അവന്തികയുടെ നീക്കം ബി.ജെ.പി നേതാക്കളുമായി ആലോചിച്ച്’; രാഹുലിനെതിരായ ആരോപണം പൊളിയുന്നു

Aug. 26, 2025, 2:52 p.m.

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ്​ യുവതിയും ബി.ജെ.പി പ്രവർത്തകയുമായ അവന്തികക്കെതിരെ സുഹൃത്ത് അന്ന രാജു രംഗത്ത്. അവന്തികയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയപ്രേരിതമാണെന്ന് അന്ന രാജു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ബി.ജെ.പി നേതാക്കളുമായി കൂടിയാലോചിച്ചാണ് അവന്തികയുടെ നീക്കമെന്ന് കരുതുന്നു. രാഹുൽ മൂന്നു വർഷം മുമ്പ് ചാറ്റ് ചെയ്തെന്നാണ് അവന്തിക പറയുന്നത്. സംഭവം നടക്കുന്ന കാലയളവിൽ താനും അവന്തികയും ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. രാഹുൽ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും താൻ അവന്തികക്കൊപ്പം ഉണ്ടായിരുന്നുവെന്നും അന്ന രാജു പറയുന്നു.

രാഹുലും അവന്തികയും നല്ല സുഹൃത്തുക്കളായിരുന്നു. മൂന്നു വർഷം മുമ്പ് പേടിയായിരുന്നുവെന്ന് അവർ പറയുന്നത് കള്ളമാണ്. പല വിഷയങ്ങളിൽ ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ താനും അവന്തികയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അന്നേ പ്രതികരിക്കാമായിരുന്നു.

2019 മുതൽ കേന്ദ്ര സർക്കാറിന്‍റെ ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് നിലവിലുള്ളതാണ്. അന്നെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവുമായിരുന്നു. ആരോപണം ഉന്നയിക്കാൻ രാഹുൽ എം.എൽ.എയാകുന്നത് വരെ കാത്തിരുന്നത് എന്തിനാണ്?.

രാഹുലുമായി ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്ന് തനിക്കറിയാം. അവന്തികയോട് രാഹുൽ മോശമായി പെരുമാറിയിട്ടില്ല. ട്രാൻസ്ജെൻഡർ സമൂഹത്തിന് രാഹുലിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ട്രാൻസ്ജെൻഡർ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ അന്ന രാജു വ്യക്തമാക്കി.

രാഹുൽ തനിക്ക് അശ്ലീല സന്ദേശമയച്ചതായും ബലാത്സംഗം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായുമാണ് ട്രാൻസ്ജെൻഡർ യുവതിയും ബി.ജെ.പി പ്രവർത്തകയുമായ അവന്തിക ആരോപണം ഉന്നയിച്ചത്. എന്നാൽ തന്റെ ​കൈയിൽ യാതൊരു തെളിവുമില്ലെന്നും ആരോപണം തെറ്റാണെങ്കിൽ രാഹുലാണ് തെളിയിക്കേണ്ടതെന്നും വ്യക്തമാക്കി.

മൂന്ന്​ വർഷമായി രാഹുലിനെ പരിചയമുണ്ട്​. ആദ്യമൊക്കെ രാത്രി 11ന്​ ശേഷമാണ്​ ഫോണിൽ വിളിച്ചിരുന്നത്​. പിന്നീട്​ നിരന്തരം വിളിക്കാൻ തുടങ്ങി. ലൈംഗിക വൈകൃതമുള്ളയാളെ പോലെയാണ്​ രാഹുൽ സംസാരിച്ചിരുന്നത്​. രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. സന്ദേശങ്ങളെല്ലാം ലൈംഗിക ചുവയുള്ളവയായിരുന്നു. റിനി ജോർജിന്‍റെ വെളിപ്പെടുത്തലാണ്​ കാര്യങ്ങൾ തുറന്നു പറയാൻ എനിക്ക് പ്രേരണയായത്​’ -അവർ പറഞ്ഞു.

തനിക്കെതിരായ അവന്തികയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മാധ്യമങ്ങളെ കണ്ട രാഹുൽ, അവന്തികയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടു. അവന്തികയും ഒരു മാധ്യമപ്രവർത്തകനും തമ്മിൽ നടത്തിയ സംഭാഷണം യുവതി രാഹുലിന് കൈമാറിയിരുന്നു. ഈ സംഭാഷണമാണ് രാഹുൽ പുറത്തുവിട്ടത്. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് അവന്തിക വിളിച്ചിരുന്നും തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും രാഹുൽ സൂചിപ്പിച്ചു.

''തന്നെ ഒരു റിപ്പോർട്ടർ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക എന്നോടു പറഞ്ഞു. അപ്പോൾ സി.പി.എം വാലും തലയും ഇല്ലാത്ത ആരോപണം എനിക്കെതിരെ ഉന്നയിക്കുന്ന സമയമായിരുന്നു. ചേട്ടനെ കുടുക്കാൻ ശ്രമം ഉണ്ടെന്നു അവന്തിക പറഞ്ഞു. ഞാൻ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ല, ഇങ്ങോട്ട് വിളിച്ചതാണ്. അവന്തിക കോൾ റെക്കോർഡ് ചെയ്തെന്നു എന്നോടു പറഞ്ഞു. ആ റെക്കോഡിങ് ഞാന്‍ ചോദിച്ചു​''- രാഹുൽ പറഞ്ഞു.

രാഹുൽ സുഹൃത്താണ് മോശമായി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്ന ശബ്ദസന്ദേശമാണ് ആണ് രാഹുൽ പുറത്തുവിട്ടത്. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്.

2021 ഫെബ്രുവരി 28ന് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ വെച്ചാണ് ആരോപണമുന്നയിച്ച അവന്തിക അടക്കമുള്ള അഞ്ച് ട്രാൻസ്‌ജെൻഡറുകൾ ബി.ജെ.പിയിൽ അംഗത്വമെടുത്തത്. തൃപ്പൂണിത്തുറയിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു ഇത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി, തങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ബിജെപിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി ഇവർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ, ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ഇവരുടെ അഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു.


MORE LATEST NEWSES
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം
  • കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു
  • സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി.
  • ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ്‌ മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം
  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ
  • പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി
  • ചുരത്തിൽ ൽ ലോറി കേടായി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
  • വടകര ദേശീയപാതയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം
  • റോഡുസുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
  • ഉള്ള്യേരിയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
  • അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • ദേശീയ പാതയിലൂടെ ബൈക്ക് റൈസിംഗ് വിദ്യാർത്ഥികൾക്കെതിരെ കേസ്
  • ഹൃദയാഘാതം;ഉള്ളിയേരി സ്വദേശി കുവൈറ്റിൽ നിര്യാതനായി
  • പാലിയേക്കര ടോൾ പിരിവ്; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി
  • 5 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ പോക്സോ കേസിൽ നിന്നും മുക്തി നേടി അധ്യാപകൻ
  • ലാബ് ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമ ശ്രമം; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍
  • അട്ടപ്പാടിയിൽ യാതൊരു കൈവശരേഖയുമില്ലാതെ 378 ഏക്കർ ഭൂമിക്ക് നികുതി സ്വീകച്ചത് വില്ലേജ് ഓഫിസർ
  • വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും
  • ഡ്രൈവിങ് സ്കൂളുകാരിൽ നിന്ന് നിർബന്ധിത പണപ്പിരിവ്'; മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടി
  • ആശാ വർക്കർമാരുടെ രാപകൽ സമരം ഇന്ന് 200-ാം ദിവസം
  • അജിത് കുമാറിനെതിരായ കേസ്; മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി