ബാണസുര സാഗര്‍ ഡാം ഷട്ടർ വെള്ളിയാഴ്ച ഉയർത്തും; ജാഗ്രത നിർദേശം

June 27, 2025, 6:50 a.m.

ബാണാസുര സാഗര്‍ ഡാമിലെ സ്‌പിൽവെ ഷട്ടർ നാളെ ( ജൂൺ 27) രാവിലെ 10 ന് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ
താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആർ മേഘശ്രീ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്ക് എമർജൻസി ഓപ്പറേറ്റിങ് സെന്ററിലെ 1077 നമ്പറിൽ വിളിക്കാം.

അതോടൊപ്പം ബാണാസുര ഡാമിന്റെ ഷട്ടർ ഉയർത്തുന്നതിനാൽ ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചു. ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ആരും കുളിക്കുന്നതിനോ വസ്ത്രമലക്കുന്നതിനോ മീൻ പിടിക്കുന്നതിനോ മറ്റോ ജലാശയങ്ങളിൽ ഇറങ്ങരുത്. അനധികൃതമായി വിനോദത്തിനോ മീൻ പിടിക്കുന്നതിനോ ജലാശയങ്ങളിലേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും കബനി പുഴകൾ, കൈവഴികൾക്കടുത്ത പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കൂടുതൽ ജാഗ്രത പാലിക്കണം. ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിര സാഹചര്യത്തിൽ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ്‌ സെന്ററിൽ വിളിക്കാം, നമ്പർ 1077. പോലീസ് സഹായത്തിനായി 112 ലേക്ക് വിളിക്കുക.


MORE LATEST NEWSES
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • ഹേമചന്ദ്രന് കൊലപാതകം; തുമ്പായി പെൺസുഹൃത്ത്
  • നിർമ്മല യു. പിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*
  • മരണ വാർത്ത
  • ഒന്നര വർഷം മുമ്പ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
  • കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി.
  • നോർക്ക സാന്ത്വനം പദ്ധതി കാലതാമസം ഒഴിവാക്കണം*.
  • ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
  • മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി പോലീസ്
  • സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു
  • പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.
  • പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി.
  • മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു
  • ലഹരി പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ പോലീസുമായി ഏറ്റുമുട്ടി;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
  • ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ;ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്
  • നെല്ലാറച്ചാലിൽ ഓഫ്റോഡ് കാരാപ്പുഴ അണക്കെട്ടിൽ വീണു
  • മരണ വാർത്ത
  • നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കലിൽ പുതിയ പിടിഎ ഭാരവാഹികൾ സ്ഥാനമേറ്റു
  • ഈങ്ങാപ്പുഴ തടി മില്ലിൽ തീപിടുത്തം
  • തിരുവമ്പാടിയിൽ വീട്ടുമുറ്റത്ത് കാട്ടാന
  • ഇരുചക്ര വാഹന ഷോറൂമിൽ തീപിടുത്തം
  • ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടന്ന കട്ടിപ്പാറ സ്വദേശി പിടിയിൽ
  • ഫ്ലാഷ് മോബ് പ്രദർശനം
  • മരണ വാർത്ത
  • ഹജ്ജിനെത്തിയ മൂന്നു പേർ മരിച്ചു.
  • മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും
  • കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ ഇംഗ്ലീഷ് ഡ്രൈവിന് തുടക്കം
  • ബൈക്ക് മോഷണക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി
  • ലഹരി വിരുദ്ധ സംഗമം നടത്തി
  • നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
  • പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ സമർപ്പിക്കാം
  • ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
  • കാസർഗോഡ് മകൻ അമ്മയെ കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്
  • കോഴിക്കോട് വൻ ലഹരിവേട്ട
  • മർകസ് ഐ.ടി.ഐ യിൽ മെഗാ ക്യാമ്പസ് ഇൻ്റർവ്യു സംഘടിപ്പിച്ചു
  • വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
  • കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
  • കൊടകര അപകടം,മരണം മൂന്നായി
  • തൃശൂരിൽ കെട്ടിടം തകർന്നു വീണ് അപകടം: രണ്ട് പേർ മരിച്ചു, മരിച്ചത് അതിഥി തൊഴിലാളികൾ
  • " കുട്ടിക്കത്തും ഇമ്മിണി വല്യ കാര്യവും" 'വായന തന്നെ ലഹരി
  • മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു
  • കോട്ടയത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു, മകൻ ലഹരി അടിമ
  • സഊദിയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകളിൽ ഉള്ളവർക്ക് പിഴകൾ അടച്ച് മടങ്ങാൻ അവസരം
  • സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും
  • ലോക ലഹരി വിരുദ്ധ ദിനാചരണവും,ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു
  • ലഹരി വിരുദ്ധ ദിനംആചരിച്ചു.
  • വെർച്വൽ അറസ്റ്റ്' ഭീഷണിയിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.
  • വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്‌ടിച്ച് കടത്താനുള്ള സംഘത്തിന്റെ ശ്രമം പാളി.
  • ലഹരി വിരുദ്ധ ദിനം ആചരിച്ചു