തൃശൂർ: കൊടകരയിൽ തകർന്നു വീണ പഴയ ഇരുനില കെട്ടിടത്തിനുള്ളിൽ പെട്ട തൊഴിലാളികളിൽ രണ്ട് പേർ മരിച്ചു. ബംഗാളിൽ നിന്നുള്ള രൂപേൽ, രാഹുൽ എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇയാളുടെ അവസ്ഥ എന്താണെന്ന വിവരം ലഭ്യമല്ല.
ഫയർ ഫോഴ്സും, പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ മാറ്റി ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം തുടരുന്നത്.
രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിൽ പത്തിന് മുകളിൽ ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇവരിൽ മൂന്നുപേർ ഒഴികെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന് ഇരുപതോളം വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്നാണ് കെട്ടിടം നിലംപൊത്തിയത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോവാൻ വേണ്ടി ഇറങ്ങുന്നതിനിടെയാണ് അപകടം.
17 തൊഴിലാളികളാണ് ഇവിടെയുണ്ടായിരുന്നതാണ് പറയുന്നത്. ബാക്കിയുള്ളവർ അപകടം സംഭവിക്കുമ്പോൾ ഒാടി രക്ഷപ്പെടുകയായിരുന്നു.