കുവൈത്തിലെ താമസ കെട്ടിടത്തിൽ തീപിടുത്തം; അഞ്ച് മരണം

June 1, 2025, 4:06 p.m.

കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗ മേഖലയിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ അഞ്ചായി ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ. 15 പേർക്ക് പരിക്കേറ്റതായും അറബ് ടൈംസ് ഓൺലൈൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മരിച്ചവർ പ്രവാസികളാണെന്നും റിപ്പോർട്ടുകളിലുണ്ട്. സംഭവത്തിൽ എത്ര പേർക്ക് അത്യാഹിതം സംഭവിച്ചുവെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. തീപിടിത്തത്തിന്റെ കാരണവും സാഹചര്യങ്ങളും അന്വേഷിക്കുകയുമാണ്. അടുത്തിടെയുണ്ടായ മൻഗഫ് തീപിടിത്തവുമായി സംഭവത്തിന് സാമ്യമുണ്ടെന്നാണ് അഗ്‌നിശമന സേനയുടെ സ്രോതസ്സിനെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

തീപിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ചില താമസക്കാർ മുകളിലത്തെ നിലകളിൽ നിന്ന് ചാടുകയായിരുന്നു. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. സംഭവത്തിൽ മൂന്നു മരണവും നിരവധി പേർക്ക് പരിക്കേറ്റതും കുവൈത്ത് ഫയർഫോഴ്‌സ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. തീപിടുത്തത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്‌നിശമന സേനയും സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗവും ചേർന്നാണ് തീയണച്ചത്.

പരിക്കേറ്റ ചിലർക്കു സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകുകയും മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കെട്ടിട ഉടമകൾ തീ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്സ് പ്രസ് വിഭാഗം അഭ്യർത്ഥിച്ചു


MORE LATEST NEWSES
  • മഞ്ചേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു
  • കൊച്ചിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
  • അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി
  • ഒന്നരയാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ്.
  • പ്രവേശനോത്സവം സംഘടിപ്പിച്ചു.
  • പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
  • കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ കാണാതായി.
  • പ്രതിഷേധത്തിനെടുവിൽ ജലജീവൻ കുഴി മണ്ണിട്ടുമുടി
  • ഓളിക്കൽ കാട്ടാന വ്യാപക കൃഷി നാശം
  • മരണ വാർത്ത
  • ബൈക്ക് നഷ്ടപ്പെട്ടു
  • പേരാമ്പ്രയിൽ മൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ട് നാലുപേർക്ക് പരിക്ക്
  • വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കാക്കൂർ സ്വദേശി അറസ്റ്റിൽ
  • ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാന്റെ ഭാര്യ നിര്യാതയായി
  • മാവിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.
  • ബലി മൃഗം വാങ്ങാന്‍ ശേഖരിച്ചുവച്ച പണം കവർന്ന പ്രതി പിടിയില്‍
  • കൈതപ്പൊയിലിലെ വാഹനാപകടം; സുഹൃത്തിനൊപ്പം ജോലിക്ക് പോകുന്നതിനിടെ
  • മധ്യവയസ്കന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി
  • പോക്സോ കേസിലെ അതിജീവിതക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ
  • 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍
  • കെെതപ്പൊയിലില്‍ വാഹനാപകടം,പൂനൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
  • കെെതപ്പൊയിലില്‍ വാഹനാപകടം,പൂനൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
  • നാവികസേന ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
  • സ്കൂളുകൾ ഇന്ന് തുറക്കും; ഒന്നാം ക്ലാസിൽ എത്തുന്നത് മൂന്ന് ലക്ഷത്തോളം കുരുന്നുകൾ
  • വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • പിതാവും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു;പിതാവ് മരിച്ചു
  • മലയാളി ടാക്‌സി ഡ്രൈവർ വെടിയേറ്റ് മരിച്ചു
  • പതിനെട്ട് വയസ്സുകാരിയെ കാണാതായെന്ന് പരാതി
  • കേരളത്തിൽ വീണ്ടും കൊവിഡ് മരണം
  • വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ.
  • കനാലിൽ വീണ് മരിച്ച മുഹമ്മദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും
  • മുക്കത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ
  • കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്
  • മരണ വാര്‍ത്ത
  • നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും, നാമനിർദ്ദേശപത്രിക നാളെ
  • ആലുവയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛന്‍ അറസ്റ്റില്‍
  • നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി
  • പുഴയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സൈതലവിയുടേതാണ്
  • സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണം; ഒരാളെ കാണാതായി
  • കോൺഗ്രസ് - ബിജെപി ആക്രമണം;വടകരയിൽ സിപിഐഎം പ്രവർത്തകർക്ക് കുത്തേറ്റു
  • ഇരുവഞ്ഞിപ്പുഴയിലേക്ക് കോഴിയറവുമാലിന്യം തള്ളി
  • യുവാവിനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
  • കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
  • മീന്‍ പിടിക്കുന്നതിനിടയില്‍ കനാലില്‍ വീണ് യുവാവ് മരിച്ചു.
  • ഓട്ടോ കുഴിയില്‍ വീണ് ഡ്രൈവര്‍ മരിച്ചു.
  • കാലവർഷക്കെടുതി; മെയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി
  • വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു;
  • നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി