കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ പൊലീസ് ഡ്രൈവർമാരായ കെ. സനിത്ത്, ഷൈജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ആണ് പ്രതികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്‌തത് പൊലീസ് ഡ്രൈവർമാരായ കെ. സനിത്ത്, ഷൈജിത്ത് എന്നിവരെയാണ് നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നത്. പെൺവാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാരിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 12 ആയി.
പ്രതി ചേർക്കപ്പെട്ട പൊലീസുകാർക്ക് പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ബിന്ദുവുമായി ഇവർക്ക് സാമ്പത്തിക ഇടപാടുകളും മറ്റു ഇടപാടുകളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ബിന്ദുവിന്റെ ഫോണിൽ നിന്നും പ്രതി ചേർക്കപ്പെട്ട ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. രണ്ടു ദിവസം മുമ്പാണ് അപ്പാർട്മെൻ്റ് കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരുന്ന പെൺവാണിഭസംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു, കരുവന്തിരുത്തി സ്വദേശി ഉപേഷ്, ഇടുക്കി സ്വദേശി അഭിരാമി എന്നിവർ ഉൾപ്പെടെ 9 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.