വൃത്തികേട് കാണിക്കുന്ന ഒരുത്തനും കാക്കിയിട്ട് നടക്കില്ല; പ്രതിപക്ഷ നേതാവ്

Sept. 13, 2025, 1:25 p.m.

തിരുവനന്തപുരം: കെഎസ്‌യു നേതാക്കളെ കൈയാമം വെച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പോലീസ് നടപടിക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യങ്ങളിൽ പ്രതികരിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു.

'കെഎസ്‌യു നേതാക്കളെ കൈയാമംവെച്ച് തലയിൽ കറുത്ത തുണിയിട്ടാണ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്. അവര് തീവ്രവാദികളാണോ? കൊടും കുറ്റവാളികളാണോ? കേരളത്തിലെ പോലീസ് എവിടേക്കാണ് പോകുന്നത്. രാജാവിനേക്കാൾവലിയ രാജഭക്തി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സേനയിൽ ഉണ്ട്. എല്ലാ വൃത്തികേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരാണ്. അവർക്ക് പാർട്ടി സംരക്ഷണം കൊടുക്കുന്നതുകൊണ്ടാണ്. പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് കെഎസ്‌യുക്കാരെ, കള്ളക്കേസിൽ കുടുക്കി തീവ്രവാദികളേയും കൊടും ക്രിമിനലുകളേയും പോലെ കൊണ്ടുവന്നത്. എന്തു നീതിയാണ് കേരളത്തിൽ നടപ്പിലാകുന്നത്?

രാജാവിനേക്കാൾ രാജഭക്തികാണിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചെവിയിൽ നുള്ളിക്കോ, പണ്ടൊക്കെ ഞങ്ങൾ പൊറുക്കുകയായിരുന്നു. ഇനി എല്ലാം ഓർത്തുവെക്കും. വൃത്തികേട് കാണിക്കുന്ന ഒറ്റ ഒരുത്തനും കേരളത്തിൽ കാക്കിയിട്ട് നടക്കില്ല. അത്രമാസം തോന്നിവാസവും അസംബന്ധവുമാണ് ഇവർ കാണിക്കുന്നത്. വിദ്യാർഥിനേതാക്കന്മാരെ തലയിൽ തുണിയിട്ട് തീവ്രവാദികളെ പോലെ കൊണ്ടുവരുന്ന കാടത്തം എവിടെയാണുള്ളത്. എവിടെയാണ് മുഖ്യമന്ത്രി? എത്ര സംഭവങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തിനാണ് മൗനം പാലിക്കുന്നു. ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തലപൂഴ്ത്തി നിൽക്കുന്നു. ഒരു ഭരണാധികാരിക്ക് ചേർന്നതല്ല ഈ മൗനം. സംസാരിക്കാൻ ഭയമാണ്. നിങ്ങളുടെ വകുപ്പിലാണ് മുഖ്യമന്ത്രി ഈ തോന്ന്യാസം മുഴുവൻ നടക്കുന്നത്. കേട്ടുകേൾവിയില്ലാത്ത വൃത്തികേടുകൾ കേരളത്തിൽ പോലീസിന്റെ പേരിൽ അരാജകത്വവും അധിക്രമവും നടക്കുന്നത്. കേരളത്തിലെ പോലീസിനെ തീവ്രവാദികളെ പോലെയാക്കി മാറ്റി. പാർട്ടിക്കാരുടെ തോന്നിവാസത്തിന് കൂട്ടുനിൽക്കാൻ കേരളാ പോലീസിനെ തകർത്ത് തരിപ്പണമാക്കി. ഇതിന് നിങ്ങളെക്കൊണ്ട് നിങ്ങളെ ഉത്തരം പറയിപ്പിക്കും, വി.ഡി. സതീശൻ പറഞ്ഞു.

എസ്ഐആറിനെ അതിശക്തമായി എതിർക്കും. നീതിപൂർവ്വമായ, സത്യസന്ധമായ തിരഞ്ഞെടുപ്പിന് എതിരായിട്ടുള്ള ബിജെപിയുടെ തന്ത്രമാണ്. എന്തിനാണ് വോട്ടർപട്ടിക 2002-ലേക്ക് പോകുന്നത്. 52 ലക്ഷം പേരുടെ വോട്ട് ചേർക്കേണ്ടി വരും. എത്ര ശ്രമകരമായ കാര്യമാണ്. എത്ര അർഹതയുള്ളവർക്ക് വോട്ട് ചെയ്യാൻ പറ്റാതെ പോകും. യഥാർത്ഥത്തിൽ, വോട്ടർപട്ടികയിൽ കഴിഞ്ഞ 23 വർഷമായി വോട്ട് ചെയ്യുന്ന ആളുകൾക്ക് ഒരു സുപ്രഭാതത്തിൽ വോട്ടർപട്ടികയിൽ പേരില്ലാതെയാകുന്ന മായാജാലമാണ് എസ്ഐആർ എന്നത്. അതിനെ ഞങ്ങൾ ശക്തിയായി എതിർക്കും. ബിഹാറിൽ എന്നത് പോലെ കേരളത്തിലും പ്രതിഷേധം സംഘടിപ്പിക്കും, വിഡി സതീശൻ പറഞ്ഞു.


MORE LATEST NEWSES
  • പുതുപ്പാടിയില്‍ പഞ്ചായത്ത് തൊഴില്‍മേള സംഘടിപ്പിച്ചു
  • മത്സ്യബന്ധനത്തിന് പോയ തോണിയിൽ ബോട്ട് ഇടിച്ച് അപകടം; ഒരാള്‍ക്കു പരിക്ക്
  • കൊല്ലത്ത് നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി
  • 'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്...'; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ചു വിദ്യാഭ്യാസ മന്ത്രി
  • മലയാളി ഉൾപ്പെടെ മൂന്ന് പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് ഗുരുതര പരുക്ക്
  • അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം
  • ചെക്ക്‌പോസ്റ്റ് കെട്ടിടം പ്രവർത്തിക്കുന്നത് വാടക നൽകാതെ; അടിയന്തരമായി അന്വേഷിക്കുമെന്ന് ഗതാഗത കമ്മീഷണർ
  • കോഴിക്കോട് ബീച്ചിൽ കണ്ട ആൺകുട്ടിയെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു;പ്രതി അറസ്റ്റിൽ
  • എം. ഡി.എം.എയുമായി മൂന്നംഗ സംഘത്തെ പിടികൂടി
  • പൊലീസുകാരനെ മർദിച്ച കേസിൽ യുവാവിന് 3 വർഷം തടവുശിക്ഷ
  • ദേശീയ പാത ജംക്​ഷൻ അടയ്ക്കുന്നു; നാട്ടുകാർ പ്രതിഷേധത്തിൽ.
  • യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ പ്രതികള്‍ അറസ്റ്റില്‍
  • കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊ‍ഴിലാളിക്ക് ഗുരുതര പരിക്ക്
  • കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
  • എ​സ്.​ഐ.​ആ​റി​ൽ ആ​ധാ​ർ കാ​ർ​ഡ് രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ
  • മരണ വാർത്ത
  • സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
  • ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു.
  • കാസർഗോഡ് ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
  • വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ; അസ്ഥി കഷണവും പല്ലിന്റെ ഭാഗവും കണ്ടെത്തി,
  • സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വർണ വില റെക്കോര്‍ഡിൽ; ഈ മാസം മാത്രം 3960 രൂപയുടെ വര്‍ധന
  • ആവേശ ചുവടിൽ AZTECA 4.0 സ്കൂൾ സ്പോർട്സ് മീറ്റിന് തുടക്കം
  • മരണ വാർത്ത
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കുറ്റിപ്പുറത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം
  • 6 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
  • മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി
  • കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു
  • കണ്ണപുരം സ്ഫോടന കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
  • വാർഷിക സ്പോർട്സ് മീറ്റ് "SPORTOPIA" *സംഘടിപ്പിച്ചു*
  • താമരശ്ശേരി ചുരം: മണ്ണിടിച്ചില്‍ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം
  • പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല, സംസ്‌കാരം മറ്റന്നാള്‍
  • രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
  • അസീമിന്റെ അസ്വാഭാവിക മരണത്തിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു.
  • യുഡിഫ് മുൻ കൺവീനർ പി പി തങ്കച്ചൻ അന്തരിച്ചു
  • കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു
  • ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്'; ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി
  • ദേശീയപാത നിർമാണപ്രവൃത്തിക്കി ടെ അപകടം; ക്രെയിൻ പൊട്ടിവീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം:എം.കെ മുനീർ ആശുപത്രിയിൽ
  • കുറ്റ വിചാരണ ജാഥ ആരംഭിച്ചു
  • പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ചു; രണ്ടുപേർ പിടിയിൽ
  • കാണാതായ വയോധികയെ കിണറ്റിൽ വീണു മരണച്ച നിലയിൽ കണ്ടെത്തി
  • ഐസക്കിന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസ് കൊച്ചിയിലേക്ക്
  • ദോഹയിലെ ഇസ്രയേൽ ആക്രമണം; നിലപാട് കടുപ്പിച്ച് ഖത്തര്‍
  • അജിത് കുമാറിന്റെ ട്രാക്ടർ യാത്ര;വിവരം റിപ്പോർട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
  • പൊലീസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി