പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും; ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി

Sept. 9, 2025, 5:54 p.m.

പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് നീട്ടി
ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേത്
നിലവിലെ സ്ഥിതി കലക്ടര്‍ വിശദീകരിക്കണമെന്ന് കോടതി
തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ വിലക്ക്  തുടരും. കുണ്ടുംകുഴിയും നിറഞ്ഞ ദേശീയപാതയിലെ ടോളിനുള്ള വിലക്ക് നീക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതെന്ത് എന്നു ചോദിച്ച ഹൈക്കോടതി നാളെ തൃശൂര്‍ കലക്ടറോട് ഓണ്‍ലൈനായി ഹാജരാകാനും നിര്‍ദേശിച്ചു.
 
പൊളിഞ്ഞ റോഡിലൂടെ ഒച്ചിഴയുന്ന വേഗത്തില്‍ സഞ്ചരിച്ചാലും ടോളടയ്ക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ വാശി ഹൈക്കോടതി സമ്മതിച്ചു കൊടുത്തില്ല. പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് കോടതി വിലക്കിയത് തല്‍ക്കാലം തുടരും. സര്‍വീസ് റോഡിലെ പ്രശ്നം പരിഹരിച്ചു വരുന്നതിനാല്‍ ഉത്തരവ് ഭേദഗതി ചെയ്ത് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം. 
 
എന്നാല്‍ സര്‍വീസ് റോഡില്‍ ഗതാഗത പ്രശ്നമുണ്ടെന്ന് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ ദേശീയപാത അതോറിറ്റി വെട്ടലായി. അടിപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇത് അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു. തൃശൂര്‍ കലക്ടര്‍ നാളെ ഓണ്‍ലൈനായി ഹാജരായി നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കണം. ദേശീയപാതയിലെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്തതെന്തെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ നിലപാടില്‍ യാത്രക്കാര്‍ക്ക് സന്തോഷം.
ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് വീണ്ടും ടോൾ വർധിപ്പിച്ചിരുന്നു. പാലിയേക്കരയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിർമാണം തുടങ്ങിയപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ ബദൽ സംവിധാനമൊരുക്കിയിരുന്നില്ല. 
ഇതോടെ സർവീസ് റോഡുകൾ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്തതോടെയാണ് ടോൾ പിരിവ് നിർത്തിവച്ചത്. എന്നാൽ അടിപ്പാതകളുടെ നിർമാണം മറ്റൊരു കമ്പനിക്കാണെന്നും പ്രശ്‌നങ്ങൾക്കു കാരണം തങ്ങളല്ലെന്നുമാണ് ടോൾ കരാർ കമ്പനിയായ ജിഐപിഎല്ലിന്റെ വാദം.
ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.


MORE LATEST NEWSES
  • പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രവും സഞ്ചാരികൾക്കായി സമർപ്പിച്ചു.
  • മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ദൈവത്തിന്റെ പകിട കളിയല്ല; മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിക്കപ്പെട്ട ‘ഗ്രേ റിനോ’ സംഭവമെന്ന് ജനകീയ ശാസ്ത്ര പഠനം
  • ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
  • മദ്യലഹരിയിൽ മകൻ അച്ഛനെ തള്ളിയിട്ടു, തലയിടിച്ചു വീണ അച്ഛന് ദാരുണാന്ത്യം; പ്രതി പൊലിസ് കസ്റ്റഡിയില്‍
  • പെരുവണ്ണാമൂഴിയിൽ വയോധികയുടെ മാല കവര്‍ന്ന യുവാവ് പിടിയിൽ
  • ഡോ.എം.കെ.മുനീറിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
  • റീല്‍സിനായി ലൈറ്റ് ഹൗസിന് മുകളില്‍ ഗുണ്ട് പൊട്ടിച്ചു; സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
  • ബാലുശ്ശേരിയില്‍ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പ്രതിഷേധം; നിയമസഭയ്ക്ക് സമീപം വാഹനം തടഞ്ഞു
  • അരിക്കുളം സ്വദേശി മുത്താമ്പി പുഴയിൽ ചാടി മരിച്ചു
  • വഖഫ് ഭേദഗതിക്ക് ഭാഗികമായി സ്റ്റേ.
  • യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
  • ചുരത്തിൽ ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അപകടം,യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
  • വിവാദങ്ങള്‍ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി, രാഹുൽ ഇരിക്കുക പ്രത്യേക ബ്ലോക്കിൽ
  • തിരുവോണ നാളിൽ കാണാതായ പതിനാല്കാരനെ കണ്ടെത്തി.
  • ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
  • കണ്ണൂരിൽ വാഹനാപകടത്തിൽ കോട്ടത്തറ സ്വദേശിനിയായ അധ്യാപിക മരിച്ചു.
  • യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസ്സ്,രശ്മിയുടെ ഫോണില്‍ അഞ്ചു വിഡിയോ ക്ലിപ്പുകള്‍ കണ്ടെത്തി
  • ഇസ്രായേൽ ആക്രമണം: ദോഹ അറബ്-ഇസ്‌ലാമിക് ഉച്ചകോടിക്ക് തുടക്കം
  • വിജിൽ തിരോധാന കേസ്; രണ്ടാം പ്രതിയുമായി അന്വേഷണ സംഘം കോഴിക്കോട്ടേക്ക്
  • അടിമാലിയിൽ കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്
  • ഏഷ്യാ കപ്പ് 2025: പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ
  • ഏഷ്യാ കപ്പ് 2025: പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ
  • കാറിൻ്റെ ചാവി നഷ്ടപ്പെട്ടു
  • ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് പാകിസ്താൻ.
  • 14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍
  • മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
  • മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
  • കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.
  • ഹണിട്രാപ് കേസില്‍ ട്വിസ്റ്റ്,യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടെന്നാണ് ‍ പുറത്തുവരുന്ന വിവരം
  • യുപിഐ ഇടപാട് പരിധി പത്തുലക്ഷം, നാളെ മുതല്‍ പ്രാബല്യത്തില്‍
  • ഈങ്ങാപ്പുഴ ഫെസ്റ്റ് ബംബർ നറുക്കെടുപ്പും, ഓണാഘോഷവും നടത്തി
  • വാട്‌സാപ്പ് ഹാക്കിങ് വർദ്ദിക്കുന്നു; ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
  • ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • താമരശ്ശേരിയില്‍ 13കാരനെ കാണാതായിട്ട് പത്ത് ദിവസം; കണ്ടെത്താനാകാതെ പൊലീസ്
  • മസ്‌കറ്റിൽ കാറിന് തീപിടിച്ചു പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു
  • വടകര അഴിയൂരിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 6 കിലയോളം കഞ്ചാവും രണ്ടേകാൽ ലക്ഷം രൂപയും
  • വയോധികനെ ഇടിച്ചു കൊന്ന വാഹനം ഓടിച്ചത് പാറശാല സിഐ തന്നെ
  • കേരളത്തിൽ നിന്ന് പതിമൂവായിരത്തിലധികം ഹജ്ജ് യാത്രക്കാർ; കരിപ്പൂരിൽ നിന്നും 920 യാത്രക്കാർ
  • ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
  • കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു
  • മൂടാടിയിൽ ട്രെയിൻതട്ടി യുവാവ് മരിച്ചു
  • യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി യുവ ദമ്പതികളുടെ ക്രൂരപീഡനം
  • കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • കണ്ണൂരിൽ വിവാഹിതയായ യുവതിയും കൂട്ടുകാരനുമായുള്ള കിടപ്പറരംഗം ഒളിച്ചിരുന്നു പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടി: 2 പേർ അറസ്റ്റിൽ
  • മീനച്ചിലാറ്റില്‍ യുവാക്കള്‍ മുങ്ങിമരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
  • കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം: ഇടിച്ചത് പാറശ്ശാല എസ്.എച്ച്.ഒയുടെ കാർ
  • എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ
  • ഓട്ടോ മറിഞ്ഞ് വയോധികന് ദാരുണാന്ത്യം.