ഹേമചന്ദ്രന് കൊലപാതകം; തുമ്പായി പെൺസുഹൃത്ത്

June 28, 2025, 8:06 p.m.

കൽപറ്റ: ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശിക്കായുള്ള അന്വേഷണം കൊലപാതക കേസിൽ എത്തിനിൽക്കുമ്പോൾ അതിന് തുമ്പായത് മരിച്ചയാളുടെ പെൺസുഹൃത്ത്. സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനായുള്ള അന്വേഷണം ഇയാളുടെ പെൺസുഹൃത്തിലേക്കും അതുവഴി മറ്റു രണ്ടുപേരിലേക്കും എത്തിപ്പെട്ടതോടെയാണ് തിരോധാനകേസ് കൊലപാതകക്കേസ് ആയി മാറിയിരിക്കുന്നത്.

ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടതാണെന്ന് പൊലീസ് കണ്ടെത്തി. 2024 മാർച്ച് 20-നാണ് പ്രേമചന്ദ്രനെ കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മായനാട് നടപ്പാലത്ത് എന്ന സ്ഥലത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്നു.തമിഴ്‌നാട് ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ട ഹേമചന്ദ്രൻ്റെ മൃതദേഹം തേടി തമിഴ്‌നാട് ചേരമ്പാടി പോലീസും കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസും സംയുക്തമായി തിരച്ചിൽ നടത്തി. പ്രതികളായ രണ്ടുപേരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. ഏതായാലും പലർക്കും പണം നൽകാനുള്ളതിനാൽ കടം കൊടുത്ത ആരെങ്കിലും അപായപ്പെടുത്തിയതോ തടവിൽ പാർപ്പിക്കുകയോ ആയിരിക്കാമെന്ന നിഗമനത്തിൽ തുടങ്ങിയ അന്വേഷണം ചെന്ന് അവസാനിച്ചത് പ്രേമചന്ദ്രന്റെ കൊലപാതകത്തിലാണ്. നാലുമാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.

കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ്. സ്വകാര്യ ചെട്ടി കമ്പനി നടത്തുകയായിരുന്ന ഹേമചന്ദ്രൻ പലർക്കായി 20 ലക്ഷത്തോളം രൂപ നൽകാൻ ഉണ്ടായിരുന്നതായാണ് പറയുന്നത്. പണം കൊടുത്ത പ്രതികൾ ഇത് തിരികെ ആവശ്യപ്പെടുന്നതിനായി പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഫലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി വയനാട്ടിലേക്ക് കൊണ്ടുവന്നു.

ഒളിത്താവളത്തിലേക്ക് ആണ് പ്രേമചന്ദ്രനെ എത്തിച്ചത്. പണം തിരികെ നൽകാൻ തയ്യാറാവാതിരുന്നതോടെ പ്രേമചന്ദ്രനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചു. പിന്നീട് ഹേമ ചന്ദ്രനെ മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതികൾ അവിടെ നിന്നും പോയി. അടുത്തദിവസം തിരികെ മുറിയിൽ എത്തിയപ്പോൾ ഹേമ ചന്ദ്രൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്നാണ് മൃതദേഹം ചേരമ്പാടിയിൽ എത്തിച്ച് തമിഴ്‌നാട് വനത്തിൽ കുഴിച്ചുമൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികരിലൊരാൾ ഹേമ ചന്ദ്രൻറെ സിം കാർഡ് ഉപയോഗിച്ചിരുന്നു. ഇതിൽനിന്ന് മകളെ വിളിച്ച പ്രതി ക്ഷേമ ചന്ദ്രൻ മൈസൂരുവിലുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു.അച്ഛൻ മൈസൂരിൽ ഉള്ളതായി ആണ് വിവരം ലഭിച്ചതെന്ന് മകൾ പൊലീസിനോട് പറയുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണം വഴിതെറ്റിക്കാൻ പ്രതികളുടെ തന്ത്രം ആയിരുന്നു ഇതൊന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി. ഈ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്. ഫോൺ നമ്പർ അവസാനമായി ഉണ്ടായിരുന്ന ടവർ ലൊക്കേഷൻ തേടിയെത്തിയ പോലീസ് പ്രതികളെ മനസ്സിലാക്കി ഒരാളെ കസ്റ്റഡിയിലെടുത്തു.

പിന്നാലെ രണ്ടാമനെയും പിടികൂടി. ചോദ്യം ചെയ്യലിൻ്റെ ആദ്യഘട്ടത്തിൽ ഇരുവരും കൊലപാതകം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള ആർ.ഡി.ഒ. പൊലീസ്, വനം വകുപ്പ് ഉദ്യോസ്ഥർ എന്നിവരെല്ലാം സംഭവസ്ഥലത്ത് എത്തിയിരുന്നു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ് സംഭവം നടന്നത് എന്നതിനാൽ ഇവിടെ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.


MORE LATEST NEWSES
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • മുല്ലപ്പെരിയർ ഡാം നാളെ തുറക്കും: തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • നിർമ്മല യു. പിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*
  • മരണ വാർത്ത
  • ഒന്നര വർഷം മുമ്പ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
  • കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി.
  • നോർക്ക സാന്ത്വനം പദ്ധതി കാലതാമസം ഒഴിവാക്കണം*.
  • ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
  • മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി പോലീസ്
  • സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു
  • പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.
  • പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി.
  • മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു
  • ലഹരി പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ പോലീസുമായി ഏറ്റുമുട്ടി;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
  • ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ;ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്
  • നെല്ലാറച്ചാലിൽ ഓഫ്റോഡ് കാരാപ്പുഴ അണക്കെട്ടിൽ വീണു
  • മരണ വാർത്ത
  • നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കലിൽ പുതിയ പിടിഎ ഭാരവാഹികൾ സ്ഥാനമേറ്റു
  • ഈങ്ങാപ്പുഴ തടി മില്ലിൽ തീപിടുത്തം
  • തിരുവമ്പാടിയിൽ വീട്ടുമുറ്റത്ത് കാട്ടാന
  • ഇരുചക്ര വാഹന ഷോറൂമിൽ തീപിടുത്തം
  • ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടന്ന കട്ടിപ്പാറ സ്വദേശി പിടിയിൽ
  • ഫ്ലാഷ് മോബ് പ്രദർശനം
  • മരണ വാർത്ത
  • ഹജ്ജിനെത്തിയ മൂന്നു പേർ മരിച്ചു.
  • മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും
  • കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ ഇംഗ്ലീഷ് ഡ്രൈവിന് തുടക്കം
  • ബൈക്ക് മോഷണക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി
  • ലഹരി വിരുദ്ധ സംഗമം നടത്തി
  • നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
  • പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ സമർപ്പിക്കാം
  • ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
  • കാസർഗോഡ് മകൻ അമ്മയെ കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്
  • കോഴിക്കോട് വൻ ലഹരിവേട്ട
  • മർകസ് ഐ.ടി.ഐ യിൽ മെഗാ ക്യാമ്പസ് ഇൻ്റർവ്യു സംഘടിപ്പിച്ചു
  • വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
  • കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
  • കൊടകര അപകടം,മരണം മൂന്നായി
  • തൃശൂരിൽ കെട്ടിടം തകർന്നു വീണ് അപകടം: രണ്ട് പേർ മരിച്ചു, മരിച്ചത് അതിഥി തൊഴിലാളികൾ
  • " കുട്ടിക്കത്തും ഇമ്മിണി വല്യ കാര്യവും" 'വായന തന്നെ ലഹരി
  • മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു
  • കോട്ടയത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു, മകൻ ലഹരി അടിമ
  • ബാണസുര സാഗര്‍ ഡാം ഷട്ടർ വെള്ളിയാഴ്ച ഉയർത്തും; ജാഗ്രത നിർദേശം
  • സഊദിയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകളിൽ ഉള്ളവർക്ക് പിഴകൾ അടച്ച് മടങ്ങാൻ അവസരം
  • സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും
  • ലോക ലഹരി വിരുദ്ധ ദിനാചരണവും,ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു
  • ലഹരി വിരുദ്ധ ദിനംആചരിച്ചു.
  • വെർച്വൽ അറസ്റ്റ്' ഭീഷണിയിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.
  • വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു