ചെർക്കള: മൗലീദ് പാരായണം നടത്തുന്നതിനിടെ മസ്ജിദിൽ കയറി മുജാഹിദ് പ്രവർത്തകൻ ഇമാമിന്റെ കൈ തല്ലിയൊടിച്ചു. ഇടനീർ കോറിക്കാർമൂല മസ്ജിദിലെ ഇമാം ചർലട്ക്കയിലെ സുലൈമാൻ മുസ്‌ലിയാർ (51) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് മഗ് രിബ് നിസ്ക്കാര ശേഷം ഇമാമിന്റെ നേതൃത്വത്തിൽ മൗലിദ് പാരായണം നടത്തുന്നതിനിടെ ഇ.കെ നസീർ എന്ന മുജാഹിദ് പ്രവർത്തകൻ മസ്ജിദിൽ കയറി മൗലിദ് പാരായണത്തിനെതിരേ ചോദ്യം ചെയ്ത് കസേര എടുത്ത് അടിക്കുകയായിരുന്നു.
കൈ കൊണ്ട് തടഞ്ഞപ്പോൾ അടിയുടെ ആഘാതത്തിൽ ഇടത് കൈയുടെ എല്ല് പൊട്ടി. സുലൈമാൻ മുസ്‌ലിയാർ ചെർക്കള സി.എം ആശുപത്രിയിൽ ചികിത്സതേടി. സുലൈമാൻ മുസ്‌ലിയാരുടെ വസതി ജംഇയ്യതുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി സി.എം മൊയ്തു മൗലവി, ചെർക്കള റെയ്ഞ്ച് ഭാരവാഹികളായ സി.പി മൊയ്തു മൗലവി ചെർക്കള, ഇസ്മാഈൽ ഹാജി ചെർക്കള, ലത്തീഫ് അസ്നവി ചെർക്കള, അബ്ദുറൗഫ് അസ്നവി ഇടനീർ, അഷ്റഫ് അസ്ഹരി ചൂരിമൂല, അബ്ദുൽ റഹ്മാൻ ഫൈസി, അലി ദാരിമി കന്തൽ, ഹസൈനാർ മദനി സന്ദർശിച്ചു.