വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി അവർ യാത്രയായി

June 5, 2025, 1:49 p.m.

മദീന:മദീന വിവാഹ മുന്നൊരുക്കങ്ങൾക്കിടെ സൗദി അറേബ്യയിലെ അൽ ഉലയ്ക്കു സമീപം കാറപകടത്തിൽ പ്രതിശ്രുത വരനും വധുവും മരിക്കാനിടയായ സംഭവത്തിൽ, മദീന കാർഡിയാക് സെന്റർ നഴ്സ് വയനാട് സ്വദേശി ടീന ബൈജുവിന്റെ (27) മൃതദേഹം 64 ദിവസങ്ങൾക്കു ശേഷം ഇന്ന് നാട്ടിലെത്തിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയ ടീനയുടെ മൃതദേഹം ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് നാട്ടിലെത്തിച്ചത്.

നാല് ദിവസം മുൻപാണ് വരൻ അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
വിവാഹത്തിന് ഒരുങ്ങിയ രണ്ടു വീടുകളിലേക്കാണ് ഒറ്റ രാത്രി കൊണ്ടു മരണം കടന്നു വന്നത്. കഴിഞ്ഞ ഏപ്രിൽ 2ന് ആണ് അപകടം നടന്നത്. വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് ജോലി ചെയ്യുന്ന സ്‌ഥലത്തു നിന്നും ഇരുവരും കാറിൽ യാത്ര ചെയ്തത്. അപകടത്തിൽ രണ്ടു കാറുകളും പൂർണമായി കത്തിനശിച്ചിരുന്നു.

ഫൊറൻസിക് പരിശോധനാ ഫലം വൈകിയതാണ് മൃതദേഹങ്ങൾ വിട്ടുകിട്ടാൻ താമസിച്ചതെന്നാണ് അറിയുന്നത്. 4 മാസം മുൻപാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനാവശ്യമായ സാധനങ്ങൾ ഒരുമിച്ചു വാങ്ങാനാണ് അഖിൽ ടീനയുടെ അടുത്തേക്ക് പോകുന്നത്. വിവാഹ ശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ശ്രമവും ടീന ആരംഭിച്ചിരുന്നു.ബൈജുവിന്റെയും നിസിയുടെയും മൂത്ത മകൾ ടീനയ്ക്ക് ഒന്നര വർഷം മുൻപാണ് സൗദിയിലേക്ക് നഴ്സ‌് വീസ ലഭിക്കുന്നത്. ബൈജു നടവയലിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവറാണ്. നിസി പ്രദേശത്തെ അച്ചാർ കമ്പനിയിൽ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. എല്ലാ ദിവസവും രാത്രി 8 മണിക്ക് വിളിക്കുന്ന മകൾ 2ന് രാത്രി വിളിച്ചില്ല. അങ്ങോട്ടേക്കു വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. തുടർന്ന് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് അപകട വിവരം വീട്ടുകാർ അറിയുന്നത്. അപ്പോഴും മരണം അറിഞ്ഞിരുന്നില്ലായിരുന്നു. പിന്നീടാണ് മദീനയിലെ മലയാളി സംഘടനാ പ്രവർത്തകർ മരണവിവരം കൈമാറുന്നത്.

ട്വിങ്കിളാണ് സഹോദരി.
അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്സിന്റെ മൃതദേഹം നോർക്കയുടെ സഹായത്തോടെ നാല് ദിവസം മുൻപാണ് നാട്ടിലെത്തിച്ചത്. പറമ്പിൽ പണിയെടുത്തും പശുവിനെ നോക്കിയും ജീവിച്ചിരുന്ന കുടുംബമായിരുന്നു അഖിലിന്റേത്. വെല്ലൂരിലെ ബിരുദ പഠനത്തിനു ശേഷം വിദ്യാർഥി വീസയിലാണ് അഖിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. പഠനത്തിനിടെ ജോലി ചെയ്തായിരുന്നു ജീവിതം. രണ്ടര വർഷം മുൻപാണ് അഖിലിന് സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ലഭിക്കുന്നത്.

ഇതിനിടെ, അനിയൻ ഡെനിൽ അലക്സം ഇംഗ്ലണ്ടിലെത്തി. 4 മാസം മുൻപു നടവയൽ സ്വദേശി ടീനയുമായി അഖിലിന്റെ വിവാഹവും ഉറപ്പിച്ചു. കഷ്‌ടപ്പാടുകളിൽ നിന്നു കുടുംബം മെല്ലെ കരകയറി വരുന്നതിനിടെയാണ് അഖിലിന്റെയും പ്രതിശ്രുതവധു ടീനയുടെയും മരണ വാർത്ത എത്തിയത്. അമ്പലവയൽ സെന്റ് മാർട്ടിൻസ് പള്ളിയിലായിരുന്നു അഖിലിന്റെ സംസ്കാരം.അപകടത്തിൽ ഇരുവരുടേയും പാസ്പോർട്ടുകളും മറ്റുരേഖകളും കത്തി നശിച്ചിരുന്നു. കെഎംസിസി വെൽഫെയർവിങ് പ്രവർത്തകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായാണ് ഏറെ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്. നോർക്കയും സഹായവുമായി രംഗത്തുണ്ടായിരുന്നു. ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാനച്ചിലവടക്കം വഹിച്ചത് ഇന്ത്യൻ എംബസിയായിരുന്നു


MORE LATEST NEWSES
  • കോഴിക്കോട് വടകരയിലെ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
  • വടകരയിലെ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
  • വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, രോ​ഗബാധ മലപ്പുറം സ്വദേശിനിക്ക്
  • ചുമട്ട് തൊഴിലാളിയുടെ പണം നഷ്ടമായി
  • കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
  • വേങ്ങര ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി
  • ഓണാഘോഷത്തിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു
  • കണ്ണൂരിൽ താമരശ്ശേരി സ്വദേശിനിയായ പെൺകുട്ടി പുഴയിൽ വീണു
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട.
  • നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • നാദാപുരത്ത് തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക് പരിക്ക്
  • *"ഓണവില്ല് 2K25" :- ചമൽ എട്ടേക്രയിൽ കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം*
  • ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; ജീവന് ഭീഷണിയുണ്ടെന്ന് മനാഫ്
  • ഓണവില്ല് 2K25" :- ചമൽ എട്ടേക്രയിൽ കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം
  • പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
  • കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; അയൽവാസി പിടിയിൽ.
  • അമീബിക് മസ്തിഷ്ക ജ്വരം ;ഒരു മരണം കൂടി ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം ; ഒരു മരണം കൂടി ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു
  • കുറ്റ്യാടി പുഴയിൽ യുവാവ് ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു
  • കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക‌ന് പരിക്ക്
  • കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.
  • കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം
  • സൈനികൻ സ്കൂട്ടറിടിച്ച് മരിച്ചു.
  • കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
  • ഒഴുക്കിൽപ്പെട്ട പത്തു വയസുകാരിയെ കണ്ടെത്താനായില്ല; ഇന്നത്തെ തിരച്ചിൽ നിർത്തി.
  • റോഡ് ഉത്ഘാടനം ചെയ്തു
  • മഞ്ചേശ്വരത്ത് എൺപത്തിയാറുകാരൻ വെടിയുതിർത്ത് ജീവനൊടുക്കി
  • കൃഷ്ണഗിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു,
  • അന്താരാഷ്ട്ര സിൻഡിക്കേറ്റ് പൊളിച്ച് പൊലീസ്, അറസ്റ്റിലായവരിൽ മലയാളികളും ദമ്പതികളും
  • ജി.എസ്.ടി പരിഷ്കാരം; ജനങ്ങൾക്കു ആശ്വാസം
  • വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം: പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാനാകില്ലെന്നു സുപ്രിംകോടതി 
  • ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ ഭാര്യയെയും മകളെയും തട്ടിമാറ്റി മുൻ പ്രവാസി പുഴയിൽ ചാടി
  • ധര്‍മസ്ഥല കേസ്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം; ലോറി ഉടമ മനാഫിന് നോട്ടീസ്
  • തൃശൂരിലെ കസ്റ്റഡി മർദനം;കടുത്ത നടപടി ഉണ്ടാകും ഡിജിപി
  • ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം
  • അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
  • കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു
  • മലയാളികൾക്കിന്ന് പൊന്നിന്‍ തിരുവോണം
  • ഓണത്തിന് മുൻപ് നെല്ല് വില നൽകാൻ സർക്കാർ തയ്യാറായില്ല: പി.കെ.എ. അസീസ്
  • യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
  • കാറിടിച്ച് വയോധികൻ മരിച്ചു
  • അമ്പലവയലിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണശ്രമം
  • കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു.
  • പാലക്കാട് പുതുനഗരം മാങ്ങോട് വീട്ടിൽ പൊട്ടിത്തെറി; സഹോദരങ്ങൾക്ക് പരിക്കേറ്റു, ഒരാളുടെ നില ​ഗുരുതരം
  • മദ്യപാനത്തിനിടെ തര്‍ക്കം; അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു
  • കസ്റ്റഡി മര്‍ദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്
  • ഉപയോക്താക്കളുടെ ഡാറ്റ ചോർത്തി; ഗൂഗ്ളിന് 425 മില്യൺ ഡോളർ പിഴയിട്ട് കോടതി
  • പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
  • ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു