ജെൻ സി പ്രക്ഷോഭം; പാർലിമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

Sept. 9, 2025, 7:29 p.m.

കാഠ്മണ്ഡു: നേപ്പാളിൽ സർക്കാരിന്റെ അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനുമെതിരെ യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച 'ജെൻ സി' പ്രക്ഷോഭം രാജ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ്. പ്രക്ഷോഭം അതിരൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജിവച്ചു. പ്രക്ഷോഭകർ പാർലമെന്റ് മന്ദിരത്തിനും സുപ്രീം കോടതി സമുച്ചയത്തിനും തീയിട്ടതോടെ രാജ്യം കനത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

നേപ്പാളിൽ വെള്ളിയാഴ്ച മുതൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയവയ്ക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. അഴിമതിക്കെതിരെയും സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെയും യുവാക്കൾ ദേശീയ പതാകകൾ വീശി തലസ്ഥാനമായ കാഠ്മണ്ഡുവിൽ പ്രതിഷേധ മാർച്ച് നടത്തി.

പ്രക്ഷോഭത്തിന്റെ ശക്തി വർധിച്ചതോടെ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ഇന്ന് ഉച്ചയോടെ രാജിക്കത്ത് സമർപ്പിച്ചു. അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രക്ഷോഭത്തിൽ പ്രതികരിച്ച് പ്രസിഡന്റ് രാം ചന്ദ്ര പൗഡേൽ ഇന്നലെ രാജിവച്ചിരുന്നു. അതേസമയം രാജിവച്ച മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ സൈന്യം തുടരുകയാണ്.

തലസ്ഥാനത്തെ പ്രധാന സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പ്രക്ഷോഭകരുടെ ആക്രമണം. പാർലമെന്റ് മന്ദിരത്തിനും സുപ്രീം കോടതി സമുച്ചയത്തിനും തീയിട്ടതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. കാഠ്മണ്ഡുവിലെ പൊലിസ് സ്റ്റേഷനുകൾക്കും ആക്രമണം നേരിട്ടു. മുൻ പ്രധാനമന്ത്രി ഷേർ ബഹദൂർ ദേവൂബയുടെ വസതിക്കും ധനമന്ത്രി പൗഡേലിന്റെ വീടിനും പ്രക്ഷോഭകർ അതിക്രമം നടത്തി.

പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുണ്ടായ സംഘർഷത്തിൽ 19 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികളിൽ ആവശ്യത്തിന് ആംബുലൻസുകളോ സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ചികിത്സാ പ്രതിസന്ധിയും രൂക്ഷമാണ്. 

നേപ്പാൾ സർക്കാർ കഴിഞ്ഞ ഓഗസ്റ്റ് 28-ന് സോഷ്യൽ മീഡിയ കമ്പനികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ഏഴ് ദിവസത്തെ അന്തിമാവധി നൽകിയിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ്, യൂട്യൂബ്, എക്സ് (മുൻ ട്വിറ്റർ), സ്നാപ്ചാറ്റ് തുടങ്ങിയ 26 പ്ലാറ്റ്ഫോമുകൾ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് സെപ്തംബർ 4 മുതൽ നിരോധിച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു. നികുതി വരുമാനം ഉറപ്പാക്കാനും, രാജ്യത്ത് ഓഫീസുകൾ തുറക്കാനും, ഉള്ളടക്ക നിയന്ത്രണത്തിനുമാണ് നിരോധനം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇത് അഴിമതി മറച്ചുവെക്കാനുള്ള ശ്രമമായാണ് കാണുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കാഠ്മണ്ഡുവിന് പുറമെ പൊഖാറ, ബുട്ട്വാൾ, ചിത്വാൻ, ഝാപ, ഡമക് തുടങ്ങിയ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു.

ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

നേപ്പാളിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നേപ്പാളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും, നിലവിൽ അവിടെയുള്ളവർ സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും നിർദേശിച്ചു. ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്‌ലൈൻ നമ്പറുകളും ആരംഭിച്ചിട്ടുണ്ട്:

+977 – 980 860 2881
+977 – 981 032 6134 (വാട്സ്ആപ്പ് കോൾ സൗകര്യത്തോടെ)

കാഠ്മണ്ഡു വിമാനത്താവളം താൽക്കാലികമായി അടച്ചതിനാൽ ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങൾ ലക്നൗവിലേക്ക് വഴിതിരിച്ചുവിട്ടു.


MORE LATEST NEWSES
  • യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ പ്രതികള്‍ അറസ്റ്റില്‍
  • കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊ‍ഴിലാളിക്ക് ഗുരുതര പരിക്ക്
  • കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
  • എ​സ്.​ഐ.​ആ​റി​ൽ ആ​ധാ​ർ കാ​ർ​ഡ് രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ
  • മരണ വാർത്ത
  • സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
  • ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു.
  • കാസർഗോഡ് ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
  • വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ; അസ്ഥി കഷണവും പല്ലിന്റെ ഭാഗവും കണ്ടെത്തി,
  • സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വർണ വില റെക്കോര്‍ഡിൽ; ഈ മാസം മാത്രം 3960 രൂപയുടെ വര്‍ധന
  • ആവേശ ചുവടിൽ AZTECA 4.0 സ്കൂൾ സ്പോർട്സ് മീറ്റിന് തുടക്കം
  • മരണ വാർത്ത
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം
  • 6 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
  • മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി
  • കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു
  • കണ്ണപുരം സ്ഫോടന കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
  • വാർഷിക സ്പോർട്സ് മീറ്റ് "SPORTOPIA" *സംഘടിപ്പിച്ചു*
  • താമരശ്ശേരി ചുരം: മണ്ണിടിച്ചില്‍ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം
  • പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല, സംസ്‌കാരം മറ്റന്നാള്‍
  • രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
  • അസീമിന്റെ അസ്വാഭാവിക മരണത്തിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു.
  • യുഡിഫ് മുൻ കൺവീനർ പി പി തങ്കച്ചൻ അന്തരിച്ചു
  • കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു
  • ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്'; ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി
  • ദേശീയപാത നിർമാണപ്രവൃത്തിക്കി ടെ അപകടം; ക്രെയിൻ പൊട്ടിവീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം:എം.കെ മുനീർ ആശുപത്രിയിൽ
  • കുറ്റ വിചാരണ ജാഥ ആരംഭിച്ചു
  • പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ചു; രണ്ടുപേർ പിടിയിൽ
  • കാണാതായ വയോധികയെ കിണറ്റിൽ വീണു മരണച്ച നിലയിൽ കണ്ടെത്തി
  • ഐസക്കിന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസ് കൊച്ചിയിലേക്ക്
  • ദോഹയിലെ ഇസ്രയേൽ ആക്രമണം; നിലപാട് കടുപ്പിച്ച് ഖത്തര്‍
  • അജിത് കുമാറിന്റെ ട്രാക്ടർ യാത്ര;വിവരം റിപ്പോർട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
  • പൊലീസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി
  • അക്ഷയ കേന്ദ്രങ്ങള്‍ക്കു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അവകാശമില്ലെന്ന് ഹൈകോടതി
  • സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ്; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം
  • മദ്യപിച്ച് വാഹനപരിശോധനയ്ക്കിറങ്ങിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിൽ.
  • കുറുനരി വളർത്തു ആടുകളെ കൊന്നൊടുക്കി*
  • വിസിറ്റിങ് വിസയിൽ ബഹ്‌റൈനിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
  • ശബരിമലയിലെ സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണം; ദേവസ്വം ബോര്‍ഡിന് തിരിച്ചടി
  • ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം
  • ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്കെതിരെ മാട്ടോര്‍ വാഹന വകുപ്പ്
  • വിദ്യാര്‍ഥിനിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
  • അധ്യാപകദിനം ആചരിച്ചു