വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ; അസ്ഥി കഷണവും പല്ലിന്റെ ഭാഗവും കണ്ടെത്തി,

Sept. 12, 2025, 12:58 p.m.

കോഴിക്കോട് :വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചിൽ വിജിലിൻറേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. പല്ലുകളുടെയും വാരിയെല്ലിന്റേതെന്നും കരുതുന്ന അസ്ഥിയുടെയും ഭാഗങ്ങൾ ആണ് കണ്ടെത്തിയത്. സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. വിജിലിൻറേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പിൽ നിന്നും കണ്ടെത്തിയിരുന്നു.

2019 മാർച്ച് 24നു വീട്ടിൽ നിന്നു ബൈക്കിൽ പോയ ശേഷം കാണാതായ ചുങ്കം വേലത്തിപ്പടിക്കൽ കെടി വിജിൽ (29) അമിതമായി ലഹരിമരുന്ന് ഉള്ളിൽചെന്നു മരിച്ചതായും തുടർന്ന് സുഹൃത്തുക്കൾ മൂന്നു പേർ ചേർന്നു തെളിവു നശിപ്പിക്കാൻ ചതുപ്പിൽ താഴ്ത്തിയെന്നുമാണ് കേസ്. വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള ഏഴാം ദിവസത്തെ തെരച്ചിലിലാണ് വിജിലിൻറേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.

ബുധനാഴ്ച നടത്തിയ തെരച്ചിലിൽ സ്ഥലത്ത് നിന്ന് വിജിലിൻറേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയിരുന്നു. ഇടത്തേ കാലിൽ ധരിക്കുന്ന ഷൂ ആണ് ആറ് മീറ്ററോളം താഴ്ചയിൽ നിന്നും ലഭിച്ചത്. ഇത് വിജിലിന്റെ ഷൂ ആണെന്നാണ് പ്രതികളായ നിഖിൽ, ദീപേഷ് എന്നിവരുടെ മൊഴി. പൊലീസ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്ന ഈ രണ്ട് പേരുടെയും സാന്നിധ്യത്തിലാണ് പൊലീസ് തെരച്ചിൽ നടക്കുന്നത്. വിജിലിനെ ചവിട്ടിത്താഴ്ത്തി എന്ന് പ്രതികൾ കുറ്റസമ്മതമൊഴിയിൽ പറഞ്ഞ സ്ഥലത്തിന് സമീപത്താണ് ഷൂ കണ്ടെത്തിയത്.

2019 മാർച്ച് 24നാണ് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിനെ കാണാതാവുന്നത്. അമിതമായ തോതിൽ ലഹരിമരുന്നു കുത്തിവച്ചതിനെ തുടർന്നു മരിച്ച വിജിലിനെ, സരോവരം തണ്ണീർതടത്തിലെ 30 മീറ്റർ നീളത്തിലുള്ള കുഴിയിലെ ചതുപ്പിൽ കെട്ടിത്താഴ്ത്തി എന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. കഴിഞ്ഞ മാസം 25നും 26നും സ്‌ഥലത്തു പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കനത്തമഴ കാരണം പിന്നീടു തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.

വിജിലിന്റെ ബൈക്ക് നേരത്തെ കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് ഒളിവിലാണ്. നരഹത്യ, സംഘം ചേർന്നുള്ള കുറ്റകൃത്യം, തെളിവു നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവു കാണിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണു പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിഖിലിന്റെയും ദീപേഷിന്റേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.


MORE LATEST NEWSES
  • യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ പ്രതികള്‍ അറസ്റ്റില്‍
  • കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊ‍ഴിലാളിക്ക് ഗുരുതര പരിക്ക്
  • കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
  • എസ്.ഐ.ആറിൽ ആധാർ കാർഡ് രേഖയായി അംഗീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ
  • മരണ വാർത്ത
  • സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
  • ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു.
  • കാസർഗോഡ് ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
  • സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വർണ വില റെക്കോര്‍ഡിൽ; ഈ മാസം മാത്രം 3960 രൂപയുടെ വര്‍ധന
  • ആവേശ ചുവടിൽ AZTECA 4.0 സ്കൂൾ സ്പോർട്സ് മീറ്റിന് തുടക്കം
  • മരണ വാർത്ത
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം
  • 6 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
  • മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി
  • കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു
  • കണ്ണപുരം സ്ഫോടന കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
  • വാർഷിക സ്പോർട്സ് മീറ്റ് "SPORTOPIA" *സംഘടിപ്പിച്ചു*
  • താമരശ്ശേരി ചുരം: മണ്ണിടിച്ചില്‍ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം
  • പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല, സംസ്‌കാരം മറ്റന്നാള്‍
  • രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
  • അസീമിന്റെ അസ്വാഭാവിക മരണത്തിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു.
  • യുഡിഫ് മുൻ കൺവീനർ പി പി തങ്കച്ചൻ അന്തരിച്ചു
  • കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു
  • ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്'; ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി
  • ദേശീയപാത നിർമാണപ്രവൃത്തിക്കി ടെ അപകടം; ക്രെയിൻ പൊട്ടിവീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം:എം.കെ മുനീർ ആശുപത്രിയിൽ
  • കുറ്റ വിചാരണ ജാഥ ആരംഭിച്ചു
  • പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ചു; രണ്ടുപേർ പിടിയിൽ
  • കാണാതായ വയോധികയെ കിണറ്റിൽ വീണു മരണച്ച നിലയിൽ കണ്ടെത്തി
  • ഐസക്കിന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസ് കൊച്ചിയിലേക്ക്
  • ദോഹയിലെ ഇസ്രയേൽ ആക്രമണം; നിലപാട് കടുപ്പിച്ച് ഖത്തര്‍
  • അജിത് കുമാറിന്റെ ട്രാക്ടർ യാത്ര;വിവരം റിപ്പോർട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
  • പൊലീസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി
  • അക്ഷയ കേന്ദ്രങ്ങള്‍ക്കു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അവകാശമില്ലെന്ന് ഹൈകോടതി
  • സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ്; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം
  • മദ്യപിച്ച് വാഹനപരിശോധനയ്ക്കിറങ്ങിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിൽ.
  • കുറുനരി വളർത്തു ആടുകളെ കൊന്നൊടുക്കി*
  • വിസിറ്റിങ് വിസയിൽ ബഹ്‌റൈനിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
  • ശബരിമലയിലെ സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണം; ദേവസ്വം ബോര്‍ഡിന് തിരിച്ചടി
  • ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം
  • ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്കെതിരെ മാട്ടോര്‍ വാഹന വകുപ്പ്
  • വിദ്യാര്‍ഥിനിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
  • അധ്യാപകദിനം ആചരിച്ചു
  • അമീബിക്ക് മസ്തിഷ്ക ജ്വരം; ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു