നവജാത ശിശുക്കളുടെ മരണം; നിർണായക വെളിപ്പെടുത്തലുമായി അനീഷയുടെ അയൽവാസി.

June 29, 2025, 9:42 p.m.

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വെളിപ്പെടുത്തലുമായി അനീഷയുടെ അയൽവാസി. 2021 ൽ വീടിനു സമീപം അനീഷ കുഴിയെടുക്കുന്നതും ബക്കറ്റിൽ എന്തോ കൊണ്ടു വന്ന് അതിൽ ഇടുന്നതും കണ്ടിരുന്നു എന്നുമാണ് അയൽവാസിയായ ഗിരിജ മൊഴി നൽകിയിരിക്കുന്നത്.

ഈ ആരോപണത്തിന്റെ പേരിൽ അനീഷ നേരത്തെ കേസ് കൊടുത്തയാളാണ് ഗിരിജ. അന്ന് പോലീസ് ഗിരിജയെ വിളിച്ച് താക്കീത് നൽകുകയാണുണ്ടായത്. അന്ന് ഗിരിജ ഉന്നയിച്ച സംശയത്തിലേയ്ക്കാണ് ഇപ്പോൾ കേസിന്റെ ഗതി ചെന്നെത്തുന്നത്.വീടിന്റെ പിറകുവശത്തുള്ള കോഴിക്കൂടിന് തൊട്ട് പിന്നിലുള്ള സ്ഥലത്ത് അനീഷ എന്തോ കുഴിച്ചിടുന്നത് കണ്ടു എന്നാണ് ഗിരിജ മൊഴി നൽകിയത്. എന്നാൽ, അത് കുഞ്ഞിന്റെ മൃതദേഹമായിരുന്നോ എന്ന കാര്യം ഗിരിജക്ക് ഉറപ്പുണ്ടായിരുന്നില്ല. ഈ സമയത്ത് തന്നെ അനീഷയുടെ ഗർഭവുമായി ബന്ധപ്പെട്ട വാർത്തകളും നാട്ടിൽ സംസാരവിഷയമായിരുന്നു. അനീഷയും ഭവിനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ആളുകൾക്ക് അറിയാമായിരുന്നുവെന്നും ഗിരിജ പറഞ്ഞു.

എന്നാൽ എന്തോ കുഴിച്ചിടുന്നത് കണ്ടുവെന്ന് മറ്റുള്ളവരോട് പറഞ്ഞതിന്റെ പേരിൽ അനീഷ ഗിരിജക്കെതിരേ വെള്ളികുളങ്ങര പോലീസ് ‌സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഗിരിജ തനിക്കെതിരേ കുഞ്ഞിനെ കൊന്നു എന്ന് രീതിയിൽ ഗിരിജ തനിക്കെതിരേ അപവാദപ്രചരണം നടത്തുന്നുവെന്നായിരുന്നു അനീഷയുടെ പരാതി.

ഇതിനെത്തുടർന്ന് ഗിരിജയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസ് ഇത്തരം സംസാരം ആവർത്തിക്കരുതെന്ന് ശാസിക്കുകയും ഒരു പെൺകുട്ടിയുടെ കാര്യത്തിൽ ഇടപെടണ്ടെന്നും സംശയങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമാണുണ്ടായത്.എന്നാൽ, ഇതിനുശേഷം ആളുകൾക്കിടയിൽ സംശയം നിലനിൽക്കുന്നുണ്ടെന്ന് മനസിലാക്കിയ അനീഷ എട്ട് മാസത്തിനുശേഷം ആദ്യത്തെ കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്തു. അതിനുശേഷം മൃതദേഹത്തിന്റെ എല്ലുകൾ ഭവിന് നൽകുകയുമായിരുന്നു. ഇത് പിന്നീട് ആന്തല്ലൂരിലെ ഭവിന്റെ വീട്ടിൽ സംസ്കരിക്കുകയാണുണ്ടായത്.

2021 ൽ കൊടുത്ത കേസിൽ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ രണ്ടാമത്തെ കുഞ്ഞ് കൊല്ലപ്പെടില്ലായിരുന്നുവെന്നാണ് ഇപ്പോൾ ജനങ്ങൾ പറയുന്നത്. അന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് പോലീസിനെതിരേ വിമർശനം ഉയരുന്നുണ്ട്.

പുതുക്കാട് പോലീസ് സ്‌റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ എത്തിയാണ് ഗിരിജയിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിനെ സംബന്ധിച്ചെടുത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ അവസരത്തിൽ ദൃക്സാക്ഷികളുടെ മൊഴികൾ നിർണായക പങ്ക് വഹിക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടു എന്ന് സംശയിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


MORE LATEST NEWSES
  • ക്രൈസ്തവ പീഡനത്തിനെതിരെ കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പ്രതിഷേധിച്ചു.
  • ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണം; ആശ വർക്കേഴ്സ് യൂണിയൻ
  • എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെയും, യുവ സംരഭകനെയും ആദരിച്ചു
  • നിർമ്മല യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി
  • ഹേമചന്ദ്രന്റെ ഫോൺ മൈസൂരിൽ നിന്ന് കണ്ടെത്തി
  • മരണ വാർത്ത
  • ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക് 
  • മാവൂരിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്
  • ചുരത്തിൽ വീണ കല്ലും മണ്ണും നീക്കം ചെയ്തു
  • ചുരത്തിൽ വീണ കല്ലും മണ്ണും നീക്കം ചെയ്തു
  • നവജാത ശിശുക്കളെ കുഴിച്ചിട്ട കേസ്: രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയും കണ്ടെത്തി
  • ജീവിതമാകട്ടെ ലഹരി"; കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
  • സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും താഴോട്ട്
  • പിക്കപ്പ് വാൻ കെ.എസ്.ആർ.ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം.
  • എസ് എഫ് ഐ യുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനത്തിന് പോകാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവധി നൽകി.
  • കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ചു പേർ അറസ്റ്റിൽ
  • സംസ്ഥാനത്ത് ഹിന്ദി പഠനം ഒന്നാംക്ലാസ് തൊട്ട് തുടങ്ങാൻ ആലോചന*
  • പുതിയ ഡിജിപിയായി രവാഡ ചന്ദ്രശേഖർ തിരഞ്ഞെടുക്കപ്പെട്ടു
  • കിഴിശ്ശേരിയിൽ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു
  • വാഹനം മറികടന്നതുമായി ബന്ധപ്പെട്ട തർക്കം;ഡ്രൈവറേയും യാത്രക്കാരെയും മർദ്ദിച്ചതായി പരാതി
  • ചുരത്തിൽ മണ്ണിടിച്ചിൽ;ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു
  • ബൈക്കിൽ ലോറിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം.
  • ബസ് മാറ്റി കയറ്റിവിട്ട യാത്രക്കാരന് കെ.എസ്.ആർ.ടി.സി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
  • സ്ത്രീകളെ ഉപയോഗിച്ച് ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തി, യുവതികൾക്കെതിരെയും അന്വേഷണം
  • നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്
  • സ്കൂട്ടർ തോട്ടുചാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
  • ഇസ്രയേൽ ഇറാനെതിരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നു
  • സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സംവിധാനം നിർത്തിവച്ചു.
  • സ്വർണം വാങ്ങാൻ എത്തിയയാൾ മോതിരം കവർന്നു മുങ്ങിയതായി പരാതി
  • പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
  • അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ വാഹന പ്രചാരണ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി.
  • കുവൈത്ത് കെഎംസിസി; അഞ്ച് വീടുകളുടെ പ്രവർത്തനോദ്ഘാടനം സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
  • കോഴിക്കോട് ബൈപ്പാസില്‍ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം
  • ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞ് അപകടം*
  • നിലപാടിലുറച്ച് ഡോ;ഹാരിസ് ചിറക്കല്‍,സര്‍വ്വീസ് മടുത്തെന്ന് ഡോക്ടര്‍
  • കമിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടതായി വിവരം
  • സ്കൂളുകളില്‍ കുടുംബശ്രീ മിനി സ്റ്റോറുകള്‍ ആരംഭിക്കുന്നു
  • ഒരു വയസ്സുകാരന്റെ മരണം;പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
  • കോഴിക്കോട് കുറ്റ്യാടി ദേശീയ പാതയിൽ ബസ് അപകടം. രണ്ടു പേർക്ക് പരിക്ക്.
  • പെണ്‍സുഹൃത്ത് വിളിച്ചു; ഹേമചന്ദ്രനെ പിന്നെ കണ്ടത് ഉള്‍വനത്തിലെ ചതുപ്പില്‍; ഒന്നര വര്‍ഷമായിട്ടും അഴുകാതെ മൃതദേഹം
  • നെല്ലാറച്ചാലിൽ ജീപ്പ് മറിഞ്ഞ സംഭവം പ്രതികൾക്ക് ജാമ്യം
  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
  • കാളികാവ് സ്വദേശി കുവൈത്തിൽ നിര്യാതനായി.
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • മുല്ലപ്പെരിയർ ഡാം നാളെ തുറക്കും: തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • ഹേമചന്ദ്രന് കൊലപാതകം; തുമ്പായി പെൺസുഹൃത്ത്
  • നിർമ്മല യു. പിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*
  • മരണ വാർത്ത