പുതുപ്പാടി:കോടഞ്ചേരിയിൽ യുവതിയുടെ മാല പിടിച്ചു പറിച്ച കേസിൽ അടിവാരം സ്വദേശികളായ രണ്ടു പേർ
പിടിയിൽ.അടിവാരം,പൊട്ടികൈ, കുഴിയഞ്ചേരി വീട്ടിൽ ഫാസിൽ(29), മാല വില്പന നടത്തിയ ഇയാളുടെ പിതൃ സഹോദരൻ കുഴിയഞ്ചേരി വീട്ടിൽ ജാസിർ (41) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കൈതപൊയിൽ, വേഞ്ചേരിയിൽ വ്യാപരസ്ഥാപനം നടത്തുന്ന സ്ത്രീയുടെ മാല പിടിച്ചു പറിച്ച കേസിലാണ് ഇവരെ പോലീസ്' പിടികൂടിയത്.
ജൂലൈ 13-ന് രാത്രി 9.30 മണിയോടെയാണ് കൈതപൊയിൽ _കോടഞ്ചേരി റോഡിൽ വേഞ്ചേരിയിൽ കട നടത്തുന്ന സ്ത്രീയുടെ കഴുത്തിലണിഞ്ഞ രണ്ടു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല സിഗരറ്റ് വാങ്ങാനെന്ന വ്യാജേന കടിയിൽ എത്തിയ ആൾ പിടിച്ച് പറിച്ച് ഓടി രക്ഷപ്പെട്ടത്.മാല പൊട്ടിച്ച് ഓടിയ പ്രതിയുടെ പുറകെ സ്ത്രീയും ഓടിയെങ്കിലും പ്രതി കടന്നു കളയുകയായിരുന്നു.
സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വന്ന ഫാസിൽ കടയുടെ സമീപം ഇറങ്ങി കടയിൽ മറ്റാരും ഇല്ലെന്നു മാസിലാക്കിയ ശേഷം മാല പൊട്ടിച്ചു രണ്ടു പേരും രണ്ടു ദിശയിലേക്ക് രക്ഷപ്പെടുകയായിരുന്നു.കേസിൽ ഒരു പ്രതി കൂടി പിടിയിലാവാനുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്
പലപ്പോഴും രാത്രിയിൽഈ കടയിൽ സ്ത്രീ തനിച്ച് ഉണ്ടാകാറുണ്ടെന്നുള്ള കാര്യം മനസ്സിലാക്കിയ പ്രതികളായ ഫാസിലും സുഹൃത്ത് താമരശ്ശേരി കാരാടി സദേശിയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്.
പോലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ജാസിർ ആണ് പ്രതികൾ പൊട്ടിച്ച മാല താമരശ്ശേരിയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയത്. ഫാസിൽ ബാംഗ്ലുരിൽ ജ്യൂസ് കടയിൽ ജോലിക്കാരനും , പിടിയിലാവാനുള്ള താമരശേരി സ്വദേശി ഗൾഫിൽ നിന്നും ഒരു മാസം മുൻപു ലീവിന് നാട്ടിൽ വന്ന ആളുമാണ് . ഫാസിൽ മുൻപ് ബാലുശ്ശേരിയിൽ ബൈക്ക് മോഷ്ടിച്ചതിന് പിടിയിലായി ജയിലിൽ കിടന്നതാണ് .
ഇന്നലെ രാത്രിയോടെ പൊട്ടികൈ വെച്ചാണ് അറസ്റ്റ് ചെയ്തത് .പ്രതികളെ താമരശ്ശേരി ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു