രാജ്യവ്യാപക എസ്.ഐ.ആറിന് തെരഞ്ഞെടുപ്പ് കമീഷൻ; ഒക്ടോബറിനുള്ളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദേശം

Sept. 10, 2025, 9:05 p.m.

ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർപട്ടികകളുടെ തീവ്രപരിഷ്‍കരണത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷൻ. ബിഹാറിലെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഒക്ടോബറിനുള്ളിൽ ഇതിന്റെ ഒരുക്കങ്ങൾ പുർത്തിയാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബറിൽ രാജ്യവ്യാപക എസ്.ഐ.ആറിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാരോട് എസ്.ഐ.ആറിനുള്ള മുന്നൊരുക്കങ്ങൾ എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമീഷണർ ചോദിച്ചു. സെപ്തംബറിനുള്ളിൽ ഇതിന്റെ നടപടികൾ പൂർത്തിയാക്കാനാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാർ നിലപാട് അറിയിച്ചു. ഇന്ന് നടന്ന യോഗത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാർ നിലപാട് അറിയിച്ചത്. മൂന്നര മണിക്കൂർ സമയമാണ് ഇന്നത്തെ യോഗം നീണ്ടു നിന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാരോട് എസ്.ഐ.ആറിൽ അംഗീകരിക്കുന്ന രേഖകൾ തയാറാക്കാനും ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. പ്രാദേശികമായുള്ള വിവിധ സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനായി സമർപ്പിക്കാമെന്നാണ് വിവരം.

ഉദാഹരണമായി ആദിവാസി മേഖല, വടക്കു-കിഴക്കൻ മേഖല, തീരദേശ മേഖല എന്നിവിടങ്ങളിൽ സ്വതന്ത്ര ഭരണസമിതികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഐഡന്റിറ്റി, റസിഡൻസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളായി ഉപയോഗിക്കാം. രാജ്യവ്യാപക എസ്.ഐ.ആറിനായി മൂന്നാമത്തെ യോഗമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ ചേരുന്നത്. ഫെബ്രുവരിയിലും സമാനമായ രീതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ യോഗം ചേർന്നിരുന്നു. 2026ൽ നടക്കുന്ന അസം, കേരള, പുതുച്ചേരി, തമിഴ്നാട്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപട്ടികയുടെ തീവ്രപരിഷ്‍കരണത്തിന് ഒരുങ്ങുന്നത്.

വിദേശ അനധികൃത കുടിയേറ്റക്കാരുടെ ജനന സ്ഥലം പരിശോധിച്ച് അവരെ ഇല്ലാതാക്കുക എന്നതാണ് തീവ്രമായ പുനഃരവലോകനത്തിന്റെ പ്രാഥമിക ലക്ഷ്യം. ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത വിദേശ കുടിയേറ്റക്കാർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കർശന നടപടി സ്വീകരിച്ചിരുന്നു.

അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് തടയാൻ തീവ്രമായ പരിഷ്കരണത്തിൽ വോട്ടെടുപ്പ് പാനൽ കൂടുതൽ നടപടികൾ സ്വീകരിച്ചു. വോട്ടർമാരാകാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് താമസം മാറുന്ന അപേക്ഷകർക്ക് ഒരു അധിക പ്രഖ്യാപന ഫോം അവതരിപ്പിച്ചു.


MORE LATEST NEWSES
  • യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ പ്രതികള്‍ അറസ്റ്റില്‍
  • കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊ‍ഴിലാളിക്ക് ഗുരുതര പരിക്ക്
  • കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
  • എസ്.ഐ.ആറിൽ ആധാർ കാർഡ് രേഖയായി അംഗീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ
  • മരണ വാർത്ത
  • സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
  • ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു.
  • കാസർഗോഡ് ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
  • വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ; അസ്ഥി കഷണവും പല്ലിന്റെ ഭാഗവും കണ്ടെത്തി,
  • സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വർണ വില റെക്കോര്‍ഡിൽ; ഈ മാസം മാത്രം 3960 രൂപയുടെ വര്‍ധന
  • ആവേശ ചുവടിൽ AZTECA 4.0 സ്കൂൾ സ്പോർട്സ് മീറ്റിന് തുടക്കം
  • മരണ വാർത്ത
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം
  • 6 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
  • മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി
  • കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു
  • കണ്ണപുരം സ്ഫോടന കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
  • വാർഷിക സ്പോർട്സ് മീറ്റ് "SPORTOPIA" *സംഘടിപ്പിച്ചു*
  • താമരശ്ശേരി ചുരം: മണ്ണിടിച്ചില്‍ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം
  • പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല, സംസ്‌കാരം മറ്റന്നാള്‍
  • രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
  • അസീമിന്റെ അസ്വാഭാവിക മരണത്തിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു.
  • യുഡിഫ് മുൻ കൺവീനർ പി പി തങ്കച്ചൻ അന്തരിച്ചു
  • കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു
  • ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്'; ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി
  • ദേശീയപാത നിർമാണപ്രവൃത്തിക്കി ടെ അപകടം; ക്രെയിൻ പൊട്ടിവീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം:എം.കെ മുനീർ ആശുപത്രിയിൽ
  • കുറ്റ വിചാരണ ജാഥ ആരംഭിച്ചു
  • പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ചു; രണ്ടുപേർ പിടിയിൽ
  • കാണാതായ വയോധികയെ കിണറ്റിൽ വീണു മരണച്ച നിലയിൽ കണ്ടെത്തി
  • ഐസക്കിന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസ് കൊച്ചിയിലേക്ക്
  • ദോഹയിലെ ഇസ്രയേൽ ആക്രമണം; നിലപാട് കടുപ്പിച്ച് ഖത്തര്‍
  • അജിത് കുമാറിന്റെ ട്രാക്ടർ യാത്ര;വിവരം റിപ്പോർട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
  • പൊലീസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി
  • അക്ഷയ കേന്ദ്രങ്ങള്‍ക്കു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അവകാശമില്ലെന്ന് ഹൈകോടതി
  • സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ്; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം
  • മദ്യപിച്ച് വാഹനപരിശോധനയ്ക്കിറങ്ങിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിൽ.
  • കുറുനരി വളർത്തു ആടുകളെ കൊന്നൊടുക്കി*
  • വിസിറ്റിങ് വിസയിൽ ബഹ്‌റൈനിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
  • ശബരിമലയിലെ സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണം; ദേവസ്വം ബോര്‍ഡിന് തിരിച്ചടി
  • ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം
  • ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്കെതിരെ മാട്ടോര്‍ വാഹന വകുപ്പ്
  • വിദ്യാര്‍ഥിനിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
  • അധ്യാപകദിനം ആചരിച്ചു