കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി

June 11, 2025, 5:44 p.m.

ദോഹ:കെനിയയിൽ വിനോദയാത്രയ്ക്ക് പോകവെ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ പോസ്റ്റ്​മോർട്ടം നടപടികൾ പൂർത്തിയായി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇവരുടെ  ബന്ധുക്കളുടെ ആരോഗ്യനില തൃപ്തികരമാകുന്നത് പ്രകാരമേ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുകയുള്ളുവെന്നാണ് വിവരം. അപകടം നടന്ന ന്യാൻഡറുവ പ്രവിശ്യയിലെ സർക്കാർ ആശുപത്രിയിലാണ് പോസ്റ്റ്​മോർട്ടം നടപടികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായത്.

12 മലയാളികൾ ഉൾപ്പെടെ 23 പേർ നിലവിൽ കെനിയയിലെ ഏറ്റവും മികച്ച ആശുപത്രിയായ നെയ്റോബി ആശുപത്രിയിൽ ചികിത്സയിലാണെന്ന്  കെനിയയിലെ സാമൂഹിക പ്രവർത്തകനും മുൻ ലോക കേരള സഭാംഗവുമായ സജിത് ശങ്കർ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബന്ധുക്കളുടെ ആരോഗ്യനില തൃപ്തികരമാകുന്നതനുസരിച്ചായിരിക്കും മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരിക. പരുക്കേറ്റവർ സുഖം പ്രാപിച്ച ശേഷം തിരികെ ഖത്തറിലേക്ക് തന്നെ മടങ്ങും. ഇന്ന് വൈകിട്ട് ലഭിക്കുന്ന ഡോക്ടർമാരുടെ അന്തിമ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദസഞ്ചാരികളായ 28 ഇന്ത്യക്കാർക്ക് പുറമെ ബസ് ഡ്രൈവർ, 2 ടൂറിസ്റ്റ് ഗൈഡുമാർ എന്നിവരുൾപ്പെടെ 31 പേരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റവരെ എയർ ആംബുലൻസിലാണ് നെയ്റോബി ആശുപത്രിയിലേക്ക് മാറ്റിയത്. 

ബലിപെരുന്നാളിന്റെ ആദ്യ ദിനമായ ജൂൺ ആറിന് ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരിൽ കേരളം, തമിഴ്നാട്, ഗോവ, കർണാടക സ്വദേശികളായ 9 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഖത്തറിലെ സ്വകാര്യ ട്രാവൽ ഏജൻസി മുഖേനയാണ് സംഘം വിനോദയാത്രയ്ക്ക് പോയത്. 

നെയ്റോബിയിൽ നിന്ന് 200 കിലോമീറ്റർ അകലെ ന്യാൻഡറുവ പ്രവിശ്യയിൽ‍ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. പ്രശസ്ത വന്യജീവി വിനോദ സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദർശിച്ച ശേഷം നെയ്റോബിയിലേക്ക് പോകവെയാണ് അപകടം. തോംസൺ ഫാൾസ് എന്നറിയപ്പെടുന്ന ന്യാഹുറുറുവിലെ വെള്ളച്ചാട്ടം കൂടി കണ്ട ശേഷം നെയ്റോബിയിലേക്ക് പോകാമെന്ന തീരുമാനമാണ് അപകടത്തിലേക്ക് നയിച്ചത്. ന്യാൻഡറുവയിലെ കനത്ത മഴയെ തുടർന്ന് ബസിന്റെ നിയന്ത്രണം വിട്ടതോടെ വലിയ താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്


MORE LATEST NEWSES
  • കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം കേസിൽ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ.
  • മരണ വാർത്ത
  • ചമൽ ജി എൽ പി സ്കൂളിൽ രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു
  • അഹമ്മദാബാദ് വിമാന അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ചവരിൽ 3 ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങിയ മലയാളി നഴ്സും
  • അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 170 ആയി അപകടത്തിപ്പെട്ടവരിൽ മലയാളി യുവതിയും;
  • ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു
  • പടിയൂർ ഇരട്ടക്കൊലപാതക കേസിൽ പ്രതി പ്രേംകുമാറുമായി രൂപസാദൃശ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മേശയുടെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു
  • പ്രായപൂർത്തിയാകാത്ത മകളെ ശാരീരികമായി ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ.
  • പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
  • പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ.
  • കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
  • കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു
  • ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളാനാകില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരം വെട്ടി കേന്ദ്രം
  • സ്വകാര്യ ബസ്സിന് പിഴ ചുമത്തി ട്രാഫിക് പോലീസ്
  • നിലമ്പൂരിൽ പ്രചാരണം അവസാനലാപ്പിലേക്ക്
  • പട്ടാപ്പകൽ 40 ലക്ഷം കവർന്നിട്ട് ഒരു ദിവസം പിന്നിടുന്നു; പ്രതിയെ കുറിച്ച് സൂചനയില്ലാതെ പൊലീസ്,
  • മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ
  • ഡോക്‌ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പിടിയിൽ.
  • കാണാതായ ഫാം ഉടമയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി
  • നാദാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു
  • *സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
  • വയോധികയെ ആക്രമിച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ.
  • മലാപ്പറമ്പ് പെൺവാണിഭ കേസ്; രണ്ട് പൊലീസ്‌ ഡ്രൈവർമാരെ പ്രതിചേർത്തു
  • വൻബാങ്ക് കവർച്ച; സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് തട്ടിയെടുത്തു
  • മരണ വാർത്ത
  • യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സി.പി.ഒ ക്ക് സസ്പെൻഷൻ,
  • വിദ്യാർത്ഥിയെ കാണ്മാനില്ല
  • നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി
  • ഷഹബാസ് വധം,ആറ് പ്രതികള്‍ക്ക് ജാമ്യം
  • യാത്രായപ്പ് നൽകി*
  • വൈദ്യുതി മോഷണം. കെഎസ്ഇബി പാരിതോഷികം 50,000 രൂപ വരെ,
  • ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്ക്ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ അനുവദിച്ചു തുടങ്ങി സൗദി
  • തെങ്ങുകൾക്ക് മഞ്ഞളിപ്പ് രോഗം; കൂടരഞ്ഞിയിലെ നാളികേര കർഷകർ ദുരിതത്തിൽ
  • സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
  • ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
  • വാട്‌സാപ്പ് ഗ്രൂപ്പിലെ മോശം പരാമര്‍ശം ചോദ്യം ചെയ്തു; നാദാപുരത്ത് സഹോദരങ്ങള്‍ക്ക്‌ വെട്ടേറ്റു
  • സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം
  • നിയന്ത്രണം വിട്ട കാർ കനോലി കനാലിലേക്ക് മറിഞ്ഞ് അപകടം.
  • പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
  • അക്രമാസക്തനായ യുവാവിൻ്റെ കണ്ണിൽ മുളകുപൊടി വിതറി മാതാവ്
  • കെനിയ വാഹനാപകടം; അഞ്ച് മലയാളികൾ അടക്കം 6 മരണം
  • ലോറി കയറി ബൈക്ക് യാത്രക്കാരിക്ക് ദാരുണന്ത്യം
  • ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു.
  • കെ.എസ്.ആർ.ടി.സി ബസിൽ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റിൽ
  • വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ.
  • കപ്പലില്‍ പൊട്ടിത്തെറി തുടരുന്നു;അത്യന്തം അപകടകരമായ വസ്തുക്കള്‍ കപ്പലില്‍ ഉണ്ടെന്ന് ഷിപ്പിംഗ് ഡയറക്ടര്‍
  • മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.