കൽപറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമിയിൽ നിയമക്കുരുക്കില്ലെന്ന് വയനാട് ജില്ലാ കമ്മിറ്റി. ഭൂമി വിറ്റവർക്കോ വാങ്ങിയവർക്കോ പരിധിയിൽ കവിഞ്ഞ ഭൂമി ഇല്ലാത്തിടത്തോളം കാലം യാതൊരു നടപടികളും നില നിൽക്കുന്നതല്ലെന്നും സ്വാഭാവികമായ പരിശോധന മാത്രമായെ ലാൻഡ് ബോർഡിൻ്റെ നടപടിയെ കണക്കാക്കാൻ കഴിയൂവെന്നും കമ്മിറ്റി വ്യക്തമാക്കി. പരിശോധനയിൽ ഭൂമി വാങ്ങിയതിനോ ഉപയോഗിക്കുന്നതിനോ നിയമ തടസ്സം ഇല്ലെന്ന് ബോധ്യപ്പെടുത്താൻ സാധിക്കുമെന്നിരിക്കെ അനാവശ്യ വിവാദങ്ങൾക്ക് യാതൊരു കഴമ്പുമില്ലെന്നും മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ലീഗ് വാങ്ങിയത് തോട്ടഭൂമിയല്ലെന്നും അവർ വ്യക്തമാക്കി.