കോഴിക്കോട്: ബേപ്പൂരിൽ യുവാവിനെ
പൊലീസ് മർദ്ദിച്ചതായി പരാതി. കൈക്കും കഴുത്തിലും മുതുകിലും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി ബേപ്പൂർ സ്വദേശി അനന്തുവിന് ആണ് മർദ്ദനമേറ്റത്. മർദ്ദിച്ചത് ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ പ്രോബേഷൻ എസ്ഐ ധനേഷ് ആണെന്ന് അനന്തു പറയുന്നു. ബൈക്കിൽ മൂന്ന് പേർ യാത്ര ചെയ്‌തതിന് ആണ് ബേപ്പൂർ പൊലീസ് പിടികൂടിയത്. ഇതേത്തുടർന്ന് സ്റ്റേഷനിൽ എത്തിച്ചപ്പോൾ പ്രൊബേഷൻ എസ്ഐ ധനേഷ് മർദ്ദിച്ചു എന്നാണ് പരാതി. ആദ്യം ലാത്തികൊണ്ടും പിന്നീട് പട്ടിക കൊണ്ടും മർദ്ദിച്ചു എന്നാണ് പരാതി.
എന്നാൽ അനന്തുവിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയത് ചോദ്യം ചെയ്‌തിനെ തുടർന്ന് എസ്ഐയുമായി കയ്യാങ്കളി നടന്നു.ഇതിനിടെയാണ് അനന്തുവിന് പരിക്കേറ്റതെന്നാണ് പൊലീസ് വിശദീകരണം.
കഞ്ചാവ് ബീഡി കൈവശം വെച്ചതിന് 27 ബി വകുപ്പ് പ്രകാരം കേസ്സ് എടുത്തായും ബേപ്പൂർ പൊലീസ് അറിയിച്ചു. മുൻപും സമാനമായ രണ്ട് കേസ്സുകൾ അനന്തുവിനെതിരെ ബേപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അനന്തുവിനെ മർദ്ദിച്ച പ്രൊബേഷൻ എസ്ഐക്കെതിരെ നടപടി ഉണ്ടാകും.
എസ്ഐ ധനേഷിനെ റേഞ്ച് മാറ്റി നിയമിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു തന്നെ ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.