മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

Aug. 2, 2025, 9 a.m.

തിരുവനന്തുപുരം:  സ്‌കൂൾ അവധിക്കാലം  മഴക്കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്ത്. വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. തർക്കത്തിന്റെയോ വെല്ലുവിളിയുടെയോ വിഷയമില്ലെന്നും ഇപ്പോഴുള്ളതുപോലെ മതിയെങ്കിൽ അങ്ങനെ തന്നെ തുടരുമെന്നും പൊതുജനാഭിപ്രായം തേടുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ലഭ്യമായ പ്രതികരണങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 47 ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ്. സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. തന്റെ നാല് വർഷത്തെ അനുഭവത്തിൽ വ്യക്തിപരമായി പറഞ്ഞ അഭിപ്രായമാണെന്ന് മന്ത്രി പറഞ്ഞു. 

എന്നാൽ വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളിൽ ഈ ആശയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. കാലാവസ്ഥാ മാറ്റങ്ങളും മഴക്കാലത്തെ തുടർച്ചയായ സ്‌കൂൾ അവധികളും കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു മാറ്റം പരിഗണിക്കുന്നത്. മഴ കാരണം അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ ക്ലാസുകൾ മുടങ്ങുന്നത് പഠനത്തെ ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു.

ശനിയാഴ്ചകളിൽ ക്ലാസുകൾ വച്ച് ഈ നഷ്ടം നികത്താൻ ശ്രമിക്കാറുണ്ടെങ്കിലും ഇത് പൂർണമായി പ്രായോഗികമല്ലെന്നാണ് പൊതുവായ അഭിപ്രായം.  എന്നാൽ കെ.പി.എസ്.ടി.എ, എ.എച്ച്.എസ്.ടി.എ തുടങ്ങിയ പ്രതിപക്ഷ അധ്യാപക സംഘടനകൾ നിർദേശത്തെ എതിർക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ നിലപാടാണെന്നാണ് അവരുടെ വാദം. ഓണപ്പരീക്ഷയെ അവധിമാറ്റം ബാധിക്കുമെന്നും സംഘടനകൾ പറയുന്നു. കൂടാതെ വേനൽക്കാലത്തെ അമിതമായ ചൂട്  കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ ശരിയായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഈ മാറ്റം നടപ്പാക്കാവൂ എന്ന് ആവശ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഈ മാറ്റം ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്. 

ഇതിനിടെ, അവധിക്കാലം 55 കൊല്ലം മുൻപും ജൂൺ, ജൂലൈയിലേക്കു മാറ്റിയിരുന്നു. എന്നാൽ, ഒറ്റവർഷം കൊണ്ടു തീരുമാനം മാറ്റുകയായിരുന്നു.1970 ഏപ്രിൽ 18ന് ആയിരുന്നു സ്‌കൂൾ അവധി മാറ്റി ഉത്തരവിറങ്ങിയത്. ഇതുപ്രകാരം സ്‌കൂളുകൾ മധ്യവേനൽ അവധിക്കുവേണ്ടി ഏപ്രിൽ 15ന് അടച്ചു. പിന്നീട് മെയ് 2നു തുറന്നു. അധ്യയനവർഷാരംഭം മെയ് രണ്ടിനായിരുന്നു. തുടർന്ന് ജൂൺ 21 വരെ പ്രവർത്തിച്ചു. ജൂൺ 22 മുതൽ ജൂലൈ 31 വരെ മഴ ക്കാല അവധിയായിരുന്നു.  1969 ജൂലൈ 22നു കണ്ണൂർ കണ്ണവം എ.യു.പി സ്‌കൂളിലുണ്ടായ ദുരന്തമാണ് അവധിക്കാലം മാറ്റാൻ പ്രേരിപ്പിച്ചത്. അന്നു കൊടുങ്കാറ്റിൽ കെട്ടിടം തകർന്ന് 14 കുട്ടികളാണു മരി ച്ചത്. 1970 ൽ ജൂൺ, ജൂലൈ മാസങ്ങളിൽ അവധി നൽകിയെങ്കിലും രണ്ട് മാസവും കാര്യമായ മഴയുണ്ടായില്ല. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിലെ ചൂടിൽ കുട്ടികൾ വലയുകയും ചെയ്തു.


MORE LATEST NEWSES
  • പുസ്തക മധുരം' പദ്ധതി ഉദ്ഘാടനം ചെയ്തു.
  • ഒടുവിൽ നീതി; കന്യാസ്ത്രീകൾ ജയിൽ മോചിതരായി
  • കൊടുവള്ളി നിയോജക മണ്ഡലം തല ശാസ്ത്ര ക്വിസിൽ കൂടത്തായി സെൻ്റ് മേരീസ് സ്കൂൾ ജേതാക്കൾ
  • സെക്യൂരിറ്റി ജീവനക്കാരനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
  • ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി
  • ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്
  • പശുക്കടവിലെ വീട്ടമ്മയും വളർത്തു പശുവും മരിച്ച സംഭവം : മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ്
  • യാത്ര അയപ്പ് നൽകി
  • ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; എറണാകുളം സബ് ജയിൽ വാർഡന് സസ്പെൻഷൻ
  • മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി
  • സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
  • ചുരത്തിൽ ലോറി കേടായി ഗതാഗതതടസ്സം നേരിടുന്നു
  • യുഎസ് തീരുവ ഇന്ത്യക്ക് ഉണ്ടാക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
  • മിമിക്രി താരം കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
  • മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജാല സംഘടിപ്പിച്ചു
  • സ്പ്ലാഷ് 2k25 ഉദ്ഘാടനം ചെയ്തു
  • കട്ടിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റ് 55കാരൻ മരിച്ചു.
  • വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ
  • കലാഭവൻ നവാസ് അന്തരിച്ചു.
  • നന്മണ്ടഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി
  • വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
  • നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന അവകാശവാദം വീണ്ടും തള്ളി കേന്ദ്രം, 'തെറ്റായ കാര്യം പ്രചരിപ്പിക്കരുത്'
  • ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം​; മികച്ച സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ
  • 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പശു ചത്ത സംഭവത്തിൽ നിസാര കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് തിരിച്ചടി.
  • എലത്തൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി 
  • താമരശ്ശേരിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 72കാരൻ അറസ്റ്റിൽ
  • കൂടരഞ്ഞിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
  • മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
  • പേരാമ്പ്രയിൽ യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി’
  • കാരശ്ശേരിയിൽ കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു
  • വിഷം ഉള്ളില്‍ച്ചെന്ന് യുവാവ് മരിച്ച സംഭവം കൊലപാതകം; പെൺസുഹൃത്ത് കസ്റ്റഡിയിൽ.
  • സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
  • മാമി തിരോധാനം; അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായി, വെളിപ്പെടുത്തലുമായി ബന്ധു
  • യുവാവിനെ വിഷം കൊടുത്തുകൊന്നു? കോതമംഗലത്ത് യുവതി കസ്റ്റഡിയില്‍
  • *ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; കണ്ണൂർ - കോഴിക്കോട് റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്‌*
  • മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു
  • നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം; ലോറി ക്ലീനർക്ക് ഗുരുതര പരിക്ക്.
  • പാചകവാതക വില കുറച്ചു
  • ടി.പി കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു
  • ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യുവാവിന് വെട്ടേറ്റു: രണ്ട് പേർ കസ്റ്റഡിയിൽ
  • ബോധവർക്കരണം തുടർ പരിപാടിയാക്കും: റാഫ്
  • മരണവാർത്ത
  • മരണവാർത്ത
  • കോഴിക്കോട് പട്ടാപ്പകൽ മോഷണം, കടയിൽ നിന്നും പണം കവർന്നു
  • ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി
  • യുവതിയുടെ മാല പൊട്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ
  • മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു
  • ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും
  • തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി, ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കി