ന്യൂഡൽഹി: ആലപ്പുഴ ഷാൻ കൊല ക്കേസിൽ നാല് ആർഎസ്എസ് പ്രവർ ത്തകർക്ക് ജാമ്യം നൽകി സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
അഭിമന്യു, അതുൽ, സനന്ദ്, വിഷ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം നൽകിയിരുന്നു.
എന്നാൽ ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലുപേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്താണ് നാലുപ്രതികളും സു പ്രീംകോടതിയെ സമീപിച്ചത്. ഇവർക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരാണ് സു പ്രീംകോടതിയിൽ സത്യവാന്മൂലം ഫയൽ ചെയ്‌തത്.
സാക്ഷികളുടെ സുരക്ഷഉറപ്പാക്കണം എന്ന കർശന നിർദേശം സംസ്ഥാന പോലീസിന് നൽകിക്കൊണ്ടാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ 2021 ഡിസംബർ 18ന് വൈകിട്ടാണ് എസ്‌ഡി പിഐ നേതാവായിരുന്ന കെ.എസ്. ഷാൻ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രൺജീത് ശ്രീനിവാസൻ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു.
ഇതിലെ 15 പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ആ ലപ്പുഴയിലും പാലക്കാടും ആണ് കേര ളത്തത്തിൽ അവസാനമായി വർഗീയ കൊലപാതകകങ്ങൾ നടന്നതെന്നും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി. ഹമീദ് ഫയൽ ചെയ്ത സത്യവാന്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.