പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥൻ്റെ മരണത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. മുൻ ഡീനും അസിസ്റ്റന്റ് വാർഡനും അച്ചടക്ക നടപടി നേരിടണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. സർവകലാശാല നടപടി ചോദ്യം ചെയ്ത് മുൻ ഡീൻ നൽകിയ ഹർജി കോടതി തീർപാക്കുകയായിരുന്നു. പ്രതികളായ വിദ്യാർഥികൾക്കെതിരെയും ശക്തമായ അച്ചടക്ക നടപടി വേണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസ് ഡി കെ സിംഗിന്റെ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്.
ഇരുവരും നടപടികളുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് റാഗിങ്ങിന് കടുത്ത ശിക്ഷ നൽകുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും കോടതി ഓർമിപ്പിച്ചു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെയും സർവകലാശാല നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.