മുഹമ്മദലിയുടെ അസ്വാഭാവിക വെളിപ്പെടുത്തൽ; ഒരു തുമ്പുമില്ലാതെ വട്ടം കറങ്ങി പോലീസ്

July 6, 2025, 6:53 a.m.

കോഴിക്കോട്: 1986ലും 1989ലും രണ്ടുപേരെ കൊലപ്പെടുത്തിയെന്ന് ‘പ്രതി’ 39 വർഷത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റസമ്മതം നടത്തുക. എന്നാൽ കൊല്ലപ്പെട്ടവരെ കുറിച്ച് തുമ്പില്ലാതെ പൊലീസ് വട്ടം കറങ്ങുക. സിനിമാ കഥയെ വെല്ലുന്ന വെളിപ്പെടുത്തലുമായി മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി (54) രംഗത്തുവന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് പൊലീസ്. 1986ല്‍ 14ാം വയസ്സില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്ന് വെളിപ്പെടുത്തിയ പ്രതി 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചിൽവെച്ച് ഒരാളെ കൊന്നുവെന്നും പറയുന്നു.

ഇതോടെ കൂടരഞ്ഞി, നടക്കാവ് പൊലീസ് ശൂന്യതയിൽനിന്ന് അന്വേഷണം ആരംഭിച്ചിരിക്കയാണ്. വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി ജൂൺ അഞ്ചിനാണ് മുഹമ്മദലി കൊലപാതക സംഭവം വെളിപ്പെടുത്തിയത്. നടക്കാവ്, കൂടരഞ്ഞി പൊലീസുമായി വേങ്ങര പൊലീസ് ബന്ധപ്പെട്ടെങ്കിലും ഒരു മാസത്തിലേറെയായി തുമ്പൊന്നും ലഭിച്ചിട്ടില്ല. പഴയ പത്രവാർത്തകൾ തേടി നടക്കുകയാണ് പൊലീസ്. 39 വർഷം മുമ്പത്തെ അസ്വാഭാവിക മരണങ്ങൾ ഏതൊക്കെയെന്ന് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് മോർച്ചറിയിലെ പഴയ രേഖകളും പരതുന്നുണ്ട്. കമ്പ്യൂട്ടർ വത്കരണമൊന്നും നടക്കാത്ത കാലമായതിനാൽ സത്യം കണ്ടുപിടിക്കൽ ശ്രമകരമാണ്.

കഴിഞ്ഞ ദിവസമാണ് കൂടരഞ്ഞി പൊലീസും നടക്കാവ് പൊലീസും മുഹമ്മദലിയെ ചോദ്യം ചെയ്തത്. കൂടരഞ്ഞിയിൽ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് വെളിപ്പെടുത്തിയ മുഹമ്മദലി കോഴിക്കോട് കടപ്പുറത്ത് പണം തട്ടിപ്പറിക്കാനെത്തിയ യുവാവിനെ സുഹൃത്തായ കഞ്ചാവ് ബാബുവിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നത്രെ. മരിച്ചതാരാണെന്ന് കണ്ടെത്തിയാൽ മാത്രം മതിയാവില്ല ഇനി. കഞ്ചാവ് ബാബു ആരായിരുന്നു എന്നും കണ്ടെത്തേണ്ടതുണ്ട്. കൂടരഞ്ഞി പൊലീസും നടക്കാവ് പൊലീസും മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. കേസിൽ പരോഗതിയൊന്നുമായിട്ടില്ലെന്ന് അന്വേഷണ സംഘത്തലവനായ ടൗൺ അസി. പൊലീസ് കമീഷണർ ടി.കെ. അഷ്റഫ് പറഞ്ഞു.

അതേ സമയം, മുഹമ്മദലിക്ക് മാനസിക തകരാറാണെന്നാണ് അദ്ദേഹത്തിന്റെ സഹോദരൻ പൗലോസ് വെളിപ്പെടുത്തിയത്. പൊലീസ് മുഹമ്മദലിയെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. വേങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിലെ ജയിലിലാണ് മുഹമ്മദലി കഴിയുന്നത്.

കോഴിക്കോടും കൂടരഞ്ഞിയിലും അസ്വാഭാവിക മരണങ്ങൾ ആ കാലത്ത് നടന്നതായ പത്രവാർത്തകൾ പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്. ആരൊക്കെയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ട് വേണം കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകാൻ. പഴയ പത്രവാർത്തകൾ പരിശോധിച്ച പൊലീസിന് മുഹമ്മദലി പറഞ്ഞതിനോട് സാമ്യമുള്ള രണ്ട് മരണങ്ങളുടെ വാർത്താകട്ടിങ് ലഭിച്ചിട്ടുണ്ട്. മുഹമ്മദലി പറഞ്ഞത് സത്യമെങ്കിൽ പ്രായപൂർത്തിയാവുന്നതിന് മുമ്പാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്


MORE LATEST NEWSES
  • ഇരട്ടകൊലപാതക വെളിപ്പെടുത്തലിൽ അന്വേഷണം ശക്തമാക്കാൻ പൊലീസ് ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു.
  • കാട്ടുപന്നിയുടെ ആക്രമണം:മൂന്നുപേർക്ക് പരിക്ക്
  • സംഘാടക മികവിന് ജംഷീന താമരശ്ശേരിക്ക് അംഗീകാരം.
  • *നസ്രത്ത് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി
  • ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും; ഇന്നും നാളെയും ഗതാഗത നിയന്ത്രണം
  • കർണാടകയിലെ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു
  • ദേശീയപാതകളിലെ തുരങ്കങ്ങള്‍, പാലങ്ങള്‍, മേൽപാലങ്ങൾ' തുടങ്ങിയവക്ക് ഈടാക്കിയ ടോള്‍ നിരക്ക് പകുതിയാകും
  • കളിക്കുന്നതിനിടയിൽ നാല് വയസുകാരൻ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങി
  • ട്രംപിനെതിരെ രാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്, 'അമേരിക്ക പാര്‍ട്ടി' പ്രഖ്യാപിച്ചു
  • പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
  • വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; പ്രതി പിടിയിൽ
  • പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്ക്, മകൻ അറസ്റ്റിൽ
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • ദുബായിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
  • ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികളിൽ പ്രഖ്യാപിച്ചു
  • കയാക്കിങ് മത്സരക്രമം തയ്യാറായി.
  • ന്യൂസിലാൻഡിൽ മാസം 2 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിനി പിടിയിൽ
  • പോക്സോ കേസ്: നരിക്കുനി സ്വദേശി പിടിയിൽ*
  • അടുത്ത വർഷത്തെ സ്കൂൾ കലോത്സവ, കായിക മേള, ശാസ്ത്ര മേള വിവരങ്ങൾ പ്രഖ്യാപിച്ചു*
  • മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
  • ടെക്സസിൽ മിന്നൽ പ്രളയം; 13 മരണം
  • സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
  • മിനിമം ബാലന്‍സിന് പിഴയില്ല; നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍
  • സുൽത്താന്റെ ഓർമകളിൽ ചമൽ
  • ദേശീയ പാതയിൽ ലോറി നിയത്രണം വിട്ട് അപകടം
  • ഒന്നല്ല രണ്ടു പേരെ കൊന്നു’: മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി
  • വയനാട് സ്വദേശിയെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി
  • രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് മികച്ച തുടക്കം, 244 റൺസിന്റെ ലീഡ്
  • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • കാക്കൂരിൽ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • മരണ വാർത്ത
  • ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു
  • അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
  • വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേദിച്ചു.
  • നിപ മരണം; മലപ്പുറം ജില്ലയിലെ ഈ ഗ്രാമ പഞ്ചായത്തുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ*
  • വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ:കപ്പല്‍ മുങ്ങാൻ സാധ്യത
  • വയനാട് ചുരത്തിൽവനമഹോൽസവം സംഘടിപ്പിച്ചു.
  • അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.
  • കേരളത്തിൽ വരുന്ന അഞ്ചു ദിവസത്തേക്ക് ശക്തമായ ഒറ്റപ്പട്ട മഴക്ക് സാദ്യത
  • വി എസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു .
  • വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കടുത്ത പിഴയും രക്ഷിതാവിന് ശിക്ഷയും കിട്ടും, ലാസ്റ്റ് ബെല്ലിൽ പിടിച്ചത് 200 വണ്ടികൾ
  • ബിന്ദുവിൻ്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
  • നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം.
  • സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.
  • പിടിഎ ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
  • ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ
  • വീണുകിട്ടിയ നാലേമുക്കാൽ പവൻ പാദസരം തിരിച്ചേൽപ്പിച്ച് യുവാക്കൾ.
  • ബസ് യാത്രയ്ക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം നടത്തി ഒളിവിൽ പോയ കണ്ടക്ടർ പിടിയിൽ.