യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്‌റാഈലില്‍ ഇന്ന് വന്‍ റാലി

Aug. 26, 2025, 10:30 a.m.

തെല്‍ അവിവ്: ഗസ്സയില്‍ ബന്ദികളായി കഴിയുന്നവരുടെ മോചനം ആവശ്യപ്പെട്ട് ഇസ്‌റാഈലില്‍ ഇന്ന് സമരദിനം. യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്‌റാഈലില്‍ ഇന്ന് കൂറ്റന്‍ റാലി സംഘടിപ്പിക്കും. 

ഇസ്‌റാഈല്‍ ജനതയില്‍ ഭൂരിഭാഗവും തങ്ങളുടെ പ്രിയപ്പെട്ടവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു ബന്ദികളാക്കിയവരുടെ ബന്ധുക്കളുടെ ഫോറം ഞായറാഴ്ച പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ പറഞ്ഞു. 'അവരുടെ തിരിച്ചുവരവിനായി ഒരു കരാര്‍ ഒപ്പിടുന്നതില്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തുന്നത് ജനതാല്‍പര്യത്തിനും നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കും എതിരാണ് - പരസ്പര ഉത്തരവാദിത്തവും സൗഹൃദവും. ഇതാണ് ഇസ്‌റാഈലിന്റെ ധാര്‍മ്മികത - ഇതാണ് നമ്മുടെ കടമ.- ഫോറം പറയുന്നു.

ഇസ്‌റാഈലില്‍ ഹമാസിന്റെ മിന്നലാക്രമണമുണ്ടായ അതേസസമയം - രാവിലെ 6:29 നാണ് സമരദിനം ആരംഭിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളമുള്ള പ്രധാന ജംഗ്ഷനുകളില്‍ പ്രതിഷേധക്കാര്‍ പ്രതിഷേധിക്കുമെന്നും ഫോറം അറിയിപ്പില്‍ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞദിവസം ഗസ്സയില്‍ 5 മാധ്യമ പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്ത ഇസ്‌റാഈല്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.   ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും സംഭവത്തെ അപലപിച്ചു.
 
ഖാന്‍ യൂനുസിലെ അല്‍ നാസര്‍ ആശുപത്രിയില്‍ ബോംബിട്ട് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്‌റാഈല്‍ നടപടിയില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ഇതിനകം 250 ഓളം മാധ്യമ പ്രവര്‍ത്തകര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത് ഏറെ നടുക്കം സൃഷ്ടിക്കുന്നതാണെന്നും യു.എന്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി സൈന്യം അറിയിച്ചിട്ടുണ്ട്. ഗസ്സയിലെ സംഭവ വികാസങ്ങള്‍ അങ്ങേയറ്റം നടുക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു. ഗസ്സ യുദ്ധം രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം അവസാനിക്കുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു. 

അതിനിടെ, ഗസ്സ സിറ്റിക്കു നേരെ വന്‍ ആക്രമണ പദ്ധതിയുമായി ഇസ്‌റാഈല്‍ മുന്നോട്ട് നീങ്ങുന്നതിനിടെ, ബന്ദികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് സൈനിക മേധാവി ഇയാല്‍ സമീര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹുസ്സാം അല്‍ മസ്‌രി, മുഹമ്മദ് സലാമ, മര്‍യം അബൂദഖ, മുഇസ്സ് അബൂ ത്വാഹ ഉള്‍പ്പെടെ 21 പേരാണ് നാസര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


MORE LATEST NEWSES
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം
  • കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു
  • സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി.
  • ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ്‌ മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം
  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ
  • പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി
  • ചുരത്തിൽ ൽ ലോറി കേടായി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
  • വടകര ദേശീയപാതയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം
  • റോഡുസുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
  • ഉള്ള്യേരിയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
  • അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • ദേശീയ പാതയിലൂടെ ബൈക്ക് റൈസിംഗ് വിദ്യാർത്ഥികൾക്കെതിരെ കേസ്
  • ഹൃദയാഘാതം;ഉള്ളിയേരി സ്വദേശി കുവൈറ്റിൽ നിര്യാതനായി
  • പാലിയേക്കര ടോൾ പിരിവ്; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി
  • അവന്തികയുടെ നീക്കം ബി.ജെ.പി നേതാക്കളുമായി ആലോചിച്ച്’; രാഹുലിനെതിരായ ആരോപണം പൊളിയുന്നു
  • 5 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ പോക്സോ കേസിൽ നിന്നും മുക്തി നേടി അധ്യാപകൻ
  • ലാബ് ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമ ശ്രമം; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍
  • അട്ടപ്പാടിയിൽ യാതൊരു കൈവശരേഖയുമില്ലാതെ 378 ഏക്കർ ഭൂമിക്ക് നികുതി സ്വീകച്ചത് വില്ലേജ് ഓഫിസർ
  • വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും
  • ഡ്രൈവിങ് സ്കൂളുകാരിൽ നിന്ന് നിർബന്ധിത പണപ്പിരിവ്'; മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടി
  • ആശാ വർക്കർമാരുടെ രാപകൽ സമരം ഇന്ന് 200-ാം ദിവസം