്.

ഇന്നലെ രാത്രിയിൽ വെടി നിർത്തൽ ധാരണ ലംഘിച്ച പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. അതിർത്തി കടന്നെത്തിയ നിരവധി പാക് ഡ്രോണുകൾ വെടിവെച്ചിട്ടു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ പലയിടത്തും പാക് ഡ്രോണുകളെത്തി. അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സുരക്ഷ മുൻകരുതൽ എന്ന നിലയിൽ ഇന്നലെ പൂർണ ബ്ലാക് ഔട്ട് ഏര്‍പ്പെടുത്തിയിരുന്നു. ജനങ്ങളോട് വീടിനു പുറത്ത് ഇറങ്ങരുതെന്നും നിർദേശം നൽകിയിരുന്നു. അതേസമയം, ജമ്മുവിലെ നഗ്രോട്ടയിൽ സൈനിക യൂണിറ്റിന് നേരെയുണ്ടായ ഭീകര ആക്രമണ നീക്കം സൈന്യം തകർത്തു. ഒരു ഗാർഡിനു പരിക്കറ്റു എന്നാണ് വിവരം.

വെടിനിര്‍ത്തൽ കരാറിന് ധാരണയായെങ്കിലും സിന്ധു നദീജലക്കരാർ മരവിപ്പിച്ച നടപടിയിൽ നിന്ന് ഇന്ത്യ പിൻമാറില്ല.കർതാർ പൂർ ഇടനാഴി തൽക്കാലം തുറക്കില്ല. ഭീകരതക്കെതിരെ ശക്തമായ നിലപാട് തുടരുമെന്ന് വിദേശകാര്യമന്ത്രാലയം. പാകിസ്ഥാന്‍റെ തുടർനീക്കം നിരീക്ഷിക്കും. വെടിനിര്‍ത്തൽ കരാറിനുശേഷം പാകിസ്ഥാൻ വീണ്ടും വ്യോമപാത തുറന്നു. ഇന്നലെ രാത്രി നാടകീയ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതോടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ ആഹ്ലാദം തുടങ്ങി. എന്നാൽ, മണിക്കൂറുകളുടെ ആയുസ് മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ തനിസ്വരൂപം പുറത്തെടുത്തു. ധാരണ ലംഘിച്ച് വീണ്ടും പ്രകോപനമുണ്ടായി പാക് ഡ്രോണുകൾ അതിർത്തി കടന്നെത്തി. ശക്തമായ മറുപടിയാണ് ഇതിന് ഇന്ത്യൻ സൈന്യം നൽകിയത്


MORE LATEST NEWSES
  • നെടുമങ്ങാട് മാർക്കറ്റിൽ സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു.
  • സൈക്കിൾ പമ്പിൽ കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി
  • തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ് സോണായി പ്രഖ്യാപിച്ചു.
  • ഇന്ത്യ പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ.
  • ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 86 പേരെ അറസ്റ്റ് ചെയ്‌തു
  • നിപ ബാധിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
  • മരണ വാർത്ത
  • ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് - ആറു മാസം സമയപരിധി നിശ്ചയിച്ച് മാനവ ശേഷി മന്ത്രാലയം
  • വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിന്റെ കാറില്‍ നിന്നിറങ്ങി കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി
  • കുറുക്കന്റെ ആക്രമണത്തിൽ നാല് വയസ്സുകാരനടക്കം അഞ്ചുപേർക്ക് പരിക്ക്
  • ട്രെയിനിൽ ബോംബ് വെച്ചതായി വ്യാജ ഭീഷണി; യു.പി സ്വദേശി അറസ്റ്റിൽ
  • കാണാതായ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • പെൺവാണിഭകേന്ദ്രം നടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.
  • ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ.
  • വീടിന് തീ പിടിച്ച് നാല് പേർ മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്.
  • സൈക്കിൾ പമ്പിനകത്ത് ഒളിപ്പിച്ചു കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികൾ പിടിയിൽ
  • ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി
  • പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.
  • കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു
  • വിമാന യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജ്, കാർഗോയും പരിശോധനാ സംവിധാനത്തിൽ മാറ്റം; ഇനി സിഐഎസ്എഫ് മേൽനോട്ടം വഹിക്കും
  • നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
  • ഹജ്ജ്-കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി
  • വ്യാജ പിഴ: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ തട്ടിപ്പ്
  • യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നൊച്ചാട് സ്വദേശി പൊലീസ് പിടിയില്‍
  • ചുരത്തിൽ ഗതാഗത തടസ്സം
  • ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചു
  • വാഹനാപകടം; യുവതി മരിച്ചു
  • പാകിസ്ഥാൻ്റെ വെടിവയ്പ്പ്; പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു
  • നിപ ; എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
  • എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ധാരണ,
  • വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം.
  • പോക്സോ കേസ് പ്രതി റിമാന്റിൽ
  • ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ഡോണൾഡ് ട്രംപ്
  • ഇന്ത്യ-പാക് സംഘർഷം;വിനിമയ നിരക്ക് ഉയര്‍ന്നു.
  • വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.
  • ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ച മലയാളിയായ യുവാവും സുഹൃത്തും അറസ്റ്റിൽ
  • മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാറ്റി വെച്ച
  • നവവധുവിൻ്റെ സ്വർണാഭരണങ്ങൾ കവർന്ന കേസ്; പ്രതിയായ വരന്റെ ബന്ധുവിനെ കോടതി റിമാൻഡ് ചെയ്തു
  • യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • നാട്ടിലെത്തിക്കാൻ ആരുമില്ലെന്ന് ജമ്മുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥിനി
  • ഹൃദയാഘാതത്തെ തുടർന്ന് കീഴൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു.
  • സംസ്ഥാനത്തും കനത്ത ജാഗ്രത, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി
  • കുറ്റ്യാടിയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • ആവ​ശ്യ​വ​സ്തു​ക്ക​ൾ പൂ​ഴ്ത്തി​വെ​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ്
  • ഇന്ത്യ - പാകിസ്ഥാൻ യുദ്ധം-സൗദിയുടെ നി‍ർണായക ഇടപെടൽ
  • സലാൽ, ബഗ്ലിഹാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ; പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി
  • കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
  • താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസ് എഴുതിയത് ഒരേയൊരു പരീക്ഷ, അതിൽ എ പ്ലസ് 
  • വാഴ കുലച്ചില്ല; കർഷകന് നഴ്സറി ഉടമ നഷ്ടപരിഹാരം നൽകാൻ വിധി