തിരുവനന്തപുരം: തലസ്ഥാനത്തെ ആർസിസി ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് മാറി നൽകിയതായി വിവരം. തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. മരുന്ന് പായ്ക്ക് ചെയ്തതിലുണ്ടായ പിഴവാണിതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.ഇതിന് പിന്നാലെ ഗ്ലോബെല ഫാർമ കമ്പനിയെ ആശുപത്രി കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു. ആർസിസി സ്റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടായിരത്തിൽ അധികം രോഗികൾക്ക് മരുന്ന് മാറി നൽകിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുന്നത്. മരുന് നൽകിയ രോഗികളുമായി ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. മരുന്ന് പാക്കിങ്ങിൽ കമ്പനിക്കുണ്ടായ പിഴവാണിതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്