അക്ഷയ കേന്ദ്രങ്ങള്‍ക്കു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അവകാശമില്ലെന്ന് ഹൈകോടതി

Sept. 11, 2025, 11:30 a.m.

കൊച്ചി: കേരളത്തിൽ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഹൈകോടതിയുടെ ഓര്‍മപ്പെടുത്തൽ. അവശ്യ സേവനങ്ങള്‍ക്കു വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഉത്തരവ്.

അക്ഷയ സെന്ററുകളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ഓൾ കേരള അക്ഷയ എന്റര്‍പ്രണേഴ്‌സ് കോണ്‍ഫെഡറേഷന്റെ ഹരജിയും കോടതി തള്ളി. ആഗസ്റ്റ് ആറിനാണ് സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. എന്നാല്‍, പ്രവൃത്തികളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, ചെലവ് എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ ഹൈകോടതിയെ സമീപിച്ചത്.

വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ക്ക് പുതിയ സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 സേവനങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരെ അമിത സർവിസ് ചാർജ് ഈടാക്കി ചൂഷണം ചെയ്യുന്നതായി നേരത്തെതന്നെ പരാതി ഉയർന്നിരുന്നു. സർക്കാർ ഇ-ഡിസ്ട്രിക്ട് സേവനങ്ങൾ, പരീക്ഷകൾ, വിവിധ കോഴ്സുകളുടെ അപേക്ഷ എന്നീ സേവനങ്ങൾക്ക് തോന്നിയതുപോലെയാണ് ഗുണഭോക്താക്കളിൽനിന്ന് പണം ഈടാക്കിയിരുന്നത്. തിരക്കിനിടയിൽ പലരും അമിത ചാർജ് ഈടാക്കുന്നത് ചോദ്യംചെയ്യാറില്ല. ഇതു മുതലെടുത്താണ് പല കേന്ദ്രങ്ങളും ഇത്തരം അനധികൃത പ്രവൃത്തി ചെയ്യുന്നത്. പഞ്ചായത്ത്, റവന്യൂ, കൃഷി വകുപ്പ് മറ്റ് സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലേക്ക് അപേക്ഷ നൽകാൻ എത്തുന്ന സാധാരണക്കാരുടെ കൈയിൽനിന്ന് ഇത്തരം കേന്ദ്രങ്ങൾ അമിതകൂലി വാങ്ങുന്നു.

സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഘടനയെപ്പറ്റി പൊതുജനത്തിന് അറിവില്ലാത്തതാണ് അധിക ചാർജ് ഈടാക്കാനുള്ള കാരണം. മുമ്പും അധികചർജ് ഈടാക്കലുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ ഉണ്ടായി. ഇതേ തുടർന്ന് മുമ്പ് സർക്കാർ വിവിധ സേനകൾക്ക് ഈടാക്കാവുന്ന തുക എത്രയെന്ന് പ്രസിദ്ധീകരിച്ചിരുന്നു. അക്ഷയകേന്ദ്രങ്ങൾ മുഖേനയുള്ള സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള സർവിസ് ചാർജുകൾ പൊതുജനത്തിന് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണമെന്നാണ് വ്യവസ്ഥ. അല്ലെങ്കിൽ പിഴ ഈടാക്കും.

പൊതുജനത്തിന് അക്ഷയകേന്ദ്രം വഴിയുള്ള സേവനങ്ങൾ സംബസിച്ച് പരാതി ഡയറക്ടർ അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫിസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂർ, തിരുവനന്തപുരം -695001 എന്ന മേൽവിലാസത്തിലോ അതത് ജില്ല ഭരണകൂടത്തിനോ നൽകാം.


MORE LATEST NEWSES
  • യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ പ്രതികള്‍ അറസ്റ്റില്‍
  • കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊ‍ഴിലാളിക്ക് ഗുരുതര പരിക്ക്
  • കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
  • എസ്.ഐ.ആറിൽ ആധാർ കാർഡ് രേഖയായി അംഗീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ
  • മരണ വാർത്ത
  • സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
  • ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു.
  • കാസർഗോഡ് ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
  • വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ; അസ്ഥി കഷണവും പല്ലിന്റെ ഭാഗവും കണ്ടെത്തി,
  • സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വർണ വില റെക്കോര്‍ഡിൽ; ഈ മാസം മാത്രം 3960 രൂപയുടെ വര്‍ധന
  • ആവേശ ചുവടിൽ AZTECA 4.0 സ്കൂൾ സ്പോർട്സ് മീറ്റിന് തുടക്കം
  • മരണ വാർത്ത
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം
  • 6 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
  • മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി
  • കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു
  • കണ്ണപുരം സ്ഫോടന കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
  • വാർഷിക സ്പോർട്സ് മീറ്റ് "SPORTOPIA" *സംഘടിപ്പിച്ചു*
  • താമരശ്ശേരി ചുരം: മണ്ണിടിച്ചില്‍ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം
  • പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല, സംസ്‌കാരം മറ്റന്നാള്‍
  • രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
  • അസീമിന്റെ അസ്വാഭാവിക മരണത്തിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു.
  • യുഡിഫ് മുൻ കൺവീനർ പി പി തങ്കച്ചൻ അന്തരിച്ചു
  • കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു
  • ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്'; ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി
  • ദേശീയപാത നിർമാണപ്രവൃത്തിക്കി ടെ അപകടം; ക്രെയിൻ പൊട്ടിവീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം:എം.കെ മുനീർ ആശുപത്രിയിൽ
  • കുറ്റ വിചാരണ ജാഥ ആരംഭിച്ചു
  • പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ചു; രണ്ടുപേർ പിടിയിൽ
  • കാണാതായ വയോധികയെ കിണറ്റിൽ വീണു മരണച്ച നിലയിൽ കണ്ടെത്തി
  • ഐസക്കിന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസ് കൊച്ചിയിലേക്ക്
  • ദോഹയിലെ ഇസ്രയേൽ ആക്രമണം; നിലപാട് കടുപ്പിച്ച് ഖത്തര്‍
  • അജിത് കുമാറിന്റെ ട്രാക്ടർ യാത്ര;വിവരം റിപ്പോർട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
  • പൊലീസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി
  • സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ്; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം
  • മദ്യപിച്ച് വാഹനപരിശോധനയ്ക്കിറങ്ങിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിൽ.
  • കുറുനരി വളർത്തു ആടുകളെ കൊന്നൊടുക്കി*
  • വിസിറ്റിങ് വിസയിൽ ബഹ്‌റൈനിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
  • ശബരിമലയിലെ സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണം; ദേവസ്വം ബോര്‍ഡിന് തിരിച്ചടി
  • ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം
  • ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്കെതിരെ മാട്ടോര്‍ വാഹന വകുപ്പ്
  • വിദ്യാര്‍ഥിനിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
  • അധ്യാപകദിനം ആചരിച്ചു
  • അമീബിക്ക് മസ്തിഷ്ക ജ്വരം; ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു