മെസ്സിയുടെ കേരള പര്യടനം; കായികമന്ത്രിയുടെയും സംഘത്തിന്റെയും സ്‌പെയിന്‍ യാത്രയ്ക്ക് ചെലവില്ലെന്ന വാദം തെറ്റ്; ഖജനാവിൽ നിന്നും മുടക്കിയത് 13 ലക്ഷം എന്ന് വിവരാവകാശ രേഖ

Aug. 7, 2025, 2 p.m.

ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാൻ സ്പെയിൻ സന്ദർശിച്ചത് വിവാദത്തിൽ. സ്പെയിൻ യാത്രക്കായി സർക്കാർ ഖജനാവിൽ നിന്ന് ഏകദേശം 13 ലക്ഷം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടത്തിയ യാത്രയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഈ വർഷം മെസ്സി കേരളത്തിൽ എത്തില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
പിസി ന്യൂസ്‌ വാർത്ത,
മെസ്സിയെയോ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ പ്രധാന ഭാരവാഹികളെയോ കാണാൻ മന്ത്രിക്ക് സാധിച്ചിട്ടില്ല എന്നാണ് വിവരം. യാത്രക്കായി സർക്കാർ ഒരു രൂപപോലും ചെലവാക്കിയിട്ടില്ലെന്ന മന്ത്രിയുടെ മുൻ പ്രസ്താവനയെ ഇത് ഖണ്ഡിക്കുന്നു. സ്പോർട്സ് മന്ത്രിക്ക് പുറമെ, കായിക വകുപ്പ് സെക്രട്ടറിയും കായിക-യുവജനകാര്യ ഡയറക്ടറും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മെസ്സിയെയും അർജന്റീനിയൻ ടീമിനെയും 2025-ൽ കേരളത്തിൽ എത്തിക്കുമെന്ന് മന്ത്രി 2024-ൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി ചർച്ച നടത്തിയതായും, കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അവർക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന്റെ കായിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിസി ന്യൂസ്‌ വാർത്ത,
മെസ്സിയെയും ടീമിനെയും കേരളത്തിൽ എത്തിക്കാൻ ഏകദേശം 100 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കിയിരുന്നു. തുടർന്ന്, 2024 നവംബറിൽ ഈ വർഷം ഒക്ടോബർ 25-ന് അവർ കേരളത്തിൽ എത്തുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്പോൺസർമാരാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.

എന്നാൽ, സ്പോൺസർമാർ നിശ്ചിത സമയത്ത് പണം നൽകാത്തതിനാൽ അർജന്റീന ടീം കേരളത്തിനു പകരം മറ്റ് രാജ്യങ്ങളിലേക്ക് യാത്ര മാറ്റി. പലതവണ സമയം നീട്ടി നൽകിയിട്ടും പണം അടയ്ക്കാത്തതിനെ തുടർന്ന് സർക്കാർ കമ്പനിക്ക് നോട്ടീസ് നൽകി. ഒടുവിൽ പണം അടച്ചെങ്കിലും, അപ്പോഴേക്കും അർജന്റീന തങ്ങളുടെ സൗഹൃദ മത്സരങ്ങൾ ചൈനയിലും ഖത്തറിലും അങ്കോളയിലുമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഈ വിഷയത്തിൽ, അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്പോൺസർമാരും തമ്മിൽ നിലപാടുകളിൽ വ്യത്യാസമുണ്ടെന്ന് മന്ത്രി പറയുന്നു. ഒക്ടോബറിൽ കേരളത്തിൽ വരുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് അർജന്റീന അറിയിച്ചപ്പോൾ, ഒക്ടോബറിൽ വന്നാൽ മാത്രമേ തങ്ങൾക്ക് താൽപര്യമുള്ളൂവെന്നാണ് സ്പോൺസർമാരുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷം ഒക്ടോബറിൽ അർജന്റീന കേരളത്തിൽ എത്തില്ലെന്ന് മന്ത്രി തന്നെ ഇപ്പോൾ സ്ഥിരീകരിച്ചതോടെയാണ് ഈ വിവാദങ്ങൾ കൂടുതൽ ശക്തമായത്.


MORE LATEST NEWSES
  • തലശ്ശേരിയിൽ മണിക്കൂറുകൾക്കുള്ളിൽ മൂന്ന് മാലപൊട്ടിച്ച കള്ളനായി വലവിരിച്ച് പൊലീസ്
  • വോട്ടര്‍ പട്ടിക ക്രമക്കേട്: ചര്‍ച്ച ആവശ്യപ്പെട്ട് ഇരു സഭകളിലും ഇന്ന് നോട്ടീസ് നല്‍കും
  • കോടതി പരിസരത്ത് അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; എട്ട് പേർ പിടിയിൽ
  • ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിച്ചു; നറുക്കെടുപ്പ് 12ന്
  • ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു, അലർജി; 30ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
  • വെളിച്ചെണ്ണയിലെ വ്യാജനെ തിരിച്ചറിയണോ? ഇങ്ങനെ ചെയ്തു നോക്കൂ…
  • തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
  • അമ്മയെ പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍
  • വ്യാപാരിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന്; കരാറുകാരനെതിരേ കേസ്
  • പാപ്പിനിശ്ശേരിയിൽ 17 വയസ്സുകാരി പ്രസവിച്ചു; ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ
  • വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്താൻ തീരുമാനം
  • വോട്ട് മോഷണത്തിന് ബി.ജെ.പിക്ക് ഒത്താശ ചെയ്ത് തെരഞ്ഞെടുപ്പ് കമീഷൻ; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
  • റോഡിൽ വീണ മൊബൈൽ എടുക്കുന്നതിനിടെ വാഹനം കയറി ഇറങ്ങി യുവാവിന് ഗുരുതര പരിക്ക്
  • ബസ് കണ്ടക്ടർക്ക്‌ മർദ്ദനമേറ്റ സംഭവം: ഒരാൾകൂടി അറസ്റ്റിൽ
  • കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു
  • കിടപ്പുമുറിയിലും,ഓട്ടോറിക്ഷയിലും കഞ്ചാവ്;കൽപ്പറ്റയിലെ ലഹരിവിൽപ്പനക്കാരിൽ പ്രധാനി പിടിയിൽ
  • വയനാടിലേക്കുള്ള തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്
  • ജീവിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ മനസമാധാനമില്ല"; ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
  • ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനു മര്‍ദ്ദനം; രണ്ടാനമ്മക്കെതിരെ വകുപ്പ് തല നടപടി.
  • വാപ്പീ.. വിഷം തന്നു കൊല്ലുമെന്നാണ് പറയുന്നത്, കഷ്ടമുണ്ട്'; വീട്ടില്‍ നേരിട്ട ക്രൂരത വിവരിച്ച്
  • ആലുവയിലെ കടയിൽ വെളിച്ചെണ്ണ മോഷണം;30 കുപ്പി വെളിച്ചെണ്ണയാണ് മോഷ്ടാവ് ചാക്കിലാക്കി കടന്നുകളഞ്ഞത്
  • വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന തിയ്യതി ഓഗസ്റ്റ് 12 വരെ നീട്ടി
  • സ്വർണ വിലയിൽ ഇന്നും വർധനവ്
  • ഇക്കാ..വീട്ടിലേയ്ക്ക് വാ, കളനാശിനി മിക്സ് ചെയ്ത് അഥീന കാത്തിരുന്നു; ‘അൻസിലിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
  • ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം
  • തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് കോഴിക്കോട്ട് ആദിവാസി സ്ത്രീക്ക് മർദനം; റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം വലിച്ചുകീറി
  • ചാർജ് ചെയ്യുന്നതിനിടെ പവർബേങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചു
  • 'സുഖിനോ ഭവന്തു 'ഹിരോഷിമ ദിനം സംഘടിപ്പിച്ചു.
  • 10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം
  • തലപ്പെരുമണ്ണ സ്വദേശി ദമാമിൽ മരണപ്പെട്ടു
  • തേങ്ങ വില താഴോട്ട് നാല് ദിവസത്തിനിടെ കുറഞ്ഞത് എട്ട് രൂപ
  • ഹജ്ജ് അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും
  • ഹിരോഷിമ ദിനാചരണം നടത്തി.
  • ഹിരോഷിമ ദിനത്തിൽ ശാന്തിവിളക്കുകൾ തെളിച്ചു.
  • നമ്മുടെ കുട്ടികൾ നമ്മുടെ അഭിമാനം
  • മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്
  • യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ പരാതി നൽകി ജിസ്നയുടെ കുടുംബം.
  • വടകരയിൽ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
  • *ബിരിയാണി കിട്ടിയില്ല; ഹോട്ടല്‍ ഉടമയെ മർദിച്ചതായി പരാതി*
  • രജിസ്റ്റേര്‍ഡ് പോസ്റ്റ്’ ഇനിയില്ല; അവസാനിക്കുന്നത് 50 വര്‍ഷത്തിലേറെ പഴക്കമുള്ള സേവനം
  • റെഡ് അലർട്ട് രക്ഷിച്ചു! സ്കൂൾ കെട്ടിടത്തിന്റെ സീലിങ് തകർന്നു വീണു; വന്‍ ദുരന്തം ഒഴിവായി
  • പേട്ടയിൽ മുഹമ്മദ് മുസ്ല്യാർ നിര്യാതനായി
  • സമസ്ത സമ്മേളന റൈഞ്ച് തല സ്വാഗത സംഘ രൂപീകരണവും ആദർശ സംഗമവും
  • ഇരിങ്ങല്‍ തോണി അപകടം; കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ പുരോഗമിക്കുന്നു
  • പാലിയേക്കരയിൽ ടോൾ കൊടുക്കേണ്ട; ടോൾ പിരിവ് നാലാഴ്ചത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി
  • വെള്ളിയാര്‍പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • പതങ്കയത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദ്ദേഹം കണ്ടെത്തി
  • മലവെള്ളപ്പാച്ചിലിനിടെ പുഴയുടെ നടുവിൽ കുടുങ്ങി; രണ്ട് യുവാക്കൾ അത്ഭുതകരമായി രക്ഷ​പ്പെട്ടു
  • പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
  • ഉംറ നിർവ്വഹിക്കാൻ എത്തിയ കൊണ്ടോട്ടി സ്വദേശി മക്കയിൽ മരണപ്പെട്ടു