യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്‌റാഈലില്‍ ഇന്ന് വന്‍ റാലി

Aug. 26, 2025, 10:30 a.m.

തെല്‍ അവിവ്: ഗസ്സയില്‍ ബന്ദികളായി കഴിയുന്നവരുടെ മോചനം ആവശ്യപ്പെട്ട് ഇസ്‌റാഈലില്‍ ഇന്ന് സമരദിനം. യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്‌റാഈലില്‍ ഇന്ന് കൂറ്റന്‍ റാലി സംഘടിപ്പിക്കും. 

ഇസ്‌റാഈല്‍ ജനതയില്‍ ഭൂരിഭാഗവും തങ്ങളുടെ പ്രിയപ്പെട്ടവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു ബന്ദികളാക്കിയവരുടെ ബന്ധുക്കളുടെ ഫോറം ഞായറാഴ്ച പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ പറഞ്ഞു. 'അവരുടെ തിരിച്ചുവരവിനായി ഒരു കരാര്‍ ഒപ്പിടുന്നതില്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തുന്നത് ജനതാല്‍പര്യത്തിനും നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കും എതിരാണ് - പരസ്പര ഉത്തരവാദിത്തവും സൗഹൃദവും. ഇതാണ് ഇസ്‌റാഈലിന്റെ ധാര്‍മ്മികത - ഇതാണ് നമ്മുടെ കടമ.- ഫോറം പറയുന്നു.

ഇസ്‌റാഈലില്‍ ഹമാസിന്റെ മിന്നലാക്രമണമുണ്ടായ അതേസസമയം - രാവിലെ 6:29 നാണ് സമരദിനം ആരംഭിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളമുള്ള പ്രധാന ജംഗ്ഷനുകളില്‍ പ്രതിഷേധക്കാര്‍ പ്രതിഷേധിക്കുമെന്നും ഫോറം അറിയിപ്പില്‍ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞദിവസം ഗസ്സയില്‍ 5 മാധ്യമ പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്ത ഇസ്‌റാഈല്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.   ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും സംഭവത്തെ അപലപിച്ചു.
 
ഖാന്‍ യൂനുസിലെ അല്‍ നാസര്‍ ആശുപത്രിയില്‍ ബോംബിട്ട് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്‌റാഈല്‍ നടപടിയില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ഇതിനകം 250 ഓളം മാധ്യമ പ്രവര്‍ത്തകര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത് ഏറെ നടുക്കം സൃഷ്ടിക്കുന്നതാണെന്നും യു.എന്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി സൈന്യം അറിയിച്ചിട്ടുണ്ട്. ഗസ്സയിലെ സംഭവ വികാസങ്ങള്‍ അങ്ങേയറ്റം നടുക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു. ഗസ്സ യുദ്ധം രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം അവസാനിക്കുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു. 

അതിനിടെ, ഗസ്സ സിറ്റിക്കു നേരെ വന്‍ ആക്രമണ പദ്ധതിയുമായി ഇസ്‌റാഈല്‍ മുന്നോട്ട് നീങ്ങുന്നതിനിടെ, ബന്ദികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് സൈനിക മേധാവി ഇയാല്‍ സമീര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹുസ്സാം അല്‍ മസ്‌രി, മുഹമ്മദ് സലാമ, മര്‍യം അബൂദഖ, മുഇസ്സ് അബൂ ത്വാഹ ഉള്‍പ്പെടെ 21 പേരാണ് നാസര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


MORE LATEST NEWSES
  • മാറഞ്ചേരി സ്വദേശി ദുബൈയിൽ മരിച്ചു
  • നാല് വർഷത്തെ പക; 14 കാരനെ മർദിച്ച് ഒൻപതാം ക്ലാസുകാരൻ
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
  • സിഎസ്ആർ ഫണ്ട് തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
  • സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
  • അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല
  • ജമ്മു കശ്മീരിൽ നേരിയ ഭൂചലനം
  • സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു
  • സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
  • മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളിൽ അറസ്റ്റിൽ
  • അണ്ടർ 19 ലോകകപ്പ് 2026: പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു
  • എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച്
  • കേന്ദ്രബജറ്റ് 2026: വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ?
  • പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണം; യോഗം നടത്തി
  • കേന്ദ്ര ബജറ്റും കർഷകരെ നിരാശപ്പെടുത്തി; സ്വതന്ത്ര കർഷക സംഘം
  • പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ
  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു
  • എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
  • അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.
  • കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
  • കേരളത്തിന് അതിവേഗ റെയിൽ ഇല്ല
  • ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും
  • വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു
  • അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ
  • നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
  • എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ
  • വാണിജ്യ സിലിണ്ടറിന് വില കൂടി; വര്‍ധിച്ചത് 49 രൂപ
  • സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ
  • കേന്ദ്ര ബജറ്റ് ഇന്ന്
  • മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം 26 ബൈക്കുകൾ കത്തി നശിച്ചു
  • വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
  • ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം.
  • ഇറാനില്‍ രണ്ടിടങ്ങളിലായി സ്ഫോടനം; അഞ്ചു മരണം; പങ്കില്ലെന്ന് ഇസ്രയേല്‍
  • താമരശ്ശേരി ജി യു പി സ്കൂളിൽ ഇ എൽ ഇ പി ഫെസ്റ്റ് സംഘടിപ്പിച്ചു.
  • സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
  • ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന് കഠിനശിക്ഷ വിധിച്ച് കോടതി
  • കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തി, യുവതിയ്ക്ക് പരിക്ക്
  • വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
  • നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
  • പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
  • കാണ്മാനില്ല