അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ചവരിൽ 3 ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങിയ മലയാളി നഴ്സും

June 12, 2025, 5:58 p.m.

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചു. 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.

അതേസമയംഅപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ഇന്നലെയാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ലണ്ടനിലേയ്ക്ക് മടങ്ങിയത്. പുല്ലാട്ടെ കുടുംബവീട്ടിൽ രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണുള്ളത്. നേരത്തെ ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് നഴ്സായി ലണ്ടനിൽ ജോലിക്ക് കയറുകയായിരുന്നു.

സർക്കാർ സർവീസിൽ ജോലി ലഭിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തെ അവധിക്കാണ് രഞ്ജിത നാട്ടിലെത്തിയതെന്നാണ് സമീപവാസികൾ പറയുന്നത്. നാട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം ലണ്ടനിൽ നിന്നും മടങ്ങി വരാനുള്ള ഉദ്ദേശത്തോടെയാണ് രഞ്ജിത കഴിഞ്ഞ ദിവസം ലണ്ടനിലേയ്ക്ക് യാത്ര തിരിച്ചത് എന്നാണ് നാട്ടുകാർ നൽകുന്ന രംഗം. കഴിഞ്ഞ ദിവസം ചെന്നൈയിലേയ്ക്ക് പോയെന്നും ഇന്ന് ചെന്നൈയിലെത്തിയതിന് ശേഷം രഞ്ജിത വിളിച്ചിരുന്നുവെന്നുമാണ് സമീപത്തെ പൊതുപ്രവർത്തകർ പറയുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അഹമ്മദാബാദ് വിമാനത്താവളം അടച്ചു.


MORE LATEST NEWSES
  • ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവം; മനോരമ ലേഖകനെതിരെ കേസെടുത്ത് പൊലീസ്
  • മരണവാര്‍ത്ത
  • മരം ദേഹത്ത് വീണ് മരക്കച്ചവടക്കാരന് ദാരുണാന്ത്യം
  • ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി അപകടം, കൊക്കയിലേക്ക് മറിയാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
  • വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
  • ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ
  • വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
  • വ്യാജ സ്വർണം പണയം വെച്ച് ബാങ്കുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.
  • യാത്രക്കാരനെ കെഎസ്ആർടിസി ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • അഹമ്മദാബാദ് വിമാന അപകടം; വിമാനം തകർന്ന് വീണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി
  • കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഷിബിൻ ലാൽ പിടിയിൽ
  • ഏഴ് മാസം, ഒളിക്യാമറയിൽ വൈശാഖ് പകര്‍ത്തിയത് വനിതാ പൊലീസുകാർ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍
  • കല്പറ്റയിൽ സ്‌കൂട്ടർ അപകടം:യുവാവ് മരണപെട്ടു
  • ബീയുമ്മയുടെ മരണം;നാല് പേർ കൂടി അറസ്റ്റിൽ
  • ആകാശ ദുരന്തത്തിൽ മരണം 294; ജീവൻ നഷ്ടപ്പെട്ടവരിൽ പ്രദേശവാസികളും
  • ഇയ്യാട്-നന്മണ്ട റോഡിൽ അപകടക്കെണി
  • കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം കേസിൽ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ.
  • മരണ വാർത്ത
  • ചമൽ ജി എൽ പി സ്കൂളിൽ രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു
  • അഹമ്മദാബാദ് വിമാന അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 170 ആയി അപകടത്തിപ്പെട്ടവരിൽ മലയാളി യുവതിയും;
  • ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു
  • പടിയൂർ ഇരട്ടക്കൊലപാതക കേസിൽ പ്രതി പ്രേംകുമാറുമായി രൂപസാദൃശ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മേശയുടെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു
  • പ്രായപൂർത്തിയാകാത്ത മകളെ ശാരീരികമായി ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ.
  • പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
  • പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ.
  • കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
  • കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു
  • ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളാനാകില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരം വെട്ടി കേന്ദ്രം
  • സ്വകാര്യ ബസ്സിന് പിഴ ചുമത്തി ട്രാഫിക് പോലീസ്
  • നിലമ്പൂരിൽ പ്രചാരണം അവസാനലാപ്പിലേക്ക്
  • പട്ടാപ്പകൽ 40 ലക്ഷം കവർന്നിട്ട് ഒരു ദിവസം പിന്നിടുന്നു; പ്രതിയെ കുറിച്ച് സൂചനയില്ലാതെ പൊലീസ്,
  • മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ
  • ഡോക്‌ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പിടിയിൽ.
  • കാണാതായ ഫാം ഉടമയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി
  • നാദാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു
  • *സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
  • കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി
  • വയോധികയെ ആക്രമിച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ.
  • മലാപ്പറമ്പ് പെൺവാണിഭ കേസ്; രണ്ട് പൊലീസ്‌ ഡ്രൈവർമാരെ പ്രതിചേർത്തു
  • വൻബാങ്ക് കവർച്ച; സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് തട്ടിയെടുത്തു
  • മരണ വാർത്ത
  • യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സി.പി.ഒ ക്ക് സസ്പെൻഷൻ,
  • വിദ്യാർത്ഥിയെ കാണ്മാനില്ല
  • നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി
  • ഷഹബാസ് വധം,ആറ് പ്രതികള്‍ക്ക് ജാമ്യം
  • യാത്രായപ്പ് നൽകി*