കോഴിക്കോട്: ഇരുപത്തി ഒന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾപിടിയിൽ.
കോഴിക്കോട് മലപ്പുറം ജില്ലയിൽ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇതര സംസ്ഥാന യുവാക്കളെ കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തൽ കോഴിക്കോട് എരഞ്ഞിപ്പാലം - കാരപ്പറമ്പ് ചക്കിട്ടഇട റോഡിൽ സ്ഥിതിചെയ്യുന്ന വാടക വീട്ടിൽ വെച്ച് 21.200 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ ഗഞ്ചാം ജില്ലയിൽ സുൻമോഹി വില്ലേജിൽ കുല്ലഗഡ പോസ്റ്റ് വിജയ് ദ്വൈൻ മകൻ മധു സ്വൈൻ(28), ചിക്കിലി വില്ലേജിൽ കുല്ലഗഡ പോസ്റ്റ് ഷിബ സേദി മകൻ സിലു സേദി (26) എന്നിവരെയാണ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് മൊത്ത വിതരണം നടത്തുന്നതായറിഞ്ഞ് കഴിഞ്ഞ മൂന്നു മാസത്തിലേറെയായി നിരീക്ഷണം നടത്തിയാണ് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടാനായത്.
ഒഡീഷയിലെ കഞ്ചാവ് മാഫിയാ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് എക്സെസ് സംഘം പറഞ്ഞു. പ്രതികളെ ട്ട കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തുതു. പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ പ്രവീൺ കുമാർ, ഷിബിൻഷാജു സി പി, മുഹമ്മദ് അബ്‌ദുൾ റഹൂഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ജിത്തു, ദീപക്, തോബിയാസ്, അജിൻ ബ്രൈറ്റ്, ജംഷീർ, ജിഷ, വൈശാഖ്, എന്നിവരും ഉണ്ടായിരുന്നു.