കോഴിക്കോട് : മലാപ്പറമ്പിലെ പെൺവാണിഭകേന്ദ്രത്തിൽ പലയിടങ്ങളിൽനിന്ന് സ്ത്രീകളെ എത്തിച്ചുകൊടുത്തതിൽ സിറ്റി പോലീസ് കൺട്രോൾ റൂമിലെ പോലീസ് ഡ്രൈവർ ഷൈജിത്തിന് പങ്കെന്ന് കണ്ടെത്തൽ. ഇയാൾക്ക് ഇത്തരത്തിലുള്ള പല ആളുകളുമായും ബന്ധമുണ്ടെന്നും അങ്ങനെയാണ് പെൺവാണിഭകേന്ദ്രത്തിലേക്ക് സ്ത്രീകളെ എത്തിച്ചുനൽകിയതെന്നും വ്യക്തമായിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവിനൊപ്പം നടത്തിപ്പിൽ പങ്കാളിയാണ് ഷൈജിത്തും. മെഡിക്കൽ കോളേജിനടുത്ത് പെൺവാണിഭകേന്ദ്രം നടത്തിയിരുന്ന കാലത്തും ഷൈജിത്തിന് ബിന്ദുവുമായി അടുപ്പമുണ്ട്. മലാപ്പറമ്പിലെ അപ്പാർട്ട്‌മെന്റ് പോലീസുകാരനെന്ന സ്വാധീനമുപയോഗിച്ച് വാടകയ്ക്കെടുത്തുകൊടുത്തതും ഷൈജിത്താണ്.
മാത്രമല്ല, ലാഭത്തിന്റെ വലിയൊരു പങ്ക് ഇയാളുടെ അക്കൗണ്ടിലേക്കാണ് പോയത്. വലിയ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അക്കൗണ്ട് വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുകയാണ്.
ഷൈജിത്തും കൂട്ടുപ്രതിയായ കൺട്രോൾ റൂമിലെ മറ്റൊരു ഡ്രൈവർ കെ. സനിത്തും പരിശീലന കാലളയവിൽത്തന്നെ കുഴപ്പക്കാരാണെന്ന് പോലീസ് പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വിമർശിച്ചതിന് ഷൈജിത്ത് നേരത്തേ നടപടി നേരിട്ടിരുന്നു. പലപ്പോഴും അച്ചടക്കം ലംഘിച്ചിട്ടുണ്ട്.
പെൺവാണിഭേക്കസിൽ ഇവരുടെ പങ്ക് കണ്ടെത്തി, സസ്പെൻഷനിലായതോടെ െമാബൈൽ സ്വിച്ച് ഓഫ് ചെയ്ത് രണ്ടുപേരും ഒളിവിൽപ്പോയിരിക്കുകയാണ്. ഇവരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല.