ഏഴ് വയസ്സ് കഴിഞ്ഞ് ആധാര്‍ പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

July 16, 2025, 3:56 p.m.

ന്യൂഡല്‍ഹി: നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഇനിയും പുതുക്കിയില്ലേ...അഞ്ചു വയസ്സിലെടുത്ത ആധാറും കയ്യില്‍ വെച്ചാണോ നടപ്പ്. എന്നാല്‍ സൂക്ഷിച്ചോളൂ. പണി കിട്ടും. അഞ്ചു വയസിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ ഏഴു വയസ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച് അറിയിപ്പ് അധികൃതര്‍ ഇത് പുറത്തിറക്കിയത്. 

ആധാറിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാര്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് മെസേജ് (യു.ഐ.ഡി.എ.ഐ.എസ്.എം.എസ്) അയച്ചു വരുകയാണെന്നും അധികൃതര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നു. 

'ബയോമെട്രിക് ഡാറ്റയുടെ കൃത്യതയും വിശ്വാസ്യതയും നിലനിര്‍ത്തുന്നതിന് കുട്ടികളുടെ എ.ബി.യു (നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ്) സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഏഴ് വയസ്സ് കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ആധാര്‍ നിര്‍ജ്ജീവമാകുന്നതായിരിക്കും' യു.ഐ.ഡി.എ.ഐ അറിയിപ്പില്‍ വ്യക്തമാക്കുന്നു. 

രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടിയുടെ വിവരങ്ങള്‍ ആധാര്‍ സേവാ കേന്ദ്രത്തിലോ അക്ഷയകേന്ദ്രങ്ങളിലോ എത്തി  അപ്ഡേറ്റ് ചെയ്യാമെന്ന് ഐ.ടി മന്ത്രാലയം പ്രസ്താവനയില്‍ അറിയിക്കുന്നു.

ഫോട്ടോ, പേര്, ജനനത്തീയതി, വിലാസം, അനുബന്ധ രേഖകള്‍ എന്നിവ മാത്രമാണ് അഞ്ച് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് ആധാറില്‍ ചേരാന്‍ നല്‍കുക. കണ്ണ്, വിരല്‍ എന്നിവയുടെ അടയാളങ്ങള്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയുടെ ആധാര്‍ എന്റോള്‍മെന്റില്‍ ശേഖരിക്കില്ല.

കുട്ടിക്ക് അഞ്ച് വയസ്സ് തികയുന്നതോടെ അവരുടെ ആധാറില്‍ കണ്ണ്, വിരലടയാളം, ഫോട്ടോ എന്നിവ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് വയസിനും ഏഴ് വയസ്സിനും ഇടയിലാണ് ഈ അപ്‌ഡേഷന്‍ വരുത്തുന്നതെങ്കില്‍ അത് സൗജന്യമായി ചെയ്യാം. എന്നാല്‍ ഏഴ് വയസിന് ശേഷം, 100 രൂപ ഫീസ് നല്‍കേണ്ടി വരും.  ഏഴ് വയസിന് ശേഷവും ആധാര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. 

സ്‌കൂള്‍ പ്രവേശനം മുതല്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുക, സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത ആധാറുകള്‍ മാത്രമാണ് പരിഗണിക്കുക. അതിനാല്‍ നിര്‍ബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്നും യു.ഐ.ഡി.എ.ഐ ഓര്‍മിപ്പിക്കുന്നു.


MORE LATEST NEWSES
  • ശക്തമായ മഴ;ചുരം റോഡുകളിൽ നിയന്ത്രണം
  • പ്രവാസി കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി
  • സ്വകാര്യ ബസ് സമരം പിൻവലിച്ചു
  • പാലക്കാട് നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം
  • പത്തനംതിട്ട യിൽ‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു
  • കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍
  • സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ.
  • കാലിക്കറ്റ് സർവകലാശാല സിലബസ്: വേടന്റെയും ​ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണം; വിദ​ഗ്ധസമിതി ശുപാർശ
  • ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു
  • മണ്ണാർക്കാട് വീണ്ടും നിപ :ചങ്ങലീരിയിൽ മരിച്ച അമ്പതെട്ടുകാരൻ്റെ മകനും നിപയെന്ന് സംശയം
  • എഴുത്തുകാരി വിനീത കുട്ടഞ്ചേരി മരിച്ച നിലയിൽ
  • 'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
  • പുഴയിൽ കാണാ തായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • സ്കൂൾ സമയമാറ്റം; ബദൽ നിർദേശങ്ങളുമായി സമസ്ത
  • ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം,ഓർമകളുടെ ആഴങ്ങളിൽ‌ അർജുൻ
  • പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി
  • അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം: ഏജെ.ഷാജി.
  • രാസവള വില വർധന പിൻവലിക്കണം.. കർഷക കോൺഗ്രസ്‌
  • യുവാവിനെ പുഴയിൽ കാണാതായി
  • കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം; വിവരമറിഞ്ഞ ബന്ധുവും മരിച്ചു
  • നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ ആഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ
  • നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും 1.67 കിലോ കൊക്കയ്ൻ കണ്ടെത്തി
  • നോ പാർക്കിങ് എഴുതിയ ഗെയിറ്റിന് മുമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടർ വീട്ടുടമ ഓടയിലേക്ക് എറിഞ്ഞു
  • നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു
  • പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നാളെ മുതല്‍
  • നിപ്പ; സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 675 പേർ സമ്പർക്ക പട്ടികയിൽ
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് : എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിന് ഇരട്ടക്കിരീടം.
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി
  • പാൽവില കൂട്ടേണ്ടതില്ലെന്ന് മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനം
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
  • സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വാക്കേറ്റത്തിനിടെ ഭാര്യയ്ക്കും ഭര്‍ത്താവിനും വെട്ടേറ്റു
  • പാലിന്റെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ
  • ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ മോചിപ്പിക്കാൻ ഗവർണറുടെ അനുമതി, ഉത്തരവിറങ്ങി
  • യുവാവ് വീട്ടിൽ കഴുത്തറത്ത് മരിച്ച നിലയിൽ
  • തിരുവോണത്തിന് നാട്ടുപൂക്കൾ
  • സ്വർണവിലയിൽ ഇടിവ്
  • ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം; കുറ്റപത്രം നൽകി മാസങ്ങളായിട്ടും അപകട ഇൻഷുറൻസ് തുക ലഭിച്ചില്ല
  • മരണ വാർത്ത
  • വ്യാപാര കരാർ: ഇന്ത്യൻ സംഘം അമേരിക്കയിൽ
  • കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് ജപ്തിചെയ്തു
  • വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്
  • പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും
  • ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ.
  • മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് അപകടം. നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് പരിക്ക്*
  • മൂന്നുവർഷം മുൻപ് ഊരിവെച്ച പൊൻവള തിരിച്ചു കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്
  • യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോയ പ്രതികൾ പിടിയിൽ
  • കൊടിയത്തൂർ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ ആന്ധ്ര സ്വദേശിനി അറസ്റ്റിൽ
  • കണ്ണോത്ത് സെന്റ് ആന്റണിസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടത്തി