'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും

July 16, 2025, 10:06 a.m.


ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്.

അതേസമയം ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിർത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകർപ്പിൽ ഉള്ളത്. എന്നാൽ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവിൽ ഇല്ല. എന്നത്തേക്ക് മാറ്റി എന്നും ഉത്തരവിൽ ഇല്ല. നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവുമായി ദയ ദനത്തിൽ ചർച്ച നടക്കുന്നെന്നും കോടതിയിൽ അറിയിച്ചിരുന്നു. ഇതിൽ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു ഹർജി നൽകിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതെന്നാണ് വിവരം.

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. ഇന്നാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് കാന്തപുരം മുസ്ലിയാരുടെ നേതൃത്വത്തിൽ യെമനിലെ മത പണ്ഡിതൻ വഴിയുള്ള ഇടപെടലുണ്ടായതും കോടതി, വധശിക്ഷ നീട്ടിവച്ചതും. സെയ്ദ് ഉമർ ഹഫീസ് എന്ന യെമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം കിട്ടിയത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സഹായികൾ നേരത്തെ അറിയിച്ചിരുന്നു. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാൻ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാ​ഗം അറിയിച്ചു.


MORE LATEST NEWSES
  • ശക്തമായ മഴ;ചുരം റോഡുകളിൽ നിയന്ത്രണം
  • പ്രവാസി കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി
  • സ്വകാര്യ ബസ് സമരം പിൻവലിച്ചു
  • പാലക്കാട് നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം
  • പത്തനംതിട്ട യിൽ‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു
  • കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍
  • ഏഴ് വയസ്സ് കഴിഞ്ഞ് ആധാര്‍ പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
  • സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ.
  • കാലിക്കറ്റ് സർവകലാശാല സിലബസ്: വേടന്റെയും ​ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണം; വിദ​ഗ്ധസമിതി ശുപാർശ
  • ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു
  • മണ്ണാർക്കാട് വീണ്ടും നിപ :ചങ്ങലീരിയിൽ മരിച്ച അമ്പതെട്ടുകാരൻ്റെ മകനും നിപയെന്ന് സംശയം
  • എഴുത്തുകാരി വിനീത കുട്ടഞ്ചേരി മരിച്ച നിലയിൽ
  • പുഴയിൽ കാണാ തായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • സ്കൂൾ സമയമാറ്റം; ബദൽ നിർദേശങ്ങളുമായി സമസ്ത
  • ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം,ഓർമകളുടെ ആഴങ്ങളിൽ‌ അർജുൻ
  • പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി
  • അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം: ഏജെ.ഷാജി.
  • രാസവള വില വർധന പിൻവലിക്കണം.. കർഷക കോൺഗ്രസ്‌
  • യുവാവിനെ പുഴയിൽ കാണാതായി
  • കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം; വിവരമറിഞ്ഞ ബന്ധുവും മരിച്ചു
  • നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ ആഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ
  • നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും 1.67 കിലോ കൊക്കയ്ൻ കണ്ടെത്തി
  • നോ പാർക്കിങ് എഴുതിയ ഗെയിറ്റിന് മുമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടർ വീട്ടുടമ ഓടയിലേക്ക് എറിഞ്ഞു
  • നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു
  • പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നാളെ മുതല്‍
  • നിപ്പ; സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 675 പേർ സമ്പർക്ക പട്ടികയിൽ
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് : എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിന് ഇരട്ടക്കിരീടം.
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി
  • പാൽവില കൂട്ടേണ്ടതില്ലെന്ന് മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനം
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
  • സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വാക്കേറ്റത്തിനിടെ ഭാര്യയ്ക്കും ഭര്‍ത്താവിനും വെട്ടേറ്റു
  • പാലിന്റെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ
  • ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ മോചിപ്പിക്കാൻ ഗവർണറുടെ അനുമതി, ഉത്തരവിറങ്ങി
  • യുവാവ് വീട്ടിൽ കഴുത്തറത്ത് മരിച്ച നിലയിൽ
  • തിരുവോണത്തിന് നാട്ടുപൂക്കൾ
  • സ്വർണവിലയിൽ ഇടിവ്
  • ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം; കുറ്റപത്രം നൽകി മാസങ്ങളായിട്ടും അപകട ഇൻഷുറൻസ് തുക ലഭിച്ചില്ല
  • മരണ വാർത്ത
  • വ്യാപാര കരാർ: ഇന്ത്യൻ സംഘം അമേരിക്കയിൽ
  • കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് ജപ്തിചെയ്തു
  • വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്
  • പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും
  • ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ.
  • മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് അപകടം. നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് പരിക്ക്*
  • മൂന്നുവർഷം മുൻപ് ഊരിവെച്ച പൊൻവള തിരിച്ചു കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്
  • യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോയ പ്രതികൾ പിടിയിൽ
  • കൊടിയത്തൂർ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ ആന്ധ്ര സ്വദേശിനി അറസ്റ്റിൽ
  • കണ്ണോത്ത് സെന്റ് ആന്റണിസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടത്തി