വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി അവർ യാത്രയായി

June 5, 2025, 1:49 p.m.

മദീന:മദീന വിവാഹ മുന്നൊരുക്കങ്ങൾക്കിടെ സൗദി അറേബ്യയിലെ അൽ ഉലയ്ക്കു സമീപം കാറപകടത്തിൽ പ്രതിശ്രുത വരനും വധുവും മരിക്കാനിടയായ സംഭവത്തിൽ, മദീന കാർഡിയാക് സെന്റർ നഴ്സ് വയനാട് സ്വദേശി ടീന ബൈജുവിന്റെ (27) മൃതദേഹം 64 ദിവസങ്ങൾക്കു ശേഷം ഇന്ന് നാട്ടിലെത്തിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയ ടീനയുടെ മൃതദേഹം ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് നാട്ടിലെത്തിച്ചത്.

നാല് ദിവസം മുൻപാണ് വരൻ അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
വിവാഹത്തിന് ഒരുങ്ങിയ രണ്ടു വീടുകളിലേക്കാണ് ഒറ്റ രാത്രി കൊണ്ടു മരണം കടന്നു വന്നത്. കഴിഞ്ഞ ഏപ്രിൽ 2ന് ആണ് അപകടം നടന്നത്. വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് ജോലി ചെയ്യുന്ന സ്‌ഥലത്തു നിന്നും ഇരുവരും കാറിൽ യാത്ര ചെയ്തത്. അപകടത്തിൽ രണ്ടു കാറുകളും പൂർണമായി കത്തിനശിച്ചിരുന്നു.

ഫൊറൻസിക് പരിശോധനാ ഫലം വൈകിയതാണ് മൃതദേഹങ്ങൾ വിട്ടുകിട്ടാൻ താമസിച്ചതെന്നാണ് അറിയുന്നത്. 4 മാസം മുൻപാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനാവശ്യമായ സാധനങ്ങൾ ഒരുമിച്ചു വാങ്ങാനാണ് അഖിൽ ടീനയുടെ അടുത്തേക്ക് പോകുന്നത്. വിവാഹ ശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ശ്രമവും ടീന ആരംഭിച്ചിരുന്നു.ബൈജുവിന്റെയും നിസിയുടെയും മൂത്ത മകൾ ടീനയ്ക്ക് ഒന്നര വർഷം മുൻപാണ് സൗദിയിലേക്ക് നഴ്സ‌് വീസ ലഭിക്കുന്നത്. ബൈജു നടവയലിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവറാണ്. നിസി പ്രദേശത്തെ അച്ചാർ കമ്പനിയിൽ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. എല്ലാ ദിവസവും രാത്രി 8 മണിക്ക് വിളിക്കുന്ന മകൾ 2ന് രാത്രി വിളിച്ചില്ല. അങ്ങോട്ടേക്കു വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. തുടർന്ന് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് അപകട വിവരം വീട്ടുകാർ അറിയുന്നത്. അപ്പോഴും മരണം അറിഞ്ഞിരുന്നില്ലായിരുന്നു. പിന്നീടാണ് മദീനയിലെ മലയാളി സംഘടനാ പ്രവർത്തകർ മരണവിവരം കൈമാറുന്നത്.

ട്വിങ്കിളാണ് സഹോദരി.
അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്സിന്റെ മൃതദേഹം നോർക്കയുടെ സഹായത്തോടെ നാല് ദിവസം മുൻപാണ് നാട്ടിലെത്തിച്ചത്. പറമ്പിൽ പണിയെടുത്തും പശുവിനെ നോക്കിയും ജീവിച്ചിരുന്ന കുടുംബമായിരുന്നു അഖിലിന്റേത്. വെല്ലൂരിലെ ബിരുദ പഠനത്തിനു ശേഷം വിദ്യാർഥി വീസയിലാണ് അഖിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. പഠനത്തിനിടെ ജോലി ചെയ്തായിരുന്നു ജീവിതം. രണ്ടര വർഷം മുൻപാണ് അഖിലിന് സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ലഭിക്കുന്നത്.

ഇതിനിടെ, അനിയൻ ഡെനിൽ അലക്സം ഇംഗ്ലണ്ടിലെത്തി. 4 മാസം മുൻപു നടവയൽ സ്വദേശി ടീനയുമായി അഖിലിന്റെ വിവാഹവും ഉറപ്പിച്ചു. കഷ്‌ടപ്പാടുകളിൽ നിന്നു കുടുംബം മെല്ലെ കരകയറി വരുന്നതിനിടെയാണ് അഖിലിന്റെയും പ്രതിശ്രുതവധു ടീനയുടെയും മരണ വാർത്ത എത്തിയത്. അമ്പലവയൽ സെന്റ് മാർട്ടിൻസ് പള്ളിയിലായിരുന്നു അഖിലിന്റെ സംസ്കാരം.അപകടത്തിൽ ഇരുവരുടേയും പാസ്പോർട്ടുകളും മറ്റുരേഖകളും കത്തി നശിച്ചിരുന്നു. കെഎംസിസി വെൽഫെയർവിങ് പ്രവർത്തകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായാണ് ഏറെ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്. നോർക്കയും സഹായവുമായി രംഗത്തുണ്ടായിരുന്നു. ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാനച്ചിലവടക്കം വഹിച്ചത് ഇന്ത്യൻ എംബസിയായിരുന്നു


MORE LATEST NEWSES
  • ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിൻ്റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു.
  • മോഷ്ട‌ിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാൾ പോലീസ് പിടിയിൽ.
  • ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം
  • മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്
  • ട്രയിൻ തട്ടി വയനാട് സ്വദേശി മരണപ്പെട്ടു
  • തീവണ്ടിയിൽ നിന്നും അധ്യാപിക പുഴയിലേക്ക് വീണു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
  • ഫേസ് ബുക്ക് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്‌ത് തട്ടിപ്പ് നടത്തിയ കേ സിൽ യുവതി പിടിയിൽ.
  • എ.എം.എ.ഐ പരിസ്ഥിതി ദിനാചരണ ഔഷധതൈ വിതരണം ചെയ്തു
  • വിദ്യാർഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്.
  • ഷിബിൻ വധക്കേസിലെ പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
  • മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി അധ്യക്ഷനുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു.
  • വയനാട് പാക്കേജ്; മരി യനാട് എസ്റ്റേറ്റ് തോട്ടം തൊഴിലാളികൾക്ക് അ ഞ്ചുകോടി അനുവദിച്ചു
  • വയനാട് മാനന്തവാടിയിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു
  • പതിന്നാലരപ്പവൻ മോഷ്‌ടിച്ച കേസിലെ പ്രതി ഒരുവർഷത്തിനുശേഷം പിടിയിൽ
  • വാഹനാപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, നടന് പരിക്ക്
  • വിഷ കൂൺ കഴിച്ച് ആറ് പേർക്ക് ഭക്ഷ്യ വിഷബാധ
  • ബീനാച്ചിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
  • ആശ വർക്കർമാരുടെ സമരം: ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി
  • ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു
  • കുന്ദമംഗലത്ത് കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ.
  • പരിസ്ഥിതി ദിനാചരണം*
  • നവീകരിച്ച അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
  • ബലിപെരുന്നാൾ പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി
  • ലോകപരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിലെ കുരുന്നുകൾ*
  • അറഫാ സംഗമത്തിന് തുടക്കം
  • അഞ്ച് വര്‍ഷത്തിനിടെ മൂന്നാം തവണയും എടച്ചേരി മുസ്ലിം ആരാധനാലയത്തില്‍ മോഷണം
  • പി വി അന്‍വറിന് കത്രിക ചിഹ്നമായി അനുവദിച്ചു
  • ബലിപെരുന്നാളിന്റെ സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി.
  • കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനായി അന്വേഷണം ഊർജിതമാക്കി
  • പൂങ്കുടിപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.
  • മരണ വാർത്ത
  • പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
  • യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
  • പടിയൂർ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്;
  • പ്ലസ് വൺ; ആദ്യ അലോട്ട്മെന്‍റ് പ്രവേശനം ഇന്ന് അവസാനിക്കും
  • നല്ലാംങ്കണ്ടി പാലത്തിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
  • ഇന്ന് ലോക പരിസ്ഥിതിദിനം
  • ഇന്ത്യയിലേക്ക് നിർത്തിവെച്ച ലേബർ വിസ പുനഃരാരംഭിച്ച് സഊദി അറേബ്യ
  • ഇന്ന് ലോക പരിസ്ഥിതിദിനം
  • നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്
  • ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും യുവതി പുഴയിൽ ചാടി
  • പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  • വായനയുടെ വഴിയോരത്ത് സർഗവസന്തം തീർത്ത് കുട്ടികൾക്കൊപ്പം അധ്യാപകരും.
  • പുതുപ്പാടിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ നാലു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
  • ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു
  • മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു; കൊച്ചുമകന്‍ അറസ്റ്റില്‍
  • ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസ്: പി വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്