ന്യൂഡൽഹി: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ടിക്കറ്റ് നിരക്ക് വർധനയ്ക്കൊരുങ്ങി റെയിൽവേ. ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലായ് ഒന്നുമുതൽ നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നേക്കും.
നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കിൽ വർധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. എസി ടിക്കറ്റുകളിൽ രണ്ട് പൈസ നിരക്കിലും വർധനവുണ്ടാകും.
സബർബൻ ട്രെയിനുകൾക്കും 500 കി.മീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. 500 കി.മീറ്ററിന് മുകളിൽവരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും. സീസൺ ടിക്കറ്റുകാർക്കും നിരക്കുവർധനവ് ഉണ്ടായേക്കില്ല.
ജൂലായ് ഒന്നുമുതൽ തത്കാൽ ടിക്കറ്റുകൾക്ക് ആധാർ ഒടിപി നിർബന്ധമാക്കി റെയിൽവേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു