വാപ്പീ.. വിഷം തന്നു കൊല്ലുമെന്നാണ് പറയുന്നത്, കഷ്ടമുണ്ട്'; വീട്ടില്‍ നേരിട്ട ക്രൂരത വിവരിച്ച്

Aug. 7, 2025, 1:03 p.m.

ആലപ്പുഴ: വീട്ടില്‍ നേരിട്ടുകൊണ്ടിരുന്ന ക്രൂരപീഡനം വിവരിച്ച് നാലാം ക്ലാസില്‍ പഠിക്കുന്ന 9 വയസ്സുകാരിയുടെ കുറിപ്പ്. നോട്ടു ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ പിതാവ് പാലമേല്‍ കഞ്ചുക്കോട് പൂവണ്ണംതടത്തില്‍ കിഴക്കേതില്‍ അന്‍സാര്‍, ഭാര്യ ഷെബീന എന്നിവര്‍ക്കെതിരെ കേസെടുത്തു. പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും പ്രതികള്‍ ഒളിവില്‍ പോയിരുന്നു.

കുട്ടി വീട്ടിലെ പീഡനത്തെപ്പറ്റി നോട്ടു ബുക്കില്‍ എഴുതിയത് ആരുടെയും നെഞ്ചു പൊള്ളിക്കുന്നതാണ്. 'എന്റെ അനുഭവം' എന്നു പേരിട്ടെഴുതിയ കുറിപ്പ് ഇങ്ങനെയാണ്.

''എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണ് കാണിക്കുന്നത്. പ്ലേറ്റ് ചോദിച്ചപ്പോള്‍ കരണത്തടിച്ചു. സെറ്റിയില്‍ ഇരിക്കുമ്പോള്‍ ഇരിക്കരുതെന്ന് പറയും. ബാത് റൂമില്‍ കയറരുത്, ഫ്രിഡ്ജ് തുറക്കരുത് എന്നെല്ലാം പറയും.

ഇപ്പോള്‍ പനിയാണ്. കൊങ്ങയ്ക്ക് പിടിച്ചപ്പോള്‍ ഇപ്പോ മുഖത്തെല്ലാം വേദനയാണ്. എനിക്കു സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്''.

അശരണയായ ഒരു 9 വയസ്സുകാരി ഒരു വര്‍ഷമായി വീട്ടില്‍ താനനുഭവിച്ച ക്രൂരപീഡനങ്ങള്‍ കുറിപ്പില്‍ വിവരിക്കുന്നു.ഇന്നലെ രാവിലെ കുട്ടി സ്കൂളിലെത്തിയപ്പോൾ കവിളുകളിൽ തിണർപ്പു കണ്ട് അധ്യാപിക കാരണം അന്വേഷിച്ചപ്പോഴാണു വിവരങ്ങൾ പുറത്തു വന്നത്. ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അർധരാത്രിയോടെ ഷെബീന തലമുടിയിൽ കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നു. പിതാവിനോടു തന്നെപ്പറ്റി കള്ളങ്ങൾ പറഞ്ഞു. ഇരുവരും ചേർന്ന് ഇരുകവിളിലും പലതവണ അടിച്ചു. കാൽമുട്ട് അടിച്ചു ചതച്ചു. പുലർച്ചെ വരെ ഉറങ്ങാതെ താൻ കരയുകയായിരുന്നെന്നും കുട്ടി അധ്യാപകരോടും പൊലീസിനോേടും പറഞ്ഞു.

കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് തെസ്നി മരിച്ചതിനെ തുടർന്ന് അൻസാറിന്റെ മാതാപിതാക്കളാണു വളർത്തിയത്. 5 വർഷം മുൻപ് അൻസാർ മാതൃസഹോദരന്റെ മകൾ ഷെബീനയെ വിവാഹം ചെയ്തു. ഇവർക്കു നാലുവയസ്സുള്ള മകനുണ്ട്. അൻസാറിന്റെ കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന ഇവർ രണ്ടു മാസം മുമ്പാണ് പുതിയ വീട്ടിലേക്കു മാറിയത്. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം അൻസാറിന്റെ മാതാവ് ബന്ധുവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് അൻ‌സാർ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് നൂറനാട് പൊലീസ് വ്യക്തമാക്കി


MORE LATEST NEWSES
  • തലശ്ശേരിയിൽ മണിക്കൂറുകൾക്കുള്ളിൽ മൂന്ന് മാലപൊട്ടിച്ച കള്ളനായി വലവിരിച്ച് പൊലീസ്
  • വോട്ടര്‍ പട്ടിക ക്രമക്കേട്: ചര്‍ച്ച ആവശ്യപ്പെട്ട് ഇരു സഭകളിലും ഇന്ന് നോട്ടീസ് നല്‍കും
  • കോടതി പരിസരത്ത് അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; എട്ട് പേർ പിടിയിൽ
  • ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിച്ചു; നറുക്കെടുപ്പ് 12ന്
  • ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു, അലർജി; 30ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
  • വെളിച്ചെണ്ണയിലെ വ്യാജനെ തിരിച്ചറിയണോ? ഇങ്ങനെ ചെയ്തു നോക്കൂ…
  • തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
  • അമ്മയെ പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍
  • വ്യാപാരിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന്; കരാറുകാരനെതിരേ കേസ്
  • പാപ്പിനിശ്ശേരിയിൽ 17 വയസ്സുകാരി പ്രസവിച്ചു; ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ
  • വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്താൻ തീരുമാനം
  • വോട്ട് മോഷണത്തിന് ബി.ജെ.പിക്ക് ഒത്താശ ചെയ്ത് തെരഞ്ഞെടുപ്പ് കമീഷൻ; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
  • റോഡിൽ വീണ മൊബൈൽ എടുക്കുന്നതിനിടെ വാഹനം കയറി ഇറങ്ങി യുവാവിന് ഗുരുതര പരിക്ക്
  • ബസ് കണ്ടക്ടർക്ക്‌ മർദ്ദനമേറ്റ സംഭവം: ഒരാൾകൂടി അറസ്റ്റിൽ
  • കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു
  • കിടപ്പുമുറിയിലും,ഓട്ടോറിക്ഷയിലും കഞ്ചാവ്;കൽപ്പറ്റയിലെ ലഹരിവിൽപ്പനക്കാരിൽ പ്രധാനി പിടിയിൽ
  • വയനാടിലേക്കുള്ള തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്
  • മെസ്സിയുടെ കേരള പര്യടനം; കായികമന്ത്രിയുടെയും സംഘത്തിന്റെയും സ്‌പെയിന്‍ യാത്രയ്ക്ക് ചെലവില്ലെന്ന വാദം തെറ്റ്; ഖജനാവിൽ നിന്നും മുടക്കിയത് 13 ലക്ഷം എന്ന് വിവരാവകാശ രേഖ
  • ജീവിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ മനസമാധാനമില്ല"; ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
  • ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനു മര്‍ദ്ദനം; രണ്ടാനമ്മക്കെതിരെ വകുപ്പ് തല നടപടി.
  • ആലുവയിലെ കടയിൽ വെളിച്ചെണ്ണ മോഷണം;30 കുപ്പി വെളിച്ചെണ്ണയാണ് മോഷ്ടാവ് ചാക്കിലാക്കി കടന്നുകളഞ്ഞത്
  • വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന തിയ്യതി ഓഗസ്റ്റ് 12 വരെ നീട്ടി
  • സ്വർണ വിലയിൽ ഇന്നും വർധനവ്
  • ഇക്കാ..വീട്ടിലേയ്ക്ക് വാ, കളനാശിനി മിക്സ് ചെയ്ത് അഥീന കാത്തിരുന്നു; ‘അൻസിലിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
  • ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം
  • തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് കോഴിക്കോട്ട് ആദിവാസി സ്ത്രീക്ക് മർദനം; റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം വലിച്ചുകീറി
  • ചാർജ് ചെയ്യുന്നതിനിടെ പവർബേങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചു
  • 'സുഖിനോ ഭവന്തു 'ഹിരോഷിമ ദിനം സംഘടിപ്പിച്ചു.
  • 10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം
  • തലപ്പെരുമണ്ണ സ്വദേശി ദമാമിൽ മരണപ്പെട്ടു
  • തേങ്ങ വില താഴോട്ട് നാല് ദിവസത്തിനിടെ കുറഞ്ഞത് എട്ട് രൂപ
  • ഹജ്ജ് അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും
  • ഹിരോഷിമ ദിനാചരണം നടത്തി.
  • ഹിരോഷിമ ദിനത്തിൽ ശാന്തിവിളക്കുകൾ തെളിച്ചു.
  • നമ്മുടെ കുട്ടികൾ നമ്മുടെ അഭിമാനം
  • മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്
  • യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ പരാതി നൽകി ജിസ്നയുടെ കുടുംബം.
  • വടകരയിൽ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
  • *ബിരിയാണി കിട്ടിയില്ല; ഹോട്ടല്‍ ഉടമയെ മർദിച്ചതായി പരാതി*
  • രജിസ്റ്റേര്‍ഡ് പോസ്റ്റ്’ ഇനിയില്ല; അവസാനിക്കുന്നത് 50 വര്‍ഷത്തിലേറെ പഴക്കമുള്ള സേവനം
  • റെഡ് അലർട്ട് രക്ഷിച്ചു! സ്കൂൾ കെട്ടിടത്തിന്റെ സീലിങ് തകർന്നു വീണു; വന്‍ ദുരന്തം ഒഴിവായി
  • പേട്ടയിൽ മുഹമ്മദ് മുസ്ല്യാർ നിര്യാതനായി
  • സമസ്ത സമ്മേളന റൈഞ്ച് തല സ്വാഗത സംഘ രൂപീകരണവും ആദർശ സംഗമവും
  • ഇരിങ്ങല്‍ തോണി അപകടം; കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ പുരോഗമിക്കുന്നു
  • പാലിയേക്കരയിൽ ടോൾ കൊടുക്കേണ്ട; ടോൾ പിരിവ് നാലാഴ്ചത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി
  • വെള്ളിയാര്‍പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • പതങ്കയത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദ്ദേഹം കണ്ടെത്തി
  • മലവെള്ളപ്പാച്ചിലിനിടെ പുഴയുടെ നടുവിൽ കുടുങ്ങി; രണ്ട് യുവാക്കൾ അത്ഭുതകരമായി രക്ഷ​പ്പെട്ടു
  • പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
  • ഉംറ നിർവ്വഹിക്കാൻ എത്തിയ കൊണ്ടോട്ടി സ്വദേശി മക്കയിൽ മരണപ്പെട്ടു