റിയാദ്: ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ സൗദി അറേബ്യ വീണ്ടും അനുവദിച്ചു തുടങ്ങി. ഓൺലൈനിൽ വിസക്ക് അപേക്ഷിക്കുന്നവർക്കുള്ള മൾട്ടിപ്പ്ൾ റീ എൻട്രി ഓപ്ഷൻ സൗദിയുടെ വിസ അനുവദിക്കുന്ന പ്ലാറ്റ്ഫോമായ മോഫയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവാസികൾ അടക്കമുള്ള നിരവധി പേർക്ക് ഇത് ആശ്വാസകരമാണെന്നും
സൗദി അറേബ്യയിലേക്കുളള മൾട്ടിപ്ൾ വിസിറ്റ് വിസകൾക്കുള്ള അപേക്ഷകൾ ഇന്ത്യയിലെ വിഎഫ്എസ് കേന്ദ്രങ്ങൾ ജൂൺ 16 മുതൽ സ്വീകരിച്ചുതുടങ്ങും. ഇത് സംബന്ധിച്ച് വിഎഫ്എസിന്റെ താശീർ വെബ്സൈറ്റിൽ ക്രമീകരണം ഏർപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് 365 ദിവസത്തിന്റെ മൾട്ടിപ്ൾ വിസിറ്റ് വിസകൾ വിഎഫ്എസിന്റെ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായത്. ഇതോടെ സൗദിയിൽ നിന്ന് മൾട്ടിപ്ൾ വിസയെടുത്തവർക്കെല്ലാം സിംഗിൾ വിസകളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മുതൽ വിഎഫ്എസിൽ ഇന്ത്യക്കാർക്ക് ജൂൺ 16 മുതലുള്ള തിയ്യതികളിൽ മൾട്ടിപ്ൾ വിസകൾക്ക് അപോയിൻമെന്റ്റ് ലഭിക്കുന്നുണ്ട്. ഹജ് തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മൾട്ടിപ്ൾ വിസ സ്റ്റാമ്പിംഗ് നിർത്തിവെച്ചിരുന്നതെന്ന് വിഎഫ്എസ് വ്യക്തമാക്കിയിരുന്നു. നേരത്തെ വിസ
അപേക്ഷിക്കാനാകുമെന്നും സൗദിയിലെ ജനറൽ സർവീസ് ഗ്രൂപ്പായ ഒയാസിസ് ഗ്രൂപ്പ് ജനറൽ മാനേജർ സുഹൈൽ സലീം ദ മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി മൾട്ടിപ്പിൾ റീ എൻട്രി ഓപ്ഷൻ ലഭ്യമായിരുന്നില്ല.