കോഴിക്കോട്:കോഴിക്കോട് മേപ്പയൂർ സ്വദേശിയായ 22കാര നെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് യുവാക്കളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി എസ്. മു ഹമ്മദ് അസർ (30), കോഴിക്കോട് താമ രശ്ശേരി സ്വദേശി മുഹമ്മദ് ഉവൈസ് (ഷാനു -26) എന്നിവരെയാണ് ഇൻ സ്പെക്ടർ എം.ബി. ലത്തീഫും സംഘവും പിടികൂടിയത്.
ഏപ്രിൽ 30ന് കൊച്ചിൻ യൂനിവേഴ്സിറ്റിയുടെ സമീപത്തെ അപ്പാർട്മെന്റിൽനി ന്നാണ് കോഴിക്കോട് മേപ്പയൂർ സ്വദേശി യായ സൗരവിനെ (22) തട്ടിക്കൊണ്ടു പോയത്. വിവിധയിടങ്ങളിലായി രണ്ടുദിവസം പാർപ്പിച്ചും അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടും നിരന്തരം വധഭീഷണി മുഴക്കി അപായപ്പെടുത്താ ൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. സൗരവിനെ പേരാമ്പ്ര ഡിവൈ.എ സ്.പിയുടെ നേതൃത്വത്തിൽ കോഴിക്കോ ട് ജില്ല റൂറൽ പൊലീസിൻ്റെ സഹായത്തോടെ കളമശ്ശേരി പൊലീസ് മേയ് രണ്ടിന് കോഴിക്കോട് ബാലുശ്ശേരിയിൽ വെച്ച് മോചിപ്പിച്ചിരുന്നു.