വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി

July 17, 2025, 5:22 p.m.

കൊല്ലം: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. മതിയായ ഉയരത്തില്‍ ആയിരുന്നില്ല സ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈന്‍ എന്നും ലൈന്‍ താഴ്ന്ന് കിടന്നിട്ടും മതിയായ നടപടി സ്വീകരിക്കാതിരുന്നതില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും മന്ത്രി പ്രതികരിച്ചു. സ്‌കൂളില്‍ ഉണ്ടായ അപകടം കെഎസ്ഇബി അന്വേഷിക്കും. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. അപകടത്തിന് ഇടയായ ഷെഡ് കെട്ടുമ്പോള്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി തേടിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.

അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികമായി കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. വിശദമായ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വേണ്ട ധനസഹായ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു

കുട്ടി മരിക്കാന്‍ ഇടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കുറ്റപ്പെടുത്തിയ മന്ത്രി അനാസ്ഥ കണ്ടെത്തിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. സ്‌കൂള്‍ കെട്ടിടത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകാന്‍ പാടില്ല. ഇത്തരം ലൈനുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

''സ്‌കൂളിലെ ഹെഡ് മാസ്റ്ററും മറ്റ് അധികാരികളും ഈ വൈദ്യുതി ലൈന്‍ എന്നും കാണുന്നതല്ലേ. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇവരല്ലേ. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരിശോധന നടത്താന്‍ കഴിയില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്. ഒരു മകനാണു നഷ്ടപ്പെട്ടത്. അനാസ്ഥയുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

കാല്‍ തെന്നിയപ്പോള്‍ കയറിപ്പിടിച്ചത് വൈദ്യുതി ലൈനില്‍, നൊമ്പരമായി മിഥുന്‍; പരസ്പരം പഴിചാരി സ്‌കൂള്‍ അധികൃതരും കെഎസ്ഇബിയും

അതേസമയം, കൊല്ലം അപകടത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അപകടത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നാളെ കൊല്ലത്ത് വിഭ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെ എസ് യു, എബിവിപി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. അപകടത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണം എന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിനാണ് അപകടത്തിന്റെ ഉത്തരവാദിത്തമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി


MORE LATEST NEWSES
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാൾ കൂടി അറസ്റ്റിൽ
  • ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
  • ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി.
  • മരണ വാർത്ത
  • നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‍യു; '
  • വടകരയിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി പരാതി
  • പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. 
  • ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസുകാരനോട് മോശം പെരുമാറ്റം; കണ്ടക്ടർക്കും ബസുടമക്കുമെതിരെ കർശന നടപടി
  • നവീകരിച്ച സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു
  • പ്രശസ്‌ത ആർക്കിടെക്ട് ആർ കെ രമേഷ് അന്തരിച്ചു
  • ചുരത്തിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം
  • മരണ വാർത്ത
  • *ചുരത്തിൽ വാഹനാപകടം. ദോസ്ത് ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം
  • വിവാഹം മുടങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കാരണക്കാരായ മൂന്നുപേര്‍ അറസ്റ്റില്‍
  • എക്സൈസ് ഓഫിസറെ ആക്രമിച്ച പ്രതികൾ പിടിയിൽ
  • കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈ സ്കൂളിൽ സാഹിത്യ സദസും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
  • ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലില്‍ കാണാതായ ജീവനക്കാരില്‍ മലയാളിയും
  • ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്ത് പ്രവേശനം നിരോധിച്ചു;
  • വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചു
  • വിദേശമദ്യവുമായി യുവാവ് പിടിയില്‍.
  • ശക്തമായ മഴ;ചുരം റോഡുകളിൽ നിയന്ത്രണം
  • പ്രവാസി കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി
  • സ്വകാര്യ ബസ് സമരം പിൻവലിച്ചു
  • പാലക്കാട് നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം
  • പത്തനംതിട്ട യിൽ‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു
  • കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍
  • ഏഴ് വയസ്സ് കഴിഞ്ഞ് ആധാര്‍ പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
  • സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ.
  • കാലിക്കറ്റ് സർവകലാശാല സിലബസ്: വേടന്റെയും ​ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണം; വിദ​ഗ്ധസമിതി ശുപാർശ
  • ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു
  • മണ്ണാർക്കാട് വീണ്ടും നിപ :ചങ്ങലീരിയിൽ മരിച്ച അമ്പതെട്ടുകാരൻ്റെ മകനും നിപയെന്ന് സംശയം
  • എഴുത്തുകാരി വിനീത കുട്ടഞ്ചേരി മരിച്ച നിലയിൽ
  • 'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
  • പുഴയിൽ കാണാ തായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • സ്കൂൾ സമയമാറ്റം; ബദൽ നിർദേശങ്ങളുമായി സമസ്ത
  • ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം,ഓർമകളുടെ ആഴങ്ങളിൽ‌ അർജുൻ
  • പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി
  • അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം: ഏജെ.ഷാജി.
  • രാസവള വില വർധന പിൻവലിക്കണം.. കർഷക കോൺഗ്രസ്‌
  • യുവാവിനെ പുഴയിൽ കാണാതായി
  • കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം; വിവരമറിഞ്ഞ ബന്ധുവും മരിച്ചു
  • നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ ആഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ
  • നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും 1.67 കിലോ കൊക്കയ്ൻ കണ്ടെത്തി
  • നോ പാർക്കിങ് എഴുതിയ ഗെയിറ്റിന് മുമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടർ വീട്ടുടമ ഓടയിലേക്ക് എറിഞ്ഞു
  • നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു
  • പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നാളെ മുതല്‍
  • നിപ്പ; സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 675 പേർ സമ്പർക്ക പട്ടികയിൽ
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് : എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിന് ഇരട്ടക്കിരീടം.
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി