ദോഹ ആക്രമണത്തി​ന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഇസ്രായേൽ, ആക്രമണത്തെ അപലപിച്ച് ​ഗൾഫ് രാജ്യങ്ങൾ

Sept. 9, 2025, 10:07 p.m.

ദോഹ: ഖത്തറി​ന്റെ തലസ്ഥാനമായ ദോഹയിൽ ഇന്ന് നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തു. ബെഞ്ചമിൻ നെതന്യാഹുവി​ന്റെ എക്സ് അക്കൗണ്ടിൽ ഇത് വ്യക്തമാക്കുന്നുണ്ട്.

ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് പോസ്റ്റ്

ഹമാസിലെ ഉന്നത തീവ്രവാദ നേതാക്കൾക്കെതിരായ ഇന്നത്തെ നടപടി പൂർണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലി​ന്റേതായിരുന്നു.

ഇസ്രായേൽ അത് ആരംഭിച്ചു, ഇസ്രായേൽ അത് നടത്തി, ഇസ്രായേൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
എന്നാണ് ആ എക്സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിട്ടുള്ളത്.

ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യം വച്ചുള്ള ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.ആക്രമണം എവിടെയാണ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല, എന്നാൽ ഹമാസുമായി ബന്ധമില്ലാത്ത ആളുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ദോഹയിൽ ഉ​ഗ്രസ്ഫോടനങ്ങൾ, ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഇസ്രായേൽ നടത്തിയ ആക്രമണമെന്ന് റിപ്പോർട്ട്
ദോഹയിൽ നടന്ന സ്ഫോടനങ്ങൾക്ക് കാരണം ഇസ്രായേൽ ആക്രമണമാണെന്ന് ഖത്തർ മന്ത്രാലയം

തിങ്കളാഴ്‌ച വൈകിട്ടോടെ തലസ്ഥാനത്ത് കേട്ട വലിയ സ്‌ഫോടനങ്ങൾ ഹമാസ് അംഗങ്ങളെ പാർപ്പിക്കുന്ന ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അടിയന്തര, സുരക്ഷാ സംഘങ്ങൾ "അവരുടെ കടമകൾ നിർവഹിക്കുന്നുണ്ടെന്ന്" മന്ത്രാലയം അറിയിച്ചു, "സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണ്." എന്ന് വ്യക്തമാക്കി.

ദോഹയിൽ നടന്ന ഇസ്രായേൽ ആക്രമണം അമേരിക്കൻ പ്രസിഡന്റിന്റെ നിർദ്ദിഷ്ട വെടിനിർത്തൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ ഹമാസ് പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

ദോഹയിലെ ഇസ്രായേലി ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. 'നിന്ദ്യവും ഭീരുത്വവും' എന്നാണ് ആക്രമണത്തെ യു എ ഇ വിശേഷിപ്പിച്ചത്. ഖത്തറിന് യു എ ഇയുടെ ഐക്യദാ‍ർഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തെയും ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള നഗ്നമായ ലംഘനത്തെയും സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.

ഖത്തറിനുള്ള പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും, ഖത്തറിനെ സഹായിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും തുടർച്ചയായി ലംഘിക്കുന്നത് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

നേപ്പാളില്‍ ഭരണപ്രതിസന്ധി, ഇടക്കാല സര്‍ക്കാര്‍ വന്നേക്കും, എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
ഖത്തറിന് നേരെ നടന്ന ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. അന്യായമായ ആക്രമണം എന്നാണ് കുവൈത്ത് വിശേഷിപ്പിച്ചത്.

ഖത്തറിൽ, ഇസ്രായേൽ നടത്തിയ ആക്രമണം, അന്താരാഷ്ട്ര നിയമങ്ങളുടെയും രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്റെയും മേലുള്ള നഗ്നമായ ലംഘനമാണെന്ന് ഒമാൻ അഭിപ്രായപ്പെട്ടു. ഭീരുത്വം നിറഞ്ഞ നടപടിയെന്നാണ് ജോർദാൻ ഇസ്രായേൽ ആക്രമണത്തെ വിശേഷിപ്പിച്ചത്.

ഈ മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇസ്രായേൽ ശ്രമമെന്ന് ലെബനൻ അഭിപ്രായപ്പെട്ടു.
ഖത്തറിന്റെ പരമാധികാരത്തിന്റെ മേലുള്ള നഗ്നമായ ലംഘനമാണെന്ന് ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് യുഎൻ അഭിപ്രായപ്പെട്ടു


MORE LATEST NEWSES
  • രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
  • മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ.
  • കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സംസ്കാരംകാത്ത് 16 മൃതദേഹങ്ങൾ
  • വിദ്യാർഥിനിക്ക് അശ്ലീലസന്ദേശമയച്ചയാൾ പിടിയിൽ
  • ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ കേസിൽ ട്രിപ്പിൾ ജീവപര്യന്തം
  • കൽപ്പറ്റയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു
  • സീനിയറെന്ന വ്യാജേന അശ്ലീല വീഡിയോ അയച്ചു, ഭീഷണി; യുവാവ് അറസ്റ്റിൽ
  • ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • ആധുനിക യുഗത്തിൽ പ്രവാചക ദർശനങ്ങളുടെ പരിപ്രേഷ്യം: ദേശീയ സെമിനാർ നടത്തി.
  • താമരശ്ശേരി രൂപത മുൻ മെത്രാൻ മാർ. ജേക്കബ് തൂങ്കുഴി നിര്യാതനായി
  • തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
  • മദ്യപിച്ച് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സ്കൂളിന്റെ അഭിനന്ദനം
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ അന്തരിച്ചു
  • വൈദ്യുതി ബില്ല്; ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം
  • കോഴിക്കോട് വനിതകൾ നടത്തുന്ന ഹോട്ടലിൽ തീപിടുത്തം
  • നബിദിനം: ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ നിരവധി പേർക്കെതിരേ കേസെടുത്ത് യു.പി പോലീസ്
  • ജയിലിൽ ക്രൂരമർദനം; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ‍
  • സ്പോർട്സ് കിറ്റ് വിതരണം
  • പെരിക്കല്ലൂർ സംഭവം: മുഖ്യപ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
  • വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സെക്ഷന്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു
  • തനിയലത്ത് റോഡ് ഉദ്ഘാടനം ചെയ്തു
  • പുതുപ്പാടിയില്‍ ''പോത്തുകുട്ടി വിതരണ'' ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു
  • മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറു പേർ അറസ്റ്റിൽ.
  • പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ
  • എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
  • യുവതിയെ പീഡിപ്പിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
  • എംഡിഎംഎയുമായി തിരൂരങ്ങാടി സ്വദേശികൾ പിടിയിൽ
  • സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ബ്ളോക്ക് കൗൺസിൽ സംഗമം നടത്തി
  • ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവം; പ്രതി തൊട്ടില്‍പ്പാലത്ത് പിടിയിൽ
  • രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്.
  • വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പാലക്കാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു
  • കായിക ഉപകരണ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
  • ഈങ്ങാപ്പുഴയിൽ ആക്ടീവയടക്കം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
  • കസ്റ്റഡി മര്‍ദനത്തില്‍ നടപടി വേണം'; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം
  • വടകര ആർജെഡി നേതിന് വെട്ടേറ്റ സംഭവം; അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
  • കൊല്ലത്ത് മധുര സ്വദേശിനിയായ കന്യാസ്ത്രീ ജീവനൊടുക്കി
  • പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • കേരളത്തില്‍ എസ്‌ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
  • ഒമ്പതാംക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു; രക്ഷിതാക്കൾ പോലിസിൽ പരാതി നൽകി
  • കയ്യിൽ കരിങ്കല്ലുമായി പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി; മലപ്പുറം സ്വദേശി അറസ്റ്റിൽ
  • പൊലീസ് കസ്റ്റഡി മര്‍ദനം: അടിയന്തര പ്രമേയത്തിന് അനുമതി
  • മരണ വാർത്ത
  • ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
  • ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍
  • സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ, പവന് ഒറ്റയടിക്ക് 640 രൂപ കൂടി
  • പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി കെ എം സി.സി
  • ജയേഷ് പോക്സോ കേസിലും പ്രതി
  • സനാതന ധർമ്മത്തിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ല: മൗനയോഗി സ്വാമി ഹരിനാരായണൻ