ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും

July 31, 2025, 5:32 p.m.

കോഴിക്കോട് : പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും. ബസ് തൊഴിലാളികളുടെ സംഘടനാ ഭാരവാഹികളുമായി ഇന്ന് ചൊക്ലി പൊലീസ് ഇൻസ്പെക്ടർ മഹേഷ് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ബസ് സമരവുമായി മുന്നോട്ട് പോകാൻ ഒരു വിഭാഗം ജീവനക്കാർ തീരുമാനിച്ചത്.

മർദ്ദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ സമരം ആരംഭിച്ചത്. കേസിൽ ഏഴു പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും, 2 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

മൂന്ന് ദിവസത്തിനകം മുഴുവൻ പ്രതികളെയും പിടികൂടുമെന്നും ബസ് സമരത്തിൽ നിന്നും പിന്മാറണമെന്നും സിഐ കഴിഞ്ഞ ദിവസം പറഞ്ഞത് ചില യൂണിയൻ നേതാക്കൾ അംഗീകരിച്ചെങ്കിലും, മുഖ്യ പ്രതികളായ ഒന്നാം പ്രതി സവാദ്, രണ്ടാം പ്രതി വിശ്വജിത്ത് എന്നിവരെ പിടികൂടും വരെ സമരം തുടരുമെന്ന് തൊഴിലാളികൾ അറിയിച്ചു. അതിനിടെ തൊട്ടിൽപ്പാലം - വടകര റൂട്ടിലും ഇന്ന് മുതൽ ബസ് സമരം ആരംഭിച്ചിട്ടുണ്ട്.

അതേസമയം പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ അക്രമി സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. നടുവണ്ണൂരിലെ പാറയുള്ളപറമ്പത്ത് വിനീഷ് (37) ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. നാദാപുരം വാണിമേൽ കൊടിയൂറ സ്വദേശി കെ.പി.സൂരജ് (30) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം. തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്. ബസിൽ വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന് ഏഴംഗ സംഘത്തിന്‍റെ ക്രൂരമർദ്ദനമേറ്റ ബസ് കണ്ടക്ടർ വിഷ്ണു പറഞ്ഞു.

ബസ് പാസ് മാത്രമാണ് വിദ്യാർത്ഥിനിയോട് ചോദിച്ചതെന്നും പാസ് ഇല്ലാതിരുന്നിട്ടും കൺസഷൻ അനുവദിച്ചുവെന്നും വിഷ്ണു പറഞ്ഞു. പ്രതികൾ ഇന്നോവ കാറിൽ പിന്തുടർന്നെത്തിയാണ് ബസിൽ കയറിയത്. തുടർന്ന് ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഇടിച്ചു. ബസ്സിലെ യാത്രക്കാർ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ വെറുതെ വിട്ടില്ല. പ്രതികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിഷ്ണു വ്യക്തമാക്കി.

അതേസമയം വിദ്യാർഥിനിയും സുഹൃത്തുക്കളും ബസ്സിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ബസ് ജീവനക്കാർ പുറത്ത് വിട്ടു. കഴിഞ്ഞ 29 ആം തീയതിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച്, വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദ്ദിച്ചത്. കണ്ടക്ടറുടെ പരാതിയിൽ ചൊക്ലി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് ഇന്ന് വിനീഷും പിടിയിലായത്.


MORE LATEST NEWSES
  • മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
  • പേരാമ്പ്രയിൽ യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി’
  • കാരശ്ശേരിയിൽ കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു
  • വിഷം ഉള്ളില്‍ച്ചെന്ന് യുവാവ് മരിച്ച സംഭവം കൊലപാതകം; പെൺസുഹൃത്ത് കസ്റ്റഡിയിൽ.
  • സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
  • മാമി തിരോധാനം; അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായി, വെളിപ്പെടുത്തലുമായി ബന്ധു
  • യുവാവിനെ വിഷം കൊടുത്തുകൊന്നു? കോതമംഗലത്ത് യുവതി കസ്റ്റഡിയില്‍
  • *ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; കണ്ണൂർ - കോഴിക്കോട് റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്‌*
  • മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു
  • നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം; ലോറി ക്ലീനർക്ക് ഗുരുതര പരിക്ക്.
  • പാചകവാതക വില കുറച്ചു
  • ടി.പി കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു
  • ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യുവാവിന് വെട്ടേറ്റു: രണ്ട് പേർ കസ്റ്റഡിയിൽ
  • ബോധവർക്കരണം തുടർ പരിപാടിയാക്കും: റാഫ്
  • മരണവാർത്ത
  • മരണവാർത്ത
  • കോഴിക്കോട് പട്ടാപ്പകൽ മോഷണം, കടയിൽ നിന്നും പണം കവർന്നു
  • ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി
  • യുവതിയുടെ മാല പൊട്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ
  • മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു
  • തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി, ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കി
  • ബോധവൽക്കരണ യജ്ഞം നടത്തി
  • ബോധവൽക്കരണ യജ്ഞം നടത്തി.
  • അച്ചാറിലൊളിപ്പിച്ചും എം.ഡി.എം.എ കടത്ത്, മൂന്നുപേർ പിടിയിൽ.
  • പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു
  • തെരുവുനായ്‌ക്കള്‍ക്ക്‌ ദയാവധം: സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച്‌ ഹൈക്കോടതി
  • നാളെ മുതൽ യുപിഐ ഇടപാടുകൾ മാറും, അറിയേണ്ടതെല്ലാം
  • മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു
  • യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ
  • വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി
  • മരണ വാർത്ത
  • വോട്ടർ പട്ടിക പുനപ്രസിദ്ധീകരണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
  • ട്രെയിനില്‍നിന്ന് വീണ് യുവതി മരിച്ചു
  • മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
  • ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.
  • ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു
  • പരിയാരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി.
  • ഷെൽറ്റർ ഫാമിലി കെയർ പദ്ധതി വഴി തയ്യൽ മെഷീൻ വിതരണം ചെയ്തു
  • യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം വയോധികനെ കയ്യോടെപൊക്കി നാട്ടുകാർ
  • മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു
  • യുവാവിനെ ആക്രമിച്ചു പണവും വാഹനവും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
  • വിമാനയാത്രയ്ക്കിടെ ബോംബ് ഭീഷണിയുയര്‍ത്തിയ ഇന്ത്യക്കാരന്‍ സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍
  • ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
  • ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി*
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി*
  • റഷ്യയിൽ ഉഗ്ര ഭൂചലനം, യുഎസിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി
  • കേരളത്തിന്‍റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട്, സ്കൂളുകളിൽ ഇന്ന് മൗനാചരണം