പുതുപ്പാടി:ചെമ്മരംപറ്റ ഹയര്‍ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി ചികില്‍സ തേടി.വെള്ളിയാഴ്ച ഇന്റര്‍വെല്‍ സമയത്ത് പള്ളിയിലേക്ക് പോകുന്ന സമയം സ്കൂൾ പരിസരത്ത് വെച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ കൂട്ടം കൂടി പാട്ട് പാടാൻ നിർമ്പന്ധിക്കുകയും പാടാൻ അറിയില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിയെ മുഖത്തും മൂക്കിനും അടിക്കുകയും,ഷർട്ട് വലിച്ച് കീറുകയും ചെയ്തതായി വിദ്യാര്‍ത്ഥി പറഞ്ഞു. മാസങ്ങൾക്ക് മുംമ്പ് സർജറിക്ക് വിധേയനായ കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വരികയും മുഖത്ത് ക്ഷതമേല്‍ക്കുകയും ചെയ്തതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ ചികില്‍സ തേടിയ വിദ്യാര്‍ത്ഥി താമരശ്ശേരി സ്‌റ്റേഷനിൽ പരാതി നല്‍കി.
തുടര്‍ന്ന് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജിന് പരാതിയും നൽകി. മുംമ്പും ഇതേ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ്ങിന്റെ പേരില്‍ പരാതി നല്‍കിയിരുന്നതായി ആക്ഷേപമുണ്ട്.പരാതി നല്‍കിയിട്ടും ശക്തമായ നിയമനടപടി സ്വീകരിക്കാത്തതാണ് വീണ്ടും റാഗിംങ് ചെയ്യാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നതെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. ഭാവിയിലും സ്കൂളിൽ ഇത്തരത്തിൽ റാഗിംഗ് പോലത്തെ അനിഷ്ഠ വിഷയങ്ങളുണ്ടാവതിരിക്കാനും കുട്ടികളുടെ സംരക്ഷണത്തിനും വേണ്ടി ഈ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ മതാവും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.