യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അന്വേഷണം കുഴല്‍പണ ഇടപാടിലേക്ക്.

July 25, 2025, 7:02 a.m.

കോഴിക്കോട് :ലോഡ്ജില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അന്വേഷണം കുഴല്‍പണ ഇടപാടിലേക്ക്. അനധികൃത പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ അഞ്ചംഗ സംഘത്തെ റിമാന്‍ഡ് ചെയ്തു. 

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് കോഴിക്കോട് ചിന്താവളപ്പിലെ ലോഡ്ജില്‍ നിന്ന് കാരന്തൂര്‍ സ്വദേശി ഷാജിത്ത് ബാബുവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. പ്രതികളായ മുഹമ്മദ് നിഹാല്‍, മുഹമ്മദ് കല്‍സാഹ് എന്നിവരില്‍ നിന്നാണ് ഷാജിത്ത് പത്ത് ലക്ഷം രൂപയുടെ കുഴല്‍പണ ഇടപാട് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പണമിടപാടുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്താനാണ് കസബ പൊലീസിന്‍റെ തീരുമാനം. പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാനായില്ലെങ്കില്‍ പണം ഇടപാട് നടത്തിയ ഷാജിത്തും കേസില്‍ പ്രതിയാകും. 

ഷാജിത്തിനൊപ്പം ലോഡ്ജ് മുറിയില്‍ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് തട്ടിക്കൊണ്ട് പോയത്. സുഹൃത്തുക്കളില്‍ ഒരാളുടെ മൊബൈല്‍ ഫോണും സംഘം കൊണ്ടുപോയി. ഇന്നോവ കാറിലെത്തിയ സംഘം വാഹനത്തിനുള്ളില്‍ വച്ച് ഷാജിത്തിനെയും മര്‍ദിച്ചു. സുഹൃത്തുക്കള്‍ കസബ പൊലീസിനെ വിവരം അറിയിച്ചതോടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ദേശം നല്‍കി. പൊലീസ് പിന്‍തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയിരുന്നു. 

സിസിടിവി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിന്‍റെയും സഹായത്തോടെ പ്രതികള്‍ മലപ്പുറം ഭാഗത്തേക്കാണ് സഞ്ചരിക്കുന്നതെന്ന് പൊലീസിന് മനസിലായി. മുതുവല്ലൂരില്‍ കൊണ്ടോട്ടി പൊലീസിന്‍റെ പരിശോധനയെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച വാഹനത്തെ പിന്‍തുടര്‍ന്ന് സാഹസികമായാണ് കൊണ്ടോട്ടി പൊലീസ് പ്രതികളെ പിടികൂടിയത്. വാഹനത്തിനുള്ളില്‍ നിന്നും മാരക ആയുധങ്ങളും പൊലീസ് കണ്ടെത്തി.  മലപ്പുറം സ്വദേശികളായ മുഹമ്മദ് കല്‍സാഹ്, ഷംസുദീന്‍ കെ, മുഹമ്മദ് നബീല്‍, അല്‍ഫയാദ്, മുഹമ്മദ് നിഹാല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. തട്ടിക്കൊണ്ട് പോകല്‍, മോഷണം, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


MORE LATEST NEWSES
  • എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
  • വാഹന പരിശോധനക്കിടെ കൊക്കയില്‍ ചാടിയ ആളെ കണ്ടെത്തി*
  • വാഹന പരിശോധനക്കിടെ കൊക്കയില്‍ ചാടിയ ആളെ കണ്ടെത്തി
  • അയൺ ഗുളികകൾ ഒന്നിച്ചുകഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ
  • മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു
  • ആദിവാസി കോളേനി റോഡ് സഞ്ചാരയോഗ്യമാക്കുക.
  • മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു.
  • മരം കടപുഴകി വീണ് സ്കൂൾ ബസും സ്കൂട്ടറും തകർന്നു
  • പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
  • നാദാപുരത്ത് വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ; മരങ്ങൾ വീണ് വലിയ നാശനഷ്ടം
  • മംഗളൂരു വിദ്വേഷക്കൊല: ദേഹത്ത് അനേകം പരിക്കുകൾ, തലച്ചോറിലെ രക്തസ്രാവവും വൃക്ക തകർന്നതും മരണ കാരണമെന്ന് പോസ്റ്റ് മോർട്ടംറിപ്പോർട്ട്
  • ആശമാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു
  • രഞ്ജിത്ത് ശ്രീനിവാസൻ വധം; പത്താം പ്രതിക്കും വധശിക്ഷ
  • ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും
  • കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തില്‍ മരിച്ചു
  • സബ് ജൂനിയർ ഫെൻസിങ് : ജില്ലയെ ഹിഷാമും നാൻസികയും നയിക്കും.
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്
  • മരണ വാർത്ത
  • മടവൂരിലെ കഞ്ചാവ് കേസിലെ മുഖ്യ പ്രതികൾ പിടിയിൽ
  • പേരാമ്പ്രയില്‍ ഫൂട്ട്പാത്തിന്റെ കൈവരിയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റു
  • റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
  • ഗോവിന്ദചാമി പിടിയിൽ; കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി
  • റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ ഇനി പിഴ വിധിക്കും
  • കാല്‍വഴുതി കൊക്കയില്‍ വീണു, വാഗമണില്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
  • സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച; വ്യാപക തിരച്ചിൽ
  • മരണ വാർത്ത
  • ചുരത്തിൽ കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്.
  • കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയത് മിഠായി കവറുകളിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവുമായി; യുവാവ് അറസ്റ്റിൽ
  • ചൂണ്ടയിടുന്നതിനിടെ യുവാവ് പുഴയിൽ വീണ് മരിച്ചു.
  • ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന
  • പാഠം : ഒന്ന്, ജനാധിപത്യം. സ്കൂൾ പാർലമെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്ത് കൈതപ്പൊയിലിലെ വിദ്യാർത്ഥികൾ.
  • പന്തീരാങ്കാവ് കോഴിക്കോടൻ കുന്നിൽ തൂങ്ങി മരിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
  • റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു
  • പെറ്റിക്കേസുകളിൽ അഴിമതി-വനിത പൊലീസുകാരിക്കെതിരെ കേസെടുത്തു
  • പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് പ്രവേശനം നാളെ മുതല്‍
  • അനുസ്മരണവും,ദുആ സദസ്സും
  • ഇന്ന് കർക്കടകവാവ്; വിപുലമായ സൗകര്യങ്ങൾ ഒരുക്കി വിവിധ വകുപ്പുകൾ
  • നഴ്സ് ആത്മഹത്യചെയ്ത സംഭവം;അമീന നേരിട്ടത് കടുത്ത പീഡനം
  • വിദ്യാര്‍ഥിനിയെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമം;യുവാവ് പിടിയിൽ
  • മുദ്രാവാക്യം വിളികളുടേയും തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി , വിപ്ലവ ഭൂമിയിൽ വി എസിന് ഇനി അന്ത്യവിശ്രമം.
  • വീട്ടിൽ അതിക്രമിച്ച്കയറി ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്‌ത പ്രതി അറസ്റ്റിൽ.
  • തദ്ദേശ തെരഞ്ഞെടുപ്പ്:​ കരട് വോ​ട്ട​ർ​ പട്ടിക പ്രസിദ്ധീകരിച്ചു
  • സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ, ചമൽ ജി എൽ പി സ്കൂളിൽ തുമ്പിപ്പടയ്ക്ക് മുന്നേറ്റം
  • ബെംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി
  • വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് പരിക്ക്;
  • വിദ്യാർഥി മുങ്ങിമരിച്ചു
  • സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി*
  • പുള്ളിമാനിനെ വേട്ടയാടിയ വാകേരി സ്വദേശി പിടിയിൽ
  • ബൈക്കിൽ കാറ് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.