സിപിഎം ഭരിക്കുമ്പോള്‍ ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേട്; വിഡി സതീശന്‍

Oct. 3, 2025, 1:47 p.m.

തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന കാലത്ത് ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടാണെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നടപടി ക്രമങ്ങൾ ഒന്നും സുതാര്യമല്ലെന്നും ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അറ്റകുറ്റപ്പണിക്ക് എത്തിക്കും മുമ്പ് സ്വർണം അടിച്ചുമാറ്റി. ചെന്നൈയിൽ ദ്വാരപാലക ശില്‍പങ്ങൾ എത്താൻ സമയമെടുത്തു, സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും എല്ലാം മൂടി വച്ചു എന്നായിരുന്നു സതീശന്റെ ആരോപണം.സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത് ആരാണ് ആവശ്യമുള്ളപ്പോൾ എടുത്തുമാറ്റാൻ പറ്റുന്ന സാങ്കേതിക വിദ്യയിലാണ് സ്വർണം പൂശിയിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ആരാണ്? ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണം. ദേവസ്വം വിജിലൻസ് മാത്രം കേസ് അന്വേഷിച്ചാൽ പോരാ, ദേവസ്വം ബോർഡ് പ്രസിഡൻറ് അടക്കം രാജിവച്ചു പുറത്തു പോകണം. ജി സുധാകരന്‍റേയും, അനന്ത ഗോപന്‍റേയും പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ കുറ്റവാളികൾ ആരാണെന്ന് വ്യക്തമാകുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

അതേസമയം, സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ തട്ടിപ്പ് നടത്തിയവരെ ദേവസ്വം ബോർഡിൻ്റെ വിജിലൻസ് കണ്ടെത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും പറഞ്ഞു. ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ സർക്കാർ ആരെയും അനുവദിക്കുകയില്ലെന്നും ഒരു വിശ്വാസികൾക്കും തടസ്സം സൃഷ്ടിക്കാൻ സർക്കാരിന് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പ സംഗമം മുന്നിൽ കണ്ടുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഉപയോഗിച്ച് ഹീനമായ പ്രവർത്തികൾ ചെയ്തതെന്നും. ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

അതേസമയം, ശബരിമല സ്വർണ്ണപ്പാളി സമർപ്പിച്ച സ്പോൺസർമാരിൽ പ്രധാനിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) അന്വേഷണം ആരംഭിച്ചു. പോറ്റിക്ക് തലസ്ഥാന ജില്ലയിൽ മാത്രം കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.

റിപ്പോർട്ടുകൾ പ്രകാരം, പോറ്റിയുടെ കോടിക്കണക്കിന് രൂപയുടെ ഭൂമിയിടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ബ്ലേഡ് പലിശയ്ക്ക് പണം നൽകി പലയിടത്തുമുള്ള ഭൂമി സ്വന്തം പേരിൽ ആക്കിയതായുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 30 കോടിയിലധികം രൂപയുടെ ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

ഈ ഇടപാടുകൾക്ക് പോറ്റിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചത് മുൻപ് ദേവസ്വവുമായി ബന്ധപ്പെട്ട് കരാറുകൾ എടുത്തിരുന്ന ഒരാളാണ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലുമാണ് പ്രധാനമായും ഈ ഭൂമി ഇടപാടുകൾ നടത്തിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.


MORE LATEST NEWSES
  • വെർച്വൽ അറസ്റ്റ്; 60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ
  • കാലിക്കറ്റ് സർവകലാശാലയിലെ ഡിഗ്രി നാലാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പർ ചോർത്തിയത് അധ്യാപകൻ
  • 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 65 വർഷം കഠിന തടവ്
  • കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന വാഹനം പിടികൂടാൻ ശ്രമം ;പൊലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി
  • സ്വർണ വില ഇന്നും കുറഞ്ഞു
  • ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് നെഞ്ചുവേദന, ചികിത്സയിലിരുന്ന മലയാളി മരിച്ചു
  • നൂറാംതോട് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു
  • ഗാന്ധി സ്മൃതി യാത്രയും മാനവികഭാഷണവും സംഘടിപ്പിച്ചു
  • കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
  • 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ
  • 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ
  • കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്ന് നിർണായകം
  • നിലമ്പൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച അപകടത്തിൽ റിട്ട. വനപാലകൻ മരിച്ചു
  • കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണ് മരിച്ചു
  • ഗാന്ധി ജയന്തി ദിനാഘോഷം.
  • മധ്യപ്രദേശില്‍ ദുര്‍ഗ വിഗ്രഹ നിമജ്ജനത്തിനിടെ രണ്ട് അപകടം; 10 കുട്ടികളടക്കം 13 പേര്‍ക്ക് ദാരുണാന്ത്യം
  • വാഹനം പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ വാഹനം ഇടിപ്പിക്കാൻ ശ്രമം; മൂന്നുപേർ പിടിയിൽ
  • കടുവ കൊല്ലപ്പെട്ട കേസ്, രണ്ട് പ്രതികളെയും വെറുതെ വിട്ടു
  • രാഹുലിന് അര്‍ധ സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍
  • ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
  • മരണ വാർത്ത
  • നിലമ്പൂര്‍-ഷൊര്‍ണൂര്‍ പുതിയ റെയിൽവേ അടിപ്പാത തുറന്നു.
  • ഗാന്ധിജയന്തി ദിനം സേവനവാരമായി ആചരിച്ചു
  • കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പ്രതിഷേധം മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന്
  • പനമരത്ത് നാടൻ ചാരായവും വാറ്റാനുള്ള ഉപകരണങ്ങളുമായി ഒരാൾ പോലീസ് പിടിയിൽ
  • മുക്കത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്
  • മരണ വാർത്ത
  • ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 87,000ന് മുകളില്‍ തന്നെ
  • സ്വർണപാളി വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്
  • കൊടും ക്രൂരത തുടര്‍ന്ന് ഇസ്രയേൽ
  • കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
  • സ്വകാര്യ ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ ഡ്രൈവറെ കഞ്ചാവുമായി പിടികൂടി.
  • ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌
  • ചെടിച്ചട്ടി വിതരണത്തിന് കൈക്കൂലി; കളിമണ്‍പാത്ര നിര്‍മാണ കോർപറേഷൻ ചെയർമാൻ വിജിലൻസ് പിടിയിൽ
  • ചാവക്കാട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു
  • മലപ്പുറത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ
  • ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് പ്രവാസിയടക്കം രണ്ട് പേർ മരിച്ചു
  • മരണവാർത്ത
  • യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്
  • മുസ്ലിം ലീഗ് പഞ്ചായത്ത് കൺവെൻഷൻ ഉൽഘാടനം ചെയ്തു
  • ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ അമ്മയെ മകൾ കുത്തി പരിക്കേല്പിച്ചു
  • യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസ്; പൊലീസ് കസ്റ്റഡിയിൽ പ്രതി ആത്മ​ഹത്യയ്ക്ക് ശ്രമിച്ചു
  • ഒക്ടോബര്‍ മൂന്നിലെ ഭാരത് ബന്ദ് മാറ്റിവെച്ചു
  • മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമിച്ച യുവാവ് പിടിയിൽ
  • തുഷാരഗിരി പാലത്തിൽ മരിച്ച നിലയിൽ കണ്ടെത്തി യാളെ തിരിച്ചറിഞ്ഞു.
  • വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണ വില. പവന് ഒറ്റയടിക്ക് 880 രൂപ കൂടി
  • മധ്യവയസ്ക്കന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു
  • ഊരകത്ത് റബർ തോട്ടത്തിൽ വളപുരം സ്വദേശി മരിച്ച സംഭവം;മൃതദേഹത്തിന് സമീപം കണ്ടെത്തിയ കല്ല് പരിശോധനക്കയച്ചു
  • ചീരാലിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി കൂട്ടിലായി
  • വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന ,സിലിണ്ടറിന് 16 രൂപ കൂട്ടി