കപ്പൽ അപകടം: നാലു പേർക്കായി തിരച്ചിൽ

June 10, 2025, 6:36 a.m.

മംഗളൂരു: കേരള തീരത്ത് തീപിടിച്ച എം.വി വാൻഹായ് 503 കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാരെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ ആറു പേരെയാണ് മംഗളൂരുവിലെ എ.ജെ. ആശുപത്രിയിലാണ് എത്തിച്ചത്. ചൈന സ്വദേശികളായ ലൂ യെൻലി, സൂ ഫാബിനോ, ഗുവോ ലലിനോ, തായ് വാൻ സ്വദേശി സോനിറ്റുൽ ഹസൈനി, മ്യാൻമർ സ്വദേശികളായ തെയ്ൻലി താഹട്ടെ, കൈ സാഹട്ടു എന്നിവരാണ് ആശുപത്രിയിലുള്ളത്.

നാവികസേന കപ്പലായ ഐ.എൻ.എസ് സൂറത്തിലാണ് ജീവനക്കാരെ മംഗലാപുരം തുറമുഖത്ത് എത്തിച്ചത്. അവിടെ നിന്ന് പ്രത്യേക ആംബുലൻസിലാണ് ഗുരുതര പരിക്കേറ്റവർ അടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 18 പേരെയാണ് നാവികസേന രക്ഷപ്പെടുത്തിയത്. നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം, കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കോസ്റ്റ് ​ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നുവെന്നും കപ്പൽ പൂർണമായും തകരുവാനുള്ള സാധ്യതയുണ്ടെന്നുമാണ് വിവരം.

സിംഗപ്പൂർ കപ്പലിലെ 154 കണ്ടെയ്നറുകളിൽ അസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകൾ ആണ് സംഭവസ്ഥലത്ത് ഉള്ളത്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകും.

കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉൾകടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതൽ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത്. കടലിൽ പതിച്ച കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. തീപിടുത്തം ഉണ്ടായ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.


MORE LATEST NEWSES
  • സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി*
  • പുള്ളിമാനിനെ വേട്ടയാടിയ വാകേരി സ്വദേശി പിടിയിൽ
  • ബൈക്കിൽ കാറ് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
  • കർക്കിടക വാവുബലി തർപ്പണം നാളെ* *മലപുറം അമ്പലപ്പടി മഹാവിഷ്ണു ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ
  • ആംബുലൻസ് നിയന്ത്രണം വിട്ട് അപകടം; രണ്ട് പേർക്ക് പരിക്ക്
  • സാരിയില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു
  • കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമം.
  • തെരുവുനായശല്യത്തിൽ വലഞ്ഞ് ബാലുശ്ശേരിയും പരിസരവും
  • ജില്ലയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. , മണിക്കൂറുകൾക്കകം തന്നെ അഞ്ചംഗ സംഘത്തെ പിടി കൂടി
  • നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി തലാലിന്റെ സഹോദരൻ
  • വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും
  • ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു.
  • വി എസിന്റെ സംസ്‌കാരം; ആലപ്പുഴ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
  • കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
  • അതുല്യ ആത്മഹത്യ ചെയ്യില്ല, കൊലപാതകമെന്ന് യുവതിയുടെ കുടുംബം
  • വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, പ്രവാസി മലയാളി മരിച്ചു
  • വ്യാജ നമ്പര്‍ പതിച്ച ജീപ്പില്‍ എം.ഡി.എം.എ കടത്തിയ വില്‍പ്പനക്കാരനും കൂട്ടാളിയും പിടിയില്‍
  • പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യ വയസ്കൻ കൊല്ലപ്പെട്ടു.
  • മരണ വാർത്ത : മൂർഖൻകുണ്ട് തച്ചറക്കൽ അഹമ്മദ്കുട്ടി ഹാജി
  • വി.എസിനെ അധിക്ഷേപിച്ച് പോസ്റ്റ്: അധ്യാപകന്‍ അറസ്റ്റില്‍
  • ചാന്ദ്രദിനത്തിൽ ചന്ദ്രനോട് സംവദിച്ച് നസ്രത്ത് എൽപി സ്കൂളിലെ കൂട്ടുകാർ*
  • കാട്ടാന ആക്രമണം: തേയിലത്തോട്ടം തൊഴിലാളി മരിച്ചു
  • ചെസ് ലോകകപ്പ് ഇന്ത്യയിൽ; മത്സരങ്ങൾ ഒക്ടോബർ 30 മുതൽ
  • ധാക്കയിലെ വിമാനപകടം; മരണം 19 ആയി
  • വിപ്ലവസൂര്യന് വിട നല്‍കാന്‍ കേരളം; ഉച്ചയോടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും
  • താമരശ്ശേരി ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു.
  • ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു
  • ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പരിശീലനം നടത്തി
  • സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു;
  • വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നാളെ അവധി
  • മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം തിരുവമ്പാടി മണ്ഡലം തല സമാപനം നടത്തി
  • ഹൃദയാഘാതം;വയനാട് സ്വദേശി സഊദിയിൽ നിര്യാതനായി
  • കേരളത്തിന്റെ സമരനായകന് വിട;വി.എസ് അച്യുതാനന്ദൻ അന്തരിച്ചു*
  • ബംഗ്ലാദേശില്‍ വ്യോമസേനാ വിമാനം സ്‌കൂളിന് മുകളില്‍ തകര്‍ന്നുവീണ് ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്
  • മരണ വാർത്ത
  • പത്തനംതിട്ടയിൽ കൂട്ട ആത്മഹത്യാശ്രമം
  • കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബൈയിലെ റൺവേയിൽ നിന്ന് തെന്നിമാറി
  • സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
  • മത്സരയോട്ടത്തിൽ വിദ്യാർത്ഥികൾ മരിച്ച സംഭവം; കോഴിക്കോടും കണ്ണൂരും യൂത്ത് കോൺഗ്രസിന്റെ ബസ് തടഞ്ഞ് പ്രതിഷേധം
  • ടച്ചിങ്സ് കൊടുക്കാത്തതിന് ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി
  • മരണ വാർത്ത
  • മരണ വാർത്ത
  • ആദരിച്ചു
  • ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
  • മരണ വാർത്ത
  • ആലുവാ നഗരത്തിലെ ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി.
  • ഐസിഎഫ്എഐ ബിസിനസ് സ്‌കൂൾ ഫാക്കൽട്ടി ഡവലപ്‌മെന്റ് വർക്ക്‌ഷോപ്പ് കോഴിക്കോട് സംഘടിപ്പിച്ചു
  • മേപ്പയ്യൂരിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
  • ഹെൽമറ്റുകൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു, അയൽവാസിയായ യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
  • എംഡിഎംഎയുമായി യുവതി പിടിയിൽ