നിലമ്പൂർ: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി പുതിയ റെയിൽവേ അടിപ്പാത തുറന്നു. തുടര്‍ച്ചയായി റെയില്‍വേ ഗേറ്റ് അടക്കുന്നത് മൂലം ഈ റൂട്ടിൽ നിരന്തരമായി ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ടായിരുന്നു. ഇതോടെ ദീര്‍ഘ നാളായി പ്രശ്നത്തിന് പരിഹാരം വേണമെന്ന ആവശ്യം ജനങ്ങളിൽ നിന്ന് ഉയര്‍ന്നിരുന്നു. ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി 13 കോടി രൂപ ചെലവിട്ടാണ് അടിപ്പാത നിര്‍മിച്ചത്.