സഊദിയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകളിൽ ഉള്ളവർക്ക് പിഴകൾ അടച്ച് മടങ്ങാൻ അവസരം

June 27, 2025, 6:50 a.m.

റിയാദ്: സഊദിയിൽ എല്ലാ തരത്തിലുമുള്ള കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകളിൽ ഉള്ളവർക്ക് പിഴകൾ അടച്ച് നാട്ടിലേക്ക് പോകാൻ അവസരം പ്രഖ്യാപിച്ചു. എല്ലാ തരത്തിലുമുള്ള കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ, ആവശ്യമായ ഫീസും പിഴയും അടച്ച് 30 ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാനുള്ള സംവിധാനം ആണ് സഊദി ജവാസാത് പ്രഖ്യാപിച്ചത്. മുഹറം ഒന്നു മുതൽ (ജൂൺ 26) പ്രാബല്യത്തിൽ വന്ന ആനുകൂല്യം ഒരു മാസത്തേക്കാണ് ലഭ്യമാകുക.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ അബ്ഷിർ ഇ-സർവീസസ് പ്ലാറ്റ്ഫോമിലെ തവാസുൽ സേവനം വഴി അപേക്ഷിച്ചുകൊണ്ട് നിർദ്ദിഷ്ട കാലയളവിനുള്ളിൽ ഈ സംരംഭം പ്രയോജനപ്പെടുത്താമെന്ന് പാസ്പോർട്ട് വകുപ്പ് വിശദീകരിച്ചു. ഫീസും പിഴയും "സദാദ്" വഴി അടച്ചതിനുശേഷം അബ്ഷിറിലെ "തവാസുൽ" സേവനം വഴി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടതെന്ന് അധികൃതർ അറിയിച്ചു.

മുഹറം ഒന്നു മുതൽ ഒരു മാസത്തിനകം പദ്ധതി പ്രയോജനപ്പെടുത്തണമെന്നും പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയതായും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു.

കാലഹരണപ്പെട്ട ഏത് വിസിറ്റ് വിസകളും തവാസുൽ സേവനം വഴി പുതുക്കാമെന്ന് ജവാസാത് അറിയിപ്പിൽ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ സിംഗിൾ, മൾട്ടിപ്പിൾ സന്ദർശന വിസകളെല്ലാം ഇത്തരത്തിൽ പുതുക്കാനാകും. നിർദ്ദേശിത ഫീസും പിഴയും അടച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടത്.


MORE LATEST NEWSES
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • ഹേമചന്ദ്രന് കൊലപാതകം; തുമ്പായി പെൺസുഹൃത്ത്
  • നിർമ്മല യു. പിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*
  • മരണ വാർത്ത
  • ഒന്നര വർഷം മുമ്പ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
  • കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി.
  • നോർക്ക സാന്ത്വനം പദ്ധതി കാലതാമസം ഒഴിവാക്കണം*.
  • ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
  • മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി പോലീസ്
  • സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു
  • പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.
  • പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി.
  • മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു
  • ലഹരി പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ പോലീസുമായി ഏറ്റുമുട്ടി;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
  • ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ;ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്
  • നെല്ലാറച്ചാലിൽ ഓഫ്റോഡ് കാരാപ്പുഴ അണക്കെട്ടിൽ വീണു
  • മരണ വാർത്ത
  • നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കലിൽ പുതിയ പിടിഎ ഭാരവാഹികൾ സ്ഥാനമേറ്റു
  • ഈങ്ങാപ്പുഴ തടി മില്ലിൽ തീപിടുത്തം
  • തിരുവമ്പാടിയിൽ വീട്ടുമുറ്റത്ത് കാട്ടാന
  • ഇരുചക്ര വാഹന ഷോറൂമിൽ തീപിടുത്തം
  • ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടന്ന കട്ടിപ്പാറ സ്വദേശി പിടിയിൽ
  • ഫ്ലാഷ് മോബ് പ്രദർശനം
  • മരണ വാർത്ത
  • ഹജ്ജിനെത്തിയ മൂന്നു പേർ മരിച്ചു.
  • മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും
  • കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ ഇംഗ്ലീഷ് ഡ്രൈവിന് തുടക്കം
  • ബൈക്ക് മോഷണക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി
  • ലഹരി വിരുദ്ധ സംഗമം നടത്തി
  • നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
  • പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ സമർപ്പിക്കാം
  • ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
  • കാസർഗോഡ് മകൻ അമ്മയെ കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്
  • കോഴിക്കോട് വൻ ലഹരിവേട്ട
  • മർകസ് ഐ.ടി.ഐ യിൽ മെഗാ ക്യാമ്പസ് ഇൻ്റർവ്യു സംഘടിപ്പിച്ചു
  • വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
  • കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
  • കൊടകര അപകടം,മരണം മൂന്നായി
  • തൃശൂരിൽ കെട്ടിടം തകർന്നു വീണ് അപകടം: രണ്ട് പേർ മരിച്ചു, മരിച്ചത് അതിഥി തൊഴിലാളികൾ
  • " കുട്ടിക്കത്തും ഇമ്മിണി വല്യ കാര്യവും" 'വായന തന്നെ ലഹരി
  • മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു
  • കോട്ടയത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു, മകൻ ലഹരി അടിമ
  • ബാണസുര സാഗര്‍ ഡാം ഷട്ടർ വെള്ളിയാഴ്ച ഉയർത്തും; ജാഗ്രത നിർദേശം
  • സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും
  • ലോക ലഹരി വിരുദ്ധ ദിനാചരണവും,ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു
  • ലഹരി വിരുദ്ധ ദിനംആചരിച്ചു.
  • വെർച്വൽ അറസ്റ്റ്' ഭീഷണിയിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.
  • വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്‌ടിച്ച് കടത്താനുള്ള സംഘത്തിന്റെ ശ്രമം പാളി.
  • ലഹരി വിരുദ്ധ ദിനം ആചരിച്ചു